അനുമോൾ ജോയ്
കണ്ണൂർ: ‘അവനെതിരേ സംസാരിച്ചാൽ വയറിൽ ചവിട്ടും, മുഖത്തടിക്കും, പലപ്പോഴും ഞാൻ ഉറക്കെ കരഞ്ഞിട്ടുണ്ട്.. അവനോട് നോ എന്നു പറയാൻ പാടില്ല. അവൻ തരുന്ന ലഹരി ഉപയോഗിക്കണം. അത് ഉപയോഗിച്ചാൽ പിന്നെ വേറെ ഏതോ ലോകത്താണ്. പിന്നീട് അതു കിട്ടാതെ ജീവിക്കാൻ പറ്റാണ്ടായി’- ലഹരിക്കെണിയിൽനിന്നു രക്ഷപ്പെട്ട 14 കാരിയായ കണ്ണൂരിലെ സ്കൂൾ വിദ്യാർഥിനി ‘ദീപിക’യോടു പറഞ്ഞു.
‘ലഹരി ഉപയോഗിച്ചില്ലെങ്കിൽ കൈ വിറയ്ക്കും. പിന്നെ, എല്ലാറ്റിനോടും ദേഷ്യമായിരിക്കും. അവന്റെ വലയിൽ 11 പെൺകുട്ടികളുണ്ട്. അടുത്തറിയാവുന്നവരോട് ഞാൻ കാര്യം പറഞ്ഞിരുന്നു. എന്നാലും അവൻ അവരെയൊക്കെ എന്നെ പറഞ്ഞ് വിശ്വസിപ്പിച്ചതുപോലെ അത്രയും ആഴത്തിൽ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുകയാണ്. അവനോടു പറഞ്ഞാൽ എത്ര ലഹരി വേണമെങ്കിലും കൊണ്ടുവന്നു തരും. ലഹരി ലഭിക്കുന്നത് എവിടെനിന്നാണെന്ന് അവൻ ഒരിക്കലും പറഞ്ഞുതരില്ല. സ്വബോധം നഷ്ടപ്പെട്ടപ്പോൾ കക്കാടുനിന്നാണെന്ന് പറഞ്ഞിരുന്നു’. തനിക്കുണ്ടായ അനുഭവം മറ്റാർക്കും ഉണ്ടാകരുതെന്നാണ് ഈ പെൺകുട്ടിയുടെ ആഗ്രഹം.
ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സ്...
‘അവൻ പാവമായിരുന്നു, ആരോടും ശബ്ദമുയർത്തി സംസാരിക്കില്ല, അധ്യാപകരുടെയും വിദ്യാർഥികളുടെയെല്ലാം പ്രിയപ്പെട്ടവൻ. ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു. എന്നെ നന്നായി കെയർ ചെയ്യും. അവൻ വന്ന് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചുപോയി. ആത്മാർഥമായി പ്രണയിച്ചു. എന്നെ ശാരീരികമായി ഉപയോഗിക്കുന്പോഴും എനിക്കു പ്രശ്നമുണ്ടായിരുന്നില്ല. അവനെ അത്രയ്ക്കു വിശ്വാസമായിരുന്നു. ഏതു സാഹചര്യത്തിലും കൂടെ നിൽക്കുമെന്നു പ്രതീക്ഷിച്ചു. പ്രണയിച്ച് വിശ്വസിപ്പിച്ചാണ് എനിക്കു ലഹരി തന്നത്. ഡിപ്രഷൻ മാറാൻ ഇത് ഉപയോഗിച്ചാൽ മതിയെന്നു പറഞ്ഞാണ് തന്നത്. ആദ്യം ഇത് എന്താണെന്നറിയാനാണ് ഉപയോഗിച്ചത്. പിന്നീട് ഒരുമിച്ചിരുന്ന് ലഹരി ഉപയോഗിക്കുന്നത് ഒരു ഹരമായി’
കൈവിട്ടപ്പോൾ ആത്മഹത്യാശ്രമം
‘അവനെന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോൾ ഞാൻ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. എല്ലായിടത്തും ബ്ലോക്കാക്കി അവൻ എന്നെ. അതിൽനിന്ന് രക്ഷനേടാൻ ഞാൻ ലഹരി കൂട്ടുപിടിച്ചു. മൂന്ന് ദിവസം ഭക്ഷണംപോലുമില്ലാതെ ഞാൻ ലഹരി ഉപയോഗിച്ചു. എന്റെ സഹോദരി എന്റെ മാറ്റം നിരീക്ഷിച്ചതുകൊണ്ടും അമ്മയെ അറിയിച്ചതുകൊണ്ടും മാത്രമാണ് ഞാനിന്ന് ജീവനോടെ ഇരിക്കുന്നത്. അവന്റെ പേര് ബ്ലേഡുകൊണ്ട് എന്റെ കൈയിൽ എഴുതി. ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞപ്പോൾ അവനിൽ യാതൊരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല. അവൻ മറ്റൊരു പെൺകുട്ടിയോടൊപ്പം ഇരുന്ന് ലഹരി ഉപയോഗിക്കുകയാണെന്ന് ഞാൻ പിന്നീടാണ് അറിഞ്ഞത്. എന്റെ അച്ഛനും അമ്മയും എന്നെ ചേർത്തുപിടിച്ചു. എല്ലാം ധൈര്യത്തോടെ നേരിടാനുള്ള പ്രാപ്തയാക്കി തന്നു. എന്നെപ്പോലെ ആരും അവന്റെ വലയിൽ വീഴാൻ പാടില്ല’- പെൺകുട്ടി പറഞ്ഞു.
ഇത് കണ്ണൂരിലെ ഒരു കുട്ടിയുടെ മാത്രം കഥയല്ല. നിരവധി വിദ്യാർഥികളാണ് ഇത്തരത്തിൽ ലഹരി മാഫിയാസംഘത്തിന്റെ വലയിൽ വീണിട്ടുള്ളത്. അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രിയപ്പട്ടവരാണ് അവരിലേറെയും. ഈ പതിനാലുകാരി വെളിപ്പെടുത്തലുമായി രംഗത്തെത്തിയതോടെ മറ്റൊരു പെൺകുട്ടിയും പോലീസിൽ പരാതിയുമായി എത്തിയിട്ടുണ്ട്.
ലഹരി ഉപയോഗം ബീച്ചുകളിൽ
സൗഹൃദം പ്രണയത്തിലേക്കു വഴിമാറിക്കഴിഞ്ഞാൽ പെൺകുട്ടികളെയും കൂട്ടി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു പോകുകയാണു പ്രണയലഹരിയുടെ അടുത്തഘട്ടം. അധികമാരും പോകാത്ത സ്ഥലങ്ങളാണ് തെരഞ്ഞെടുക്കുക. പയ്യാമ്പലത്തെ ബീച്ചുകളിലും മറ്റും നിറയെ ആളുകൾ ഉള്ളതുകൊണ്ട് തോട്ടട, ഏഴരക്കടപ്പുറം എന്നിവിടങ്ങളിലേക്കാണു കൂടുതലും പോകുക. വീട്ടിൽനിന്നു സ്കൂളിലേക്കെന്നു പറഞ്ഞ് ഇറങ്ങും. യൂണിഫോമിട്ട് വീട്ടിൽനിന്നിറങ്ങും. കൈയിൽ ഒരു ജോഡി വസ്ത്രവും കരുതിയിട്ടുണ്ടാകും. ഹോട്ടലുകളിലോ ബസ്സ്റ്റാൻഡിലോ എത്തി യൂണിഫോം മാറ്റും. അവിടെനിന്ന് ആദ്യം ബസുകളിലോ മറ്റോ നേരത്തെ നിശ്ചയിച്ച സ്ഥലത്തേക്കു യാത്രതിരിക്കും. പെൺകുട്ടിയുടെ വിശ്വാസം നേടിയെടുക്കാനായി അവൾ ആഗ്രഹിക്കുന്നതുപോലെയായിരിക്കും ആൺസുഹൃത്തിന്റെ പെരുമാറ്റം. ക്ലാസ് കട്ട് ചെയ്തുള്ള യാത്രകളും മറ്റും തുടർന്നുകൊണ്ടിരിക്കും. പിന്നീട് പ്രണയസല്ലാപം ശാരീരിക ബന്ധങ്ങളിലേക്ക് വഴിമാറും. ശാരീരികബന്ധങ്ങളിലേർപ്പെട്ടുകഴിയുമ്പോഴാണു പതിയെ പെൺകുട്ടിക്ക് മയക്കുമരുന്ന് കൊടുക്കുക. ആദ്യം ചെറിയ ഡോസ് നൽകുകയും പിന്നീട് ലഹരിക്ക് അടിമയാക്കി മാറ്റുകയും ചെയ്യും.
ലഹരിക്കായി എന്തും...
ആദ്യം കൗതുകത്തിനായി തുടങ്ങുന്ന ലഹരി ഉപയോഗം പിന്നീട് ഇതില്ലാതെ പറ്റില്ലെന്നാകും. ആൺസുഹൃത്ത് പറയുന്നതെന്തും ചെയ്തുകൊടുക്കേണ്ടിവരും. ആദ്യം ശരീരത്തിൽ മുറിവേൽപ്പിച്ച് ശാരീരികബന്ധത്തിലേർപ്പെടും. ലഹരി കിട്ടാനായി അതെല്ലാം സഹിക്കും. ഏതെങ്കിലും സാഹചര്യത്തിൽ എതിർത്താൽ പിന്നെ ലഹരി നൽകില്ല. മാത്രമല്ല, ക്രൂരമായി മർദിക്കുകയും ചെയ്യും. അടിവയറ്റിൽ ചവിട്ടുകയും സ്വകാര്യഭാഗങ്ങളിൽ മുറിവേൽപ്പിക്കുകയുമാണ് ഇവരുടെ വിനോദമെന്നും രക്ഷപ്പെട്ട പെൺകുട്ടി പറയുന്നു. ലഹരി ലഭിക്കാൻ അവർ ചോദിക്കുന്ന പണം അത് എത്രയാണെങ്കിലും എത്തിച്ചു നൽകണം. ഇല്ലെങ്കിൽ അതിന് വേറെ മർദനം ഏറ്റുവാങ്ങേണ്ടിവരും. പലപ്പോഴും വീട്ടിൽ കള്ളം പറഞ്ഞ് പണം വാങ്ങേണ്ടിവന്നിട്ടുണ്ടെന്നും പെൺകുട്ടി പറയുന്നു.
പിന്നിൽ വൻ മാഫിയ
സ്കൂൾ കുട്ടികൾക്കിടയിൽ ലഹരിയെത്തിക്കാൻ വൻ മാഫിയാ സംഘം തന്നെയുണ്ടെന്നാണു കുട്ടിയുടെ വെളിപ്പെടുത്തലിൽനിന്ന് മനസിലാകുന്നത്. കക്കാടുനിന്ന് ഒരു ഏജന്റ് വഴി സ്കൂളിൽ പഠിക്കുന്ന ആൺകുട്ടികളെ ഉപയോഗിച്ചാണ് ലഹരി വിൽപന. പ്രായത്തിൽ മൂത്ത ആളുകളുമായാണ് ഈ പതിനാറുകാരനു കൂട്ട്. ഇയാളുടെ സഹോദരനിൽനിന്നാണു ലഹരി ഉപയോഗം പഠിച്ചതെന്നും അവരുടെ സുഹൃത്തുക്കൾ വഴി ഒപ്പമിരുന്നും പതിനാറുകാരൻ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും കുട്ടി പറഞ്ഞിട്ടുണ്ട്. മാരക മയക്കുമരുന്നായ എംഡിഎംഎ വരെ ഉപയോഗിക്കും. പലപ്പോഴും ഗോവയിൽ പോയി വാങ്ങിയിട്ടുണ്ടെന്നും പെൺകുട്ടി പറഞ്ഞു.
ആദ്യം ഒരാളെ വലയിലാക്കുകയും പിന്നീട് അവരുടെ സുഹൃത്തുക്കളോടു ലഹരി ഉപയോഗിക്കാൻ ഉപദേശിക്കുകയും ചെയ്യും. അവരുടെ വാക്ക് കേൾക്കുന്ന പെൺകുട്ടി ആദ്യം അടുത്ത സുഹൃത്തിനു ലഹരി ഉപയോഗത്തെക്കുറിച്ചും അത് ഉപയോഗിച്ചാലുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചും പറഞ്ഞുകൊടുക്കും. ഇത് ഉപയോഗിച്ചില്ലെങ്കിൽ നിന്നെ ഒന്നിനും കൊള്ളില്ലെന്നു പറയുകയും ചെയ്യും. എന്നാൽ, തന്റെ സുഹൃത്തിന്റെ മുന്നിൽ വില പോകാതിരിക്കാനും എന്താണിതെന്ന് അറിയാനുള്ള കൗതുകംകൊണ്ടും ഉപയോഗിക്കും. ആദ്യ രണ്ടു മൂന്ന് ദിവസം അടുപ്പിച്ച് സൗജന്യമായി ഉപയോഗിക്കാൻ കൊടുക്കും. പിന്നീട്, ഇതില്ലാതെ പറ്റില്ലെന്ന സാഹചര്യം വരുമ്പോൾ വലിയ തുക ആവശ്യപ്പെടുകയും ലഹരിക്കായി ഇതു കൊണ്ടുവന്നു കൊടുക്കുകയും ചെയ്യും. ഇതാണു ലഹരി മാഫിയാസംഘം ചെയ്യുന്നത്. സ്കൂളുകളിൽ കൗൺസലിംഗോ മറ്റോ ഏർപ്പെടുത്തിയാൽ മാത്രമേ എത്രപേർ ഇതിൽ അടിപ്പെട്ടിട്ടുണ്ടെന്ന് അറിയാൻ കഴിയൂ.
പെൺകുട്ടികൾ വലയിൽ
കണ്ണൂരിലെ പ്രമുഖ സ്കൂളുകളിലെ നിരവധി കുട്ടികളാണ് ‘പ്രണയ-ലഹരി’ വലയിൽപ്പെട്ട് ലഹരിക്കടിമകളായിട്ടുള്ളത്. സ്കൂളുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പല പെൺകുട്ടികളും പ്രണയ-ലഹരി വലയിൽ അകപ്പെട്ടിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ. കുട്ടികളിലെ മാറ്റം അധ്യാപകർ രക്ഷിതാക്കളെ അറിയിച്ചാൽത്തന്നെ തിരക്കുകൾ കാരണം പലരും അവരെ ശ്രദ്ധിക്കാൻ മെനക്കെടാറില്ല. ശ്രദ്ധിക്കുന്ന മാതാപിതാക്കളാകട്ടെ ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ കുട്ടികളുടെ ഭാവി ഭയന്ന് പുറത്തു പറയാറില്ല. കുട്ടികളെ ഡി-അഡിക്ഷൻ സെന്ററിലോ കൗൺസലിംഗിനോ കൊണ്ടുപോകുകയാണു ചെയ്യുന്നത്.
കണ്ണൂർ: ‘അവനെതിരേ സംസാരിച്ചാൽ വയറിൽ ചവിട്ടും, മുഖത്തടിക്കും, പലപ്പോഴും ഞാൻ ഉറക്കെ കരഞ്ഞിട്ടുണ്ട്.. അവനോട് നോ എന്നു പറയാൻ പാടില്ല. അവൻ തരുന്ന ലഹരി ഉപയോഗിക്കണം. അത് ഉപയോഗിച്ചാൽ പിന്നെ വേറെ ഏതോ ലോകത്താണ്. പിന്നീട് അതു കിട്ടാതെ ജീവിക്കാൻ പറ്റാണ്ടായി’- ലഹരിക്കെണിയിൽനിന്നു രക്ഷപ്പെട്ട 14 കാരിയായ കണ്ണൂരിലെ സ്കൂൾ വിദ്യാർഥിനി ‘ദീപിക’യോടു പറഞ്ഞു.
‘ലഹരി ഉപയോഗിച്ചില്ലെങ്കിൽ കൈ വിറയ്ക്കും. പിന്നെ, എല്ലാറ്റിനോടും ദേഷ്യമായിരിക്കും. അവന്റെ വലയിൽ 11 പെൺകുട്ടികളുണ്ട്. അടുത്തറിയാവുന്നവരോട് ഞാൻ കാര്യം പറഞ്ഞിരുന്നു. എന്നാലും അവൻ അവരെയൊക്കെ എന്നെ പറഞ്ഞ് വിശ്വസിപ്പിച്ചതുപോലെ അത്രയും ആഴത്തിൽ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുകയാണ്. അവനോടു പറഞ്ഞാൽ എത്ര ലഹരി വേണമെങ്കിലും കൊണ്ടുവന്നു തരും. ലഹരി ലഭിക്കുന്നത് എവിടെനിന്നാണെന്ന് അവൻ ഒരിക്കലും പറഞ്ഞുതരില്ല. സ്വബോധം നഷ്ടപ്പെട്ടപ്പോൾ കക്കാടുനിന്നാണെന്ന് പറഞ്ഞിരുന്നു’. തനിക്കുണ്ടായ അനുഭവം മറ്റാർക്കും ഉണ്ടാകരുതെന്നാണ് ഈ പെൺകുട്ടിയുടെ ആഗ്രഹം.
ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സ്...
‘അവൻ പാവമായിരുന്നു, ആരോടും ശബ്ദമുയർത്തി സംസാരിക്കില്ല, അധ്യാപകരുടെയും വിദ്യാർഥികളുടെയെല്ലാം പ്രിയപ്പെട്ടവൻ. ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു. എന്നെ നന്നായി കെയർ ചെയ്യും. അവൻ വന്ന് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചുപോയി. ആത്മാർഥമായി പ്രണയിച്ചു. എന്നെ ശാരീരികമായി ഉപയോഗിക്കുന്പോഴും എനിക്കു പ്രശ്നമുണ്ടായിരുന്നില്ല. അവനെ അത്രയ്ക്കു വിശ്വാസമായിരുന്നു. ഏതു സാഹചര്യത്തിലും കൂടെ നിൽക്കുമെന്നു പ്രതീക്ഷിച്ചു. പ്രണയിച്ച് വിശ്വസിപ്പിച്ചാണ് എനിക്കു ലഹരി തന്നത്. ഡിപ്രഷൻ മാറാൻ ഇത് ഉപയോഗിച്ചാൽ മതിയെന്നു പറഞ്ഞാണ് തന്നത്. ആദ്യം ഇത് എന്താണെന്നറിയാനാണ് ഉപയോഗിച്ചത്. പിന്നീട് ഒരുമിച്ചിരുന്ന് ലഹരി ഉപയോഗിക്കുന്നത് ഒരു ഹരമായി’
കൈവിട്ടപ്പോൾ ആത്മഹത്യാശ്രമം
‘അവനെന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോൾ ഞാൻ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. എല്ലായിടത്തും ബ്ലോക്കാക്കി അവൻ എന്നെ. അതിൽനിന്ന് രക്ഷനേടാൻ ഞാൻ ലഹരി കൂട്ടുപിടിച്ചു. മൂന്ന് ദിവസം ഭക്ഷണംപോലുമില്ലാതെ ഞാൻ ലഹരി ഉപയോഗിച്ചു. എന്റെ സഹോദരി എന്റെ മാറ്റം നിരീക്ഷിച്ചതുകൊണ്ടും അമ്മയെ അറിയിച്ചതുകൊണ്ടും മാത്രമാണ് ഞാനിന്ന് ജീവനോടെ ഇരിക്കുന്നത്. അവന്റെ പേര് ബ്ലേഡുകൊണ്ട് എന്റെ കൈയിൽ എഴുതി. ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞപ്പോൾ അവനിൽ യാതൊരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല. അവൻ മറ്റൊരു പെൺകുട്ടിയോടൊപ്പം ഇരുന്ന് ലഹരി ഉപയോഗിക്കുകയാണെന്ന് ഞാൻ പിന്നീടാണ് അറിഞ്ഞത്. എന്റെ അച്ഛനും അമ്മയും എന്നെ ചേർത്തുപിടിച്ചു. എല്ലാം ധൈര്യത്തോടെ നേരിടാനുള്ള പ്രാപ്തയാക്കി തന്നു. എന്നെപ്പോലെ ആരും അവന്റെ വലയിൽ വീഴാൻ പാടില്ല’- പെൺകുട്ടി പറഞ്ഞു.
ഇത് കണ്ണൂരിലെ ഒരു കുട്ടിയുടെ മാത്രം കഥയല്ല. നിരവധി വിദ്യാർഥികളാണ് ഇത്തരത്തിൽ ലഹരി മാഫിയാസംഘത്തിന്റെ വലയിൽ വീണിട്ടുള്ളത്. അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രിയപ്പട്ടവരാണ് അവരിലേറെയും. ഈ പതിനാലുകാരി വെളിപ്പെടുത്തലുമായി രംഗത്തെത്തിയതോടെ മറ്റൊരു പെൺകുട്ടിയും പോലീസിൽ പരാതിയുമായി എത്തിയിട്ടുണ്ട്.
ലഹരി ഉപയോഗം ബീച്ചുകളിൽ
സൗഹൃദം പ്രണയത്തിലേക്കു വഴിമാറിക്കഴിഞ്ഞാൽ പെൺകുട്ടികളെയും കൂട്ടി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു പോകുകയാണു പ്രണയലഹരിയുടെ അടുത്തഘട്ടം. അധികമാരും പോകാത്ത സ്ഥലങ്ങളാണ് തെരഞ്ഞെടുക്കുക. പയ്യാമ്പലത്തെ ബീച്ചുകളിലും മറ്റും നിറയെ ആളുകൾ ഉള്ളതുകൊണ്ട് തോട്ടട, ഏഴരക്കടപ്പുറം എന്നിവിടങ്ങളിലേക്കാണു കൂടുതലും പോകുക. വീട്ടിൽനിന്നു സ്കൂളിലേക്കെന്നു പറഞ്ഞ് ഇറങ്ങും. യൂണിഫോമിട്ട് വീട്ടിൽനിന്നിറങ്ങും. കൈയിൽ ഒരു ജോഡി വസ്ത്രവും കരുതിയിട്ടുണ്ടാകും. ഹോട്ടലുകളിലോ ബസ്സ്റ്റാൻഡിലോ എത്തി യൂണിഫോം മാറ്റും. അവിടെനിന്ന് ആദ്യം ബസുകളിലോ മറ്റോ നേരത്തെ നിശ്ചയിച്ച സ്ഥലത്തേക്കു യാത്രതിരിക്കും. പെൺകുട്ടിയുടെ വിശ്വാസം നേടിയെടുക്കാനായി അവൾ ആഗ്രഹിക്കുന്നതുപോലെയായിരിക്കും ആൺസുഹൃത്തിന്റെ പെരുമാറ്റം. ക്ലാസ് കട്ട് ചെയ്തുള്ള യാത്രകളും മറ്റും തുടർന്നുകൊണ്ടിരിക്കും. പിന്നീട് പ്രണയസല്ലാപം ശാരീരിക ബന്ധങ്ങളിലേക്ക് വഴിമാറും. ശാരീരികബന്ധങ്ങളിലേർപ്പെട്ടുകഴിയുമ്പോഴാണു പതിയെ പെൺകുട്ടിക്ക് മയക്കുമരുന്ന് കൊടുക്കുക. ആദ്യം ചെറിയ ഡോസ് നൽകുകയും പിന്നീട് ലഹരിക്ക് അടിമയാക്കി മാറ്റുകയും ചെയ്യും.
ലഹരിക്കായി എന്തും...
ആദ്യം കൗതുകത്തിനായി തുടങ്ങുന്ന ലഹരി ഉപയോഗം പിന്നീട് ഇതില്ലാതെ പറ്റില്ലെന്നാകും. ആൺസുഹൃത്ത് പറയുന്നതെന്തും ചെയ്തുകൊടുക്കേണ്ടിവരും. ആദ്യം ശരീരത്തിൽ മുറിവേൽപ്പിച്ച് ശാരീരികബന്ധത്തിലേർപ്പെടും. ലഹരി കിട്ടാനായി അതെല്ലാം സഹിക്കും. ഏതെങ്കിലും സാഹചര്യത്തിൽ എതിർത്താൽ പിന്നെ ലഹരി നൽകില്ല. മാത്രമല്ല, ക്രൂരമായി മർദിക്കുകയും ചെയ്യും. അടിവയറ്റിൽ ചവിട്ടുകയും സ്വകാര്യഭാഗങ്ങളിൽ മുറിവേൽപ്പിക്കുകയുമാണ് ഇവരുടെ വിനോദമെന്നും രക്ഷപ്പെട്ട പെൺകുട്ടി പറയുന്നു. ലഹരി ലഭിക്കാൻ അവർ ചോദിക്കുന്ന പണം അത് എത്രയാണെങ്കിലും എത്തിച്ചു നൽകണം. ഇല്ലെങ്കിൽ അതിന് വേറെ മർദനം ഏറ്റുവാങ്ങേണ്ടിവരും. പലപ്പോഴും വീട്ടിൽ കള്ളം പറഞ്ഞ് പണം വാങ്ങേണ്ടിവന്നിട്ടുണ്ടെന്നും പെൺകുട്ടി പറയുന്നു.
പിന്നിൽ വൻ മാഫിയ
സ്കൂൾ കുട്ടികൾക്കിടയിൽ ലഹരിയെത്തിക്കാൻ വൻ മാഫിയാ സംഘം തന്നെയുണ്ടെന്നാണു കുട്ടിയുടെ വെളിപ്പെടുത്തലിൽനിന്ന് മനസിലാകുന്നത്. കക്കാടുനിന്ന് ഒരു ഏജന്റ് വഴി സ്കൂളിൽ പഠിക്കുന്ന ആൺകുട്ടികളെ ഉപയോഗിച്ചാണ് ലഹരി വിൽപന. പ്രായത്തിൽ മൂത്ത ആളുകളുമായാണ് ഈ പതിനാറുകാരനു കൂട്ട്. ഇയാളുടെ സഹോദരനിൽനിന്നാണു ലഹരി ഉപയോഗം പഠിച്ചതെന്നും അവരുടെ സുഹൃത്തുക്കൾ വഴി ഒപ്പമിരുന്നും പതിനാറുകാരൻ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും കുട്ടി പറഞ്ഞിട്ടുണ്ട്. മാരക മയക്കുമരുന്നായ എംഡിഎംഎ വരെ ഉപയോഗിക്കും. പലപ്പോഴും ഗോവയിൽ പോയി വാങ്ങിയിട്ടുണ്ടെന്നും പെൺകുട്ടി പറഞ്ഞു.
ആദ്യം ഒരാളെ വലയിലാക്കുകയും പിന്നീട് അവരുടെ സുഹൃത്തുക്കളോടു ലഹരി ഉപയോഗിക്കാൻ ഉപദേശിക്കുകയും ചെയ്യും. അവരുടെ വാക്ക് കേൾക്കുന്ന പെൺകുട്ടി ആദ്യം അടുത്ത സുഹൃത്തിനു ലഹരി ഉപയോഗത്തെക്കുറിച്ചും അത് ഉപയോഗിച്ചാലുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചും പറഞ്ഞുകൊടുക്കും. ഇത് ഉപയോഗിച്ചില്ലെങ്കിൽ നിന്നെ ഒന്നിനും കൊള്ളില്ലെന്നു പറയുകയും ചെയ്യും. എന്നാൽ, തന്റെ സുഹൃത്തിന്റെ മുന്നിൽ വില പോകാതിരിക്കാനും എന്താണിതെന്ന് അറിയാനുള്ള കൗതുകംകൊണ്ടും ഉപയോഗിക്കും. ആദ്യ രണ്ടു മൂന്ന് ദിവസം അടുപ്പിച്ച് സൗജന്യമായി ഉപയോഗിക്കാൻ കൊടുക്കും. പിന്നീട്, ഇതില്ലാതെ പറ്റില്ലെന്ന സാഹചര്യം വരുമ്പോൾ വലിയ തുക ആവശ്യപ്പെടുകയും ലഹരിക്കായി ഇതു കൊണ്ടുവന്നു കൊടുക്കുകയും ചെയ്യും. ഇതാണു ലഹരി മാഫിയാസംഘം ചെയ്യുന്നത്. സ്കൂളുകളിൽ കൗൺസലിംഗോ മറ്റോ ഏർപ്പെടുത്തിയാൽ മാത്രമേ എത്രപേർ ഇതിൽ അടിപ്പെട്ടിട്ടുണ്ടെന്ന് അറിയാൻ കഴിയൂ.
പെൺകുട്ടികൾ വലയിൽ
കണ്ണൂരിലെ പ്രമുഖ സ്കൂളുകളിലെ നിരവധി കുട്ടികളാണ് ‘പ്രണയ-ലഹരി’ വലയിൽപ്പെട്ട് ലഹരിക്കടിമകളായിട്ടുള്ളത്. സ്കൂളുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പല പെൺകുട്ടികളും പ്രണയ-ലഹരി വലയിൽ അകപ്പെട്ടിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ. കുട്ടികളിലെ മാറ്റം അധ്യാപകർ രക്ഷിതാക്കളെ അറിയിച്ചാൽത്തന്നെ തിരക്കുകൾ കാരണം പലരും അവരെ ശ്രദ്ധിക്കാൻ മെനക്കെടാറില്ല. ശ്രദ്ധിക്കുന്ന മാതാപിതാക്കളാകട്ടെ ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ കുട്ടികളുടെ ഭാവി ഭയന്ന് പുറത്തു പറയാറില്ല. കുട്ടികളെ ഡി-അഡിക്ഷൻ സെന്ററിലോ കൗൺസലിംഗിനോ കൊണ്ടുപോകുകയാണു ചെയ്യുന്നത്.