തൃശൂർ: ദേശീയപാതയുടെ നിർമാണക്കരാർ ഏറ്റെടുത്ത ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കന്പനിയെ കരിന്പട്ടികയിൽ പെടുത്തണമെന്ന് തൃശൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ട്. ദേശീയപാതയിലെ കുഴി അടയ്ക്കൽ കൃത്യതയോടെയല്ലെന്നും കളക്ടറുടെ റിപ്പോർട്ടിലുണ്ട്. ഇക്കാര്യം വ്യക്തമാക്കി കളക്ടർ ഹരിത വി. കുമാർ ഹൈക്കോടതിയിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.