ഇരിങ്ങാലക്കുട/തൃശൂർ: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുകേസിലെ പ്രതികളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. അഞ്ചു പ്രതികളുടെ വീടുകളിൽ ഒരേസമയമാണ് ഇന്നലെ പരിശോധന നടത്തിയത്. കൊച്ചിയിൽനിന്നെത്തിയ ഇഡിയുടെ പ്രത്യേക സംഘമാണു പരിശോധനയ്ക്കു നേതൃത്വം നൽകിയത്.
ഇന്നലെ രാവിലെ എട്ടരയോടെ സിആർപിഎഫിന്റെ സായുധസേനാംഗങ്ങളടക്കമുള്ളവർക്കൊപ്പമാണ് ഇഡി ഉദ്യോഗസ്ഥർ എത്തിയത്. മുഖ്യപ്രതി ബിജോയ്, സുനിൽകുമാർ, ജിൽസ്, ബിജു കരീം, ദിവാകരൻ എന്നിവരുടെ വീടുകളിലും കരുവന്നൂർ സഹകരണ ബാങ്കിലും പരിശോധന നടത്തി.
ഇതാദ്യമായാണു കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുകേസിൽ ഇഡിയുടെ നേരിട്ടുള്ള ഇടപെടലും പരിശോധനകളും.
ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന ഈ കേസിൽ കുറ്റപത്രംപോലും നൽകിയിട്ടില്ലാത്തതിനാൽ കേസന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് ഏതാനും മാസം മുന്പ് സുരേഷ് എന്നയാൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ആ സമയത്ത് കോഴിക്കോട്ടുനിന്നുള്ള ഇഡിയുടെ ഒരു സംഘം കരുവന്നൂരിലെത്തി കാര്യങ്ങൾ പരിശോധിച്ചു മടങ്ങിയെങ്കിലും പിന്നീടു തുടരന്വേഷണമൊന്നുമുണ്ടായില്ല.
ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ കിട്ടാതെ ചികിത്സ മുടങ്ങി ഫിലോമിന എന്ന വീട്ടമ്മ മരിച്ചതും, പണം കിട്ടാത്ത നിക്ഷേപകർ ശക്തമായ പ്രതിഷേധമുയർത്തിയതും ദേശീയതലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണു പെട്ടെന്നുള്ള ഇഡി പരിശോധനയെന്നു സൂചനകളുണ്ട്.
തോക്കേന്തിയ സിആർപിഎഫ് സേനാംഗങ്ങളെ വീടുകൾക്കും ബാങ്കിനും പുറത്തു കാവൽ നിർത്തിയാണ് ഇഡി സംഘം പരിശോധന നടത്തിയത്. പ്രതികൾ തട്ടിപ്പു നടത്തിയ പണം എവിടെയെല്ലാം ആരുടെയെല്ലാം ബിനാമി പേരുകളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നതടക്കമുള്ള കാര്യങ്ങളാണ് ഇഡി പരിശോധിച്ചതെന്നാണു സൂചന.
300 കോടിയിലധികം രൂപയുടെ തട്ടിപ്പു നടന്നതായി ആരോപിക്കപ്പെടുന്ന കരുവന്നൂർ സഹകരണബാങ്ക് കേസിൽ ഇഡി സജീവമായി ഇടപെട്ടതോടെ അന്വേഷണം മറ്റൊരു തലത്തിലേക്കു കടക്കുകയാണ്.
ഇന്നലെ രാവിലെ എട്ടരയോടെ സിആർപിഎഫിന്റെ സായുധസേനാംഗങ്ങളടക്കമുള്ളവർക്കൊപ്പമാണ് ഇഡി ഉദ്യോഗസ്ഥർ എത്തിയത്. മുഖ്യപ്രതി ബിജോയ്, സുനിൽകുമാർ, ജിൽസ്, ബിജു കരീം, ദിവാകരൻ എന്നിവരുടെ വീടുകളിലും കരുവന്നൂർ സഹകരണ ബാങ്കിലും പരിശോധന നടത്തി.
ഇതാദ്യമായാണു കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുകേസിൽ ഇഡിയുടെ നേരിട്ടുള്ള ഇടപെടലും പരിശോധനകളും.
ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന ഈ കേസിൽ കുറ്റപത്രംപോലും നൽകിയിട്ടില്ലാത്തതിനാൽ കേസന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് ഏതാനും മാസം മുന്പ് സുരേഷ് എന്നയാൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ആ സമയത്ത് കോഴിക്കോട്ടുനിന്നുള്ള ഇഡിയുടെ ഒരു സംഘം കരുവന്നൂരിലെത്തി കാര്യങ്ങൾ പരിശോധിച്ചു മടങ്ങിയെങ്കിലും പിന്നീടു തുടരന്വേഷണമൊന്നുമുണ്ടായില്ല.
ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ കിട്ടാതെ ചികിത്സ മുടങ്ങി ഫിലോമിന എന്ന വീട്ടമ്മ മരിച്ചതും, പണം കിട്ടാത്ത നിക്ഷേപകർ ശക്തമായ പ്രതിഷേധമുയർത്തിയതും ദേശീയതലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണു പെട്ടെന്നുള്ള ഇഡി പരിശോധനയെന്നു സൂചനകളുണ്ട്.
തോക്കേന്തിയ സിആർപിഎഫ് സേനാംഗങ്ങളെ വീടുകൾക്കും ബാങ്കിനും പുറത്തു കാവൽ നിർത്തിയാണ് ഇഡി സംഘം പരിശോധന നടത്തിയത്. പ്രതികൾ തട്ടിപ്പു നടത്തിയ പണം എവിടെയെല്ലാം ആരുടെയെല്ലാം ബിനാമി പേരുകളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നതടക്കമുള്ള കാര്യങ്ങളാണ് ഇഡി പരിശോധിച്ചതെന്നാണു സൂചന.
300 കോടിയിലധികം രൂപയുടെ തട്ടിപ്പു നടന്നതായി ആരോപിക്കപ്പെടുന്ന കരുവന്നൂർ സഹകരണബാങ്ക് കേസിൽ ഇഡി സജീവമായി ഇടപെട്ടതോടെ അന്വേഷണം മറ്റൊരു തലത്തിലേക്കു കടക്കുകയാണ്.