കോട്ടയം: അനാഥാലയങ്ങൾ, അഗതിമന്ദിരങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കു കേന്ദ്രസർക്കാർ നൽകിവന്നിരുന്ന സൗജന്യ ഭക്ഷ്യവിതരണം നിർത്തലാക്കിയതിനെത്തുടർന്നു നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ കേരള സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നു മന്ത്രി ജി. ആർ. അനിലിന് നൽകിയ നിവേദനത്തിൽ കേരള കോണ്ഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
കേരളത്തിൽ 1800ലധികം വൃദ്ധസദനങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ അടക്കമുള്ള അഗതിമന്ദിരങ്ങളാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ സുമനസുകളുടെ പിന്തുണയും സഹായവുംകൊണ്ടാണ് ഇവയെല്ലാം പ്രവർത്തിക്കുന്നത്. ഭക്ഷ്യവിതരണം നിർത്തലാക്കിയത് ഈ ജനവിഭാഗത്തോടു ചെയ്ത വലിയ ദ്രോഹമാണ്.
ഇപ്പോഴത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഭക്ഷ്യധാന്യങ്ങൾ ജൂലൈ മാസം മുതൽ വിതരണം ചെയ്യുമെന്നാണ് മന്ത്രി നിയമസഭയിൽ ഉറപ്പു നൽകിയിരുന്നത്. ഇതുവരെയും ഇതു നടപ്പിലാക്കിയിട്ടില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു. ജൂലൈ മാസത്തെ ഭക്ഷ്യവിതരണം സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ എത്രയും പെട്ടെന്നു നടപ്പാക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ മോൻസ് ആവശ്യപ്പെട്ടു.
കേരളത്തിൽ 1800ലധികം വൃദ്ധസദനങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ അടക്കമുള്ള അഗതിമന്ദിരങ്ങളാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ സുമനസുകളുടെ പിന്തുണയും സഹായവുംകൊണ്ടാണ് ഇവയെല്ലാം പ്രവർത്തിക്കുന്നത്. ഭക്ഷ്യവിതരണം നിർത്തലാക്കിയത് ഈ ജനവിഭാഗത്തോടു ചെയ്ത വലിയ ദ്രോഹമാണ്.
ഇപ്പോഴത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഭക്ഷ്യധാന്യങ്ങൾ ജൂലൈ മാസം മുതൽ വിതരണം ചെയ്യുമെന്നാണ് മന്ത്രി നിയമസഭയിൽ ഉറപ്പു നൽകിയിരുന്നത്. ഇതുവരെയും ഇതു നടപ്പിലാക്കിയിട്ടില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു. ജൂലൈ മാസത്തെ ഭക്ഷ്യവിതരണം സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ എത്രയും പെട്ടെന്നു നടപ്പാക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ മോൻസ് ആവശ്യപ്പെട്ടു.