പാലക്കാട്: വാളയാർ കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം തള്ളിയ പോക്സോ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണു കോടതിയുടെ ഉത്തരവ്.
സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ നേരത്തേ ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽനിന്നു വ്യത്യസ്തമായി ഒന്നുംതന്നെ ഇല്ലായിരുന്നു. പെണ്‍കുട്ടികളുടേത് ആത്മഹത്യതന്നെയാണ് എന്നാണു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. മരണത്തിനു മറ്റൊരു കാരണവും കണ്ടെത്താനും കഴിഞ്ഞിരുന്നില്ല.
കുറ്റപത്രം തള്ളണമെന്നും വീണ്ടും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കുട്ടികളുടെ അമ്മ കോടതിയെ സമീപിച്ചിരുന്നു. ഇത് അംഗീകരിച്ചാണു സിബിഐതന്നെ തുടരന്വേഷണം നടത്തണമെന്നു കോടതി നിർദേശിച്ചത്.സിബിഐ അന്വേഷണം തൃപ്തികരമല്ലെന്നു പറഞ്ഞ കോടതി ശരിയായ രീതിയിൽ അന്വേഷണം നടന്നില്ലെന്നും നിരീക്ഷിച്ചു. സിബിഐ സമർപ്പിച്ച രേഖകളും തെളിവുകളും പൊരുത്തപ്പെടുന്നില്ല. കേസിൽ കൊലപാതകസാധ്യതകൂടി അന്വേഷിക്കണം.
സിബിഐ സമർപ്പിച്ച കുറ്റപത്രം അപൂർണമാണെന്നും കോടതി രൂക്ഷമായി വിമർശിച്ചു.2020 ജനുവരി രണ്ടിനാണ് വാളയാർ കേസ് സിബിഐക്കു വിട്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയത്. സി ബി ഐ തിരുവനന്തപുരം യൂണിറ്റാണു കേസ് അന്വേഷിച്ച് 2021 ഡിസംബറിൽ കുറ്റപത്രവും സമർപ്പിച്ചു.
പോലീസ് അന്വേഷണം ശരിവച്ച് പെണ്‍കുട്ടികളുടെമരണം ആത്മഹത്യ എന്നായിരുന്നു കുറ്റപത്രം. പെണ്‍കുട്ടികളെ ആത്മഹത്യയിലേക്കു നയിച്ചത് ലൈംഗിക, ശാരീരിക മാനസിക പീഡനങ്ങളാണെന്നാണു സി ബി ഐ കുറ്റപത്രത്തിൽ പറയുന്നത്.
ആദ്യത്തെ പെണ്‍കുട്ടിയുടെ മരണത്തിൽ വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു, മധു എന്നിവരാണു പ്രതികൾ. രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണത്തിൽ വലിയ മധുവും പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയുമാണു പ്രതിപ്പട്ടികയിലുള്ളത്.
വിധി സ്വാഗതാർഹമെന്നു പെൺകുട്ടികളുടെ അമ്മ
പാലക്കാട്:വാളയാർ കേസിൽ സിബിഐയുടെ കുറ്റപത്രം തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ട പോക്സോ കോടതിവിധിയെ സ്വാഗതം ചെയ്യുന്നതായി പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. തുടരന്വേഷണത്തിലൂടെ സത്യത്തിലേക്ക് എത്താൻ കഴിയുമെന്നാണു പ്രതീക്ഷ. ക്രൈംബ്രാഞ്ച് വാദങ്ങൾ സിബിഐ ശരിവച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ല.സത്യസന്ധമായ രീതിയിൽ തുടരന്വേഷണം നടക്കണമെന്നും മക്കൾക്ക് നീതിലഭിക്കണമെന്നും അവർ പറഞ്ഞു.
സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ നേരത്തേ ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽനിന്നു വ്യത്യസ്തമായി ഒന്നുംതന്നെ ഇല്ലായിരുന്നു. പെണ്‍കുട്ടികളുടേത് ആത്മഹത്യതന്നെയാണ് എന്നാണു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. മരണത്തിനു മറ്റൊരു കാരണവും കണ്ടെത്താനും കഴിഞ്ഞിരുന്നില്ല.
കുറ്റപത്രം തള്ളണമെന്നും വീണ്ടും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കുട്ടികളുടെ അമ്മ കോടതിയെ സമീപിച്ചിരുന്നു. ഇത് അംഗീകരിച്ചാണു സിബിഐതന്നെ തുടരന്വേഷണം നടത്തണമെന്നു കോടതി നിർദേശിച്ചത്.സിബിഐ അന്വേഷണം തൃപ്തികരമല്ലെന്നു പറഞ്ഞ കോടതി ശരിയായ രീതിയിൽ അന്വേഷണം നടന്നില്ലെന്നും നിരീക്ഷിച്ചു. സിബിഐ സമർപ്പിച്ച രേഖകളും തെളിവുകളും പൊരുത്തപ്പെടുന്നില്ല. കേസിൽ കൊലപാതകസാധ്യതകൂടി അന്വേഷിക്കണം.
സിബിഐ സമർപ്പിച്ച കുറ്റപത്രം അപൂർണമാണെന്നും കോടതി രൂക്ഷമായി വിമർശിച്ചു.2020 ജനുവരി രണ്ടിനാണ് വാളയാർ കേസ് സിബിഐക്കു വിട്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയത്. സി ബി ഐ തിരുവനന്തപുരം യൂണിറ്റാണു കേസ് അന്വേഷിച്ച് 2021 ഡിസംബറിൽ കുറ്റപത്രവും സമർപ്പിച്ചു.
പോലീസ് അന്വേഷണം ശരിവച്ച് പെണ്‍കുട്ടികളുടെമരണം ആത്മഹത്യ എന്നായിരുന്നു കുറ്റപത്രം. പെണ്‍കുട്ടികളെ ആത്മഹത്യയിലേക്കു നയിച്ചത് ലൈംഗിക, ശാരീരിക മാനസിക പീഡനങ്ങളാണെന്നാണു സി ബി ഐ കുറ്റപത്രത്തിൽ പറയുന്നത്.
ആദ്യത്തെ പെണ്‍കുട്ടിയുടെ മരണത്തിൽ വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു, മധു എന്നിവരാണു പ്രതികൾ. രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണത്തിൽ വലിയ മധുവും പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയുമാണു പ്രതിപ്പട്ടികയിലുള്ളത്.
വിധി സ്വാഗതാർഹമെന്നു പെൺകുട്ടികളുടെ അമ്മ
പാലക്കാട്:വാളയാർ കേസിൽ സിബിഐയുടെ കുറ്റപത്രം തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ട പോക്സോ കോടതിവിധിയെ സ്വാഗതം ചെയ്യുന്നതായി പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. തുടരന്വേഷണത്തിലൂടെ സത്യത്തിലേക്ക് എത്താൻ കഴിയുമെന്നാണു പ്രതീക്ഷ. ക്രൈംബ്രാഞ്ച് വാദങ്ങൾ സിബിഐ ശരിവച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ല.സത്യസന്ധമായ രീതിയിൽ തുടരന്വേഷണം നടക്കണമെന്നും മക്കൾക്ക് നീതിലഭിക്കണമെന്നും അവർ പറഞ്ഞു.