തിരുവനന്തപുരം: കെട്ടിടാവശിഷ്ടങ്ങൾ ജലാശയങ്ങളിൽ തള്ളുന്നതുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനായി സർക്കാർ പ്രത്യേക മാർഗരേഖ പുറത്തിറക്കി.
ഒന്നിലധികം ജില്ലകൾക്കു വേണ്ടി ഒരു സംസ്കരണ യൂണിറ്റ് എന്ന നിലയിൽ കെട്ടിട നിർമാണ-പൊളിക്കൽ സംബന്ധിയായ മാലിന്യം കൈകാര്യം ചെയ്യുന്നതിനു പ്രത്യേക സംവിധാനമൊരുക്കും. മാലിന്യം ശേഖരിക്കാനുള്ള വിപുലമായ സംവിധാനം എല്ലാ തദ്ദേശ സ്ഥാപനത്തിലും ഒരുക്കുമെന്നു തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു.
കെട്ടിടാവശിഷ്ടം ശേഖരിക്കാനുള്ള മൊബൈൽ യൂണിറ്റുകൾ,കളക്ഷൻ സെന്ററുകൾ എന്നിവിടങ്ങളിലൂടെയാകും മാലിന്യ ശേഖരണം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കെട്ടിടാവശിഷ്ടങ്ങൾ ശേഖരിക്കാനുള്ള വാഹനങ്ങളും ഒരുക്കും.
അഞ്ച് കിലോമീറ്റർ പരിധിയിൽ ഒരു കളക്ഷൻ പോയിന്റ് എങ്കിലും ഒരുക്കാനാകണം. മാലിന്യ ശേഖരണ സംവിധാനം തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലും, വിവിധ തദ്ദേശ സ്ഥാപനങ്ങൾ കൂടിച്ചേർന്നും, പൊതുസ്വകാര്യ പങ്കാളിത്തത്തോടെയോ, പൂർണമായും സ്വകാര്യ ഉടമസ്ഥതയിലോ ആകാം.
രണ്ട് ടണ്ണിൽ താഴെയുള്ള കെട്ടിടാവശിഷ്ടങ്ങൾക്ക് കളക്ഷൻ ഫീസ് ഉണ്ടാകില്ല. കെട്ടിടസ്ഥലത്തെത്തി തദ്ദേശഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ മാലിന്യം ശേഖരിക്കുകയോ, കളക്ഷൻ കേന്ദ്രത്തിൽ കെട്ടിട ഉടമ സ്വന്തം ചെലവിൽ മാലിന്യം എത്തിക്കുകയോ ചെയ്യാം. രണ്ട് ടണ്ണിനും 20 ടണ്ണിനും ഇടയിലുള്ള മാലിന്യങ്ങൾ ശേഖരിക്കാൻ കളക്ഷൻ ഫീസ് കെട്ടിട ഉടമ നൽകണം.
ഒന്നിലധികം ജില്ലകൾക്കു വേണ്ടി ഒരു സംസ്കരണ യൂണിറ്റ് എന്ന നിലയിൽ കെട്ടിട നിർമാണ-പൊളിക്കൽ സംബന്ധിയായ മാലിന്യം കൈകാര്യം ചെയ്യുന്നതിനു പ്രത്യേക സംവിധാനമൊരുക്കും. മാലിന്യം ശേഖരിക്കാനുള്ള വിപുലമായ സംവിധാനം എല്ലാ തദ്ദേശ സ്ഥാപനത്തിലും ഒരുക്കുമെന്നു തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു.
കെട്ടിടാവശിഷ്ടം ശേഖരിക്കാനുള്ള മൊബൈൽ യൂണിറ്റുകൾ,കളക്ഷൻ സെന്ററുകൾ എന്നിവിടങ്ങളിലൂടെയാകും മാലിന്യ ശേഖരണം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കെട്ടിടാവശിഷ്ടങ്ങൾ ശേഖരിക്കാനുള്ള വാഹനങ്ങളും ഒരുക്കും.
അഞ്ച് കിലോമീറ്റർ പരിധിയിൽ ഒരു കളക്ഷൻ പോയിന്റ് എങ്കിലും ഒരുക്കാനാകണം. മാലിന്യ ശേഖരണ സംവിധാനം തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലും, വിവിധ തദ്ദേശ സ്ഥാപനങ്ങൾ കൂടിച്ചേർന്നും, പൊതുസ്വകാര്യ പങ്കാളിത്തത്തോടെയോ, പൂർണമായും സ്വകാര്യ ഉടമസ്ഥതയിലോ ആകാം.
രണ്ട് ടണ്ണിൽ താഴെയുള്ള കെട്ടിടാവശിഷ്ടങ്ങൾക്ക് കളക്ഷൻ ഫീസ് ഉണ്ടാകില്ല. കെട്ടിടസ്ഥലത്തെത്തി തദ്ദേശഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ മാലിന്യം ശേഖരിക്കുകയോ, കളക്ഷൻ കേന്ദ്രത്തിൽ കെട്ടിട ഉടമ സ്വന്തം ചെലവിൽ മാലിന്യം എത്തിക്കുകയോ ചെയ്യാം. രണ്ട് ടണ്ണിനും 20 ടണ്ണിനും ഇടയിലുള്ള മാലിന്യങ്ങൾ ശേഖരിക്കാൻ കളക്ഷൻ ഫീസ് കെട്ടിട ഉടമ നൽകണം.