തിരുവനന്തപുരം: തീരദേശത്തിന്റെ നീറുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സർക്കാർ ഒരു നിമിഷംപോലും വൈകരുതെന്നു രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാനും ഓൾ ഇന്ത്യ ക്രിസ്ത്യൻ മൈനോരിറ്റി കൗണ്സിൽ ചെയർമാനുമായ ഡോ. ഫ്രാൻസിസ് ക്ലീറ്റസ് ആവശ്യപ്പെട്ടു.
കേരളത്തിന്റെ, പ്രത്യേകിച്ചു തിരുവനന്തപുരത്തിന്റെ തീരദേശം ഒരു പൊട്ടിത്തെറിയുടെ വക്കിലാണ്. വിഴിഞ്ഞം തുറമുഖ നിർമാണം മൂന്നിലൊന്നു പൂർത്തിയായപ്പോൾ തന്നെ തീരശോഷണം രൂക്ഷമായ പ്രശ്നമായി മാറിയിരിക്കുന്നു.
തിരുവനന്തപുരത്തിന്റെ തീരത്തു കടലാക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. നിരവധി മത്സ്യത്തൊഴിലാളികൾക്ക് ഇതിനകം വീടുകളും സ്വത്തുവകകളും നഷ്ടപ്പെട്ടു. ആയിരക്കണക്കിനാളുകളുടെ വീടുകൾ ഭീഷണിയിലാണ്. ഇവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികൾ ഇനിയും നടപ്പിലാക്കിയിട്ടില്ല.
കോവളം ടൂറിസം കേന്ദ്രം, ശംഖുമുഖം ബീച്ച്, വേളി ടൂറിസ്റ്റ് ഗ്രാമം എന്നിവയുടെ എല്ലാം നിലനിൽപ്പ് അപകടത്തിലാണ്. ശംഖുമുഖത്തു പുനർനിർമിച്ച റോഡ് വീണ്ടും തകർന്നത് കടലാക്രമണത്തിന്റെ രൂക്ഷത വ്യക്തമാക്കുന്നു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കടലാക്രമണത്തെ ചെറുക്കാൻ സാധിക്കുന്ന റോഡ് നിർമിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.
തുറമുഖം പൂർത്തിയാകുന്നതോടെ അടിമലത്തുറ മുതൽ പൊഴിയൂർ വരെയുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനം അസാധ്യമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പതിനായിരക്കണക്കിനു മത്സ്യത്തൊഴിലാളികളാണ് തൊഴിൽരഹിതരാകാൻ പോകുന്നത്. ചുരുക്കത്തിൽ തീരദേശത്തിന്റെ നിലനിൽപ്പു തന്നെ അപകടത്തിലായിരിക്കുന്നു.
പ്രളയകാലത്ത് രക്ഷകരായി ഓടിയെത്തി കേരളത്തിന്റെ സ്വന്തം സൈന്യം എന്ന വിളിപ്പേരു നേടിയവരാണ് തീരദേശത്തെ മത്സ്യത്തൊഴിലാളികൾ. അവരുടെ ജീവനും സ്വത്തിനും തൊഴിലിനും ഭീഷണി നേരിടുന്പോൾ നിർവികാരതയോടെ നോക്കി നിൽക്കുന്നത് ഒരു ജനകീയ സർക്കാരിനു ഭൂഷണല്ല.
ഇന്നുവരെയും കേരളത്തിന്റെ വികസനത്തെ ഒരു തരത്തിലും മത്സ്യത്തൊഴിലാളി സമൂഹം എതിർത്തിട്ടില്ല. എല്ലാം നഷ്ടപ്പെടുന്ന അവസ്ഥയിലാണ് ഇപ്പോഴത്തെ ഈ പ്രതിഷേധങ്ങൾ. അതു മനസിലാക്കി പ്രവർത്തിക്കാൻ അധികാരികൾ തയാറാകണം.
തീരശോഷണത്തിനു ശാശ്വത പരിഹാരം കാണാനും പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു കിടപ്പാടം ഒരുക്കിക്കൊടുക്കുന്നതിനും അവരുടെ ആശങ്കകൾക്കു പരിഹാരം കാണുന്നതിനും സർക്കാർ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് ഡോ. ഫ്രാൻസിസ് ക്ലീറ്റസ് ആവശ്യപ്പെട്ടു.
കേരളത്തിന്റെ, പ്രത്യേകിച്ചു തിരുവനന്തപുരത്തിന്റെ തീരദേശം ഒരു പൊട്ടിത്തെറിയുടെ വക്കിലാണ്. വിഴിഞ്ഞം തുറമുഖ നിർമാണം മൂന്നിലൊന്നു പൂർത്തിയായപ്പോൾ തന്നെ തീരശോഷണം രൂക്ഷമായ പ്രശ്നമായി മാറിയിരിക്കുന്നു.
തിരുവനന്തപുരത്തിന്റെ തീരത്തു കടലാക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. നിരവധി മത്സ്യത്തൊഴിലാളികൾക്ക് ഇതിനകം വീടുകളും സ്വത്തുവകകളും നഷ്ടപ്പെട്ടു. ആയിരക്കണക്കിനാളുകളുടെ വീടുകൾ ഭീഷണിയിലാണ്. ഇവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികൾ ഇനിയും നടപ്പിലാക്കിയിട്ടില്ല.
കോവളം ടൂറിസം കേന്ദ്രം, ശംഖുമുഖം ബീച്ച്, വേളി ടൂറിസ്റ്റ് ഗ്രാമം എന്നിവയുടെ എല്ലാം നിലനിൽപ്പ് അപകടത്തിലാണ്. ശംഖുമുഖത്തു പുനർനിർമിച്ച റോഡ് വീണ്ടും തകർന്നത് കടലാക്രമണത്തിന്റെ രൂക്ഷത വ്യക്തമാക്കുന്നു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കടലാക്രമണത്തെ ചെറുക്കാൻ സാധിക്കുന്ന റോഡ് നിർമിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.
തുറമുഖം പൂർത്തിയാകുന്നതോടെ അടിമലത്തുറ മുതൽ പൊഴിയൂർ വരെയുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനം അസാധ്യമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പതിനായിരക്കണക്കിനു മത്സ്യത്തൊഴിലാളികളാണ് തൊഴിൽരഹിതരാകാൻ പോകുന്നത്. ചുരുക്കത്തിൽ തീരദേശത്തിന്റെ നിലനിൽപ്പു തന്നെ അപകടത്തിലായിരിക്കുന്നു.
പ്രളയകാലത്ത് രക്ഷകരായി ഓടിയെത്തി കേരളത്തിന്റെ സ്വന്തം സൈന്യം എന്ന വിളിപ്പേരു നേടിയവരാണ് തീരദേശത്തെ മത്സ്യത്തൊഴിലാളികൾ. അവരുടെ ജീവനും സ്വത്തിനും തൊഴിലിനും ഭീഷണി നേരിടുന്പോൾ നിർവികാരതയോടെ നോക്കി നിൽക്കുന്നത് ഒരു ജനകീയ സർക്കാരിനു ഭൂഷണല്ല.
ഇന്നുവരെയും കേരളത്തിന്റെ വികസനത്തെ ഒരു തരത്തിലും മത്സ്യത്തൊഴിലാളി സമൂഹം എതിർത്തിട്ടില്ല. എല്ലാം നഷ്ടപ്പെടുന്ന അവസ്ഥയിലാണ് ഇപ്പോഴത്തെ ഈ പ്രതിഷേധങ്ങൾ. അതു മനസിലാക്കി പ്രവർത്തിക്കാൻ അധികാരികൾ തയാറാകണം.
തീരശോഷണത്തിനു ശാശ്വത പരിഹാരം കാണാനും പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു കിടപ്പാടം ഒരുക്കിക്കൊടുക്കുന്നതിനും അവരുടെ ആശങ്കകൾക്കു പരിഹാരം കാണുന്നതിനും സർക്കാർ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് ഡോ. ഫ്രാൻസിസ് ക്ലീറ്റസ് ആവശ്യപ്പെട്ടു.