തൊടുപുഴ: നവജാത ശിശുവിനെ ശുചിമുറിയിലെ വീപ്പയിലെ വെള്ളത്തിൽ മുക്കി കൊലപ്പടുത്തി. സംഭവത്തിൽ അമ്മയ്ക്കെതിരേ പോലീസ് കേസെടുത്തു. വെള്ളത്തിൽ മുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിനെതുടർന്നാണ് ഉടുന്പന്നൂർ മങ്കുഴി ചരളയിൽ സുജിതയ്ക്ക് (26) എതിരേ പോലീസ് കേസെടുത്തത്.
അമിത രക്തസ്രാവത്തത്തുടർന്ന് അവശനിലയിലായ ഇവർ പോലീസ് കസ്റ്റഡിയിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് മങ്കുഴിയിൽ വാടകയ്ക്കു താമസിക്കുന്ന സുജിത ഭർത്താവുമൊന്നിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിയെത്തിയത്.
അമിത രക്ത സ്രാവവുമായെത്തിയ യുവതിയെ പരിശോധിച്ച ഡോക്ടർക്ക് സംശയം തോന്നി ഇവരെ ചോദ്യം ചെയ്തു. തുടർന്നാണ്, പ്രസവിച്ചെന്നും കുഞ്ഞിനെ ശുചിമുറിയിലെ വീപ്പയിൽ ഉപേക്ഷിച്ചെന്നും ഇവർ മറുപടി നൽകിയത്. ഡോക്ടർ ഉടൻ തന്നെ വിവരം കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.
കരിമണ്ണൂർ സിഐയുടെ നേതൃത്വത്തിൽ പോലീസ് മങ്കുഴിയിലെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോൾ നവജാതശിശുവിനെ വീപ്പയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് ആശുപത്രിയിലെത്തി യുവതിയെ ചോദ്യം ചെയ്തു. ഭർത്താവ് അറിയാതിരിക്കാനാണ് കുഞ്ഞിനെ വീപ്പയിൽ ഉപേക്ഷിച്ചതെന്നാണ് ഇവർ പോലീസിനു മൊഴി നൽകിയത്.
തൃശൂർ കൊരട്ടി സ്വദേശിയായ സുജിതയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടാണ് ഭർത്താവ് വിവാഹം കഴിച്ചത്. സംഭവത്തിൽ ഭർത്താവിന് ബന്ധമില്ലെന്നാണ് സൂചനയെന്നും പോലീസ് പറഞ്ഞു.
അമിത രക്തസ്രാവത്തത്തുടർന്ന് അവശനിലയിലായ ഇവർ പോലീസ് കസ്റ്റഡിയിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് മങ്കുഴിയിൽ വാടകയ്ക്കു താമസിക്കുന്ന സുജിത ഭർത്താവുമൊന്നിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിയെത്തിയത്.
അമിത രക്ത സ്രാവവുമായെത്തിയ യുവതിയെ പരിശോധിച്ച ഡോക്ടർക്ക് സംശയം തോന്നി ഇവരെ ചോദ്യം ചെയ്തു. തുടർന്നാണ്, പ്രസവിച്ചെന്നും കുഞ്ഞിനെ ശുചിമുറിയിലെ വീപ്പയിൽ ഉപേക്ഷിച്ചെന്നും ഇവർ മറുപടി നൽകിയത്. ഡോക്ടർ ഉടൻ തന്നെ വിവരം കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.
കരിമണ്ണൂർ സിഐയുടെ നേതൃത്വത്തിൽ പോലീസ് മങ്കുഴിയിലെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോൾ നവജാതശിശുവിനെ വീപ്പയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് ആശുപത്രിയിലെത്തി യുവതിയെ ചോദ്യം ചെയ്തു. ഭർത്താവ് അറിയാതിരിക്കാനാണ് കുഞ്ഞിനെ വീപ്പയിൽ ഉപേക്ഷിച്ചതെന്നാണ് ഇവർ പോലീസിനു മൊഴി നൽകിയത്.
തൃശൂർ കൊരട്ടി സ്വദേശിയായ സുജിതയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടാണ് ഭർത്താവ് വിവാഹം കഴിച്ചത്. സംഭവത്തിൽ ഭർത്താവിന് ബന്ധമില്ലെന്നാണ് സൂചനയെന്നും പോലീസ് പറഞ്ഞു.