കൊച്ചേട്ടന്റെ കത്ത്/ ജീവിതം വെള്ളത്തിൽ ബോട്ടുകൾ തലയിൽ!
സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
ഇന്നലെ (10-8-22) തിരുവനന്തപുരം നഗരത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഒരു പ്രത്യേക കാഴ്ച കണ്ടു. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ സർക്കാരിന്റെ ഹൃദയമായ സെക്രട്ടേറ്റിനു മുൻപിൽ അതിജീവന സമരം നടത്തുന്നു. അതിശയിപ്പിച്ച കാഴ്ച, പലരുചേർന്ന് അവരുടെ തലയിൽ ബോട്ടുകൾ ചുമക്കുന്നു! ചിലർ ലോറിയുടെ മുകളിൽ ബോട്ടുവച്ച് പ്രതീകാത്മകമായി വായുവിൽ തുഴയുന്നു!
സാധുക്കളായ പതിനായിരക്കണക്കിന് തീരദേശനിവാസികളായ സഹോദരങ്ങൾ സമരത്തിലൂടെ ഉന്നയിക്കുന്ന ആവശ്യങ്ങൾ കേട്ടപ്പോൾ ബൈബിളിലെ ദാവീദിന്റെയും ഗോലിയാത്തിന്റെയും കഥയാണ് ഓർമ്മ വന്നത്! ഇസ്രായേൽജനതയെ യുദ്ധത്തിൽ തോൽപ്പിക്കാൻ വന്ന ഫിലിസ്ത്യഭീകരനാണ് ഗോലിയാത്ത്! അവനെ തെറ്റാലിയിൽ കൊരുത്ത കല്ലെറിഞ്ഞു കൊല്ലാൻ ദൈവം നിയോഗിക്കുന്നത് ഇടയബാലനായ ദാവീദിനെയാണ്!
ഈ മത്സ്യത്തൊഴിലാളികളുടെ പ്രശ്നം ഭീകരമാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണ പദ്ധതിയാണു മുഖ്യ വിഷയം. അദാനി എന്ന വ്യവസായ ഭീമനാണ് വിഴിഞ്ഞം തുറമുഖം പുനർനിർമിക്കുന്നത്. ഈ പദ്ധതി, തീരദേശത്ത് വരുത്തുന്ന സാമൂഹികവും സാന്പത്തികവും പാരിസ്ഥിതികവുമായ പ്രതിസന്ധികളെയാണ് തീരദേശവാസികൾ നേരിടേണ്ടത്!
ഈ പദ്ധതി മൂലം തീരശോഷണം സംഭവിച്ച് ഭവനം നഷ്ടപ്പെട്ട് വർഷങ്ങളായി ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്ന നൂറുകണക്കിനു കുടുംബങ്ങളുണ്ട്. അവരുടെ പുനരധിവാസം നടപ്പിലാക്കുക, തീരശോഷണത്തിന്റെ കാരണങ്ങൾ പരിഹരിക്കുക തുടങ്ങി പാരിസ്ഥിതികവും മാനുഷികവുമാണ് ബോട്ടു തലയിലേന്തി സമരം ചെയ്യുന്ന സാധുക്കളുടെ ന്യായമായ ആവശ്യങ്ങൾ. തീരദേശ വാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ജീവിത സുരക്ഷയ്ക്കുവേണ്ടി സർക്കാർ നൽകിയ വാക്കെല്ലാം പാഴ്വാക്കായി എന്ന സമരക്കാരുടെ ആരോപണത്തിൽ കഴന്പുണ്ട്.
തുടരെ സംഭവിക്കുന്ന കടൽകയറ്റം, മത്സ്യലഭ്യതയിലെ കുറവ്, ഭനവനഷ്ടം, തൊഴിൽ നഷ്ടം, മണ്ണെണ്ണയുടെയും ഡീസലിന്റെയും വിലക്കയറ്റം എല്ലാംകൂടി ജനലക്ഷങ്ങളുടെ ജീവിതം ദുരിതക്കടലാക്കി! ബോട്ടുകൾ വെള്ളത്തിലിറക്കിയാൽ മീൻ കിട്ടാത്തവരുടെ ജീവൻ വെള്ളത്തിലായപ്പോൾ അവർ ബോട്ടുകൾ തലയിലേന്തി സമരം നടത്തുന്നു.
അദാനി എന്ന ഗോലിയാത്തിനെ നേരിടാൻ പാവപ്പെട്ട കടലോര മക്കൾക്കു കവണ കിട്ടുമോ? അധികാരദേവന്മാർ ഗോലിയാത്തിനു ജയ് വിളിക്കുന്പോൾ ദാവീദിനു ശക്തി കിട്ടുമോ? ഇന്നലത്തെ സമരകാഹളങ്ങളിൽ ദാവീദ് കരുത്തനാണെന്ന സൂചനയുണ്ട്. ജനങ്ങൾക്ക് ജീവിക്കാനുള്ള അവകാശം നിഷേധിച്ചിട്ടാകരുത്, കുത്തക ഭീമന്മാരുടെ കൂത്താട്ടം. അധികാരഗർവിന്റെ ആൾരൂപങ്ങളായി ഭരണക്കസേരകൾ മാറരുത്. ദാവീദ് എന്ന ജനമനസ് ജനാധിപത്യം എന്ന തെറ്റാലിയിൽ വോട്ട് എന്ന കല്ലുംതിരുകി കാത്തിരിക്കുകയാണ്. ജീവിതം വഴിമുട്ടിനിൽക്കുന്ന ഒരു ജനതയ്ക്ക് അതിജീവനം മാത്രമാണ് ലക്ഷ്യമെങ്കിൽ കല്ലുതൊടുത്തു കാത്തിരിക്കുക. അധികാരഗർവിന്റെയും അഹങ്കാര ഹുങ്കിന്റെയും തിരുനെറ്റി ലക്ഷ്യമാക്കി ജനതതിയുടെ അവകാശങ്ങൾ കൊടുങ്കാറ്റിന്റെ വേഗതയിൽ പാഞ്ഞുപതിക്കട്ടെ.
പ്രിയ കൂട്ടുകാരേ, നമ്മൾ പാവങ്ങളുടെ പക്ഷം ചേരണം. കക്ഷിരാഷ്ട്രീയ പക്ഷപാതങ്ങളുടെ അടിമകളായി ദരിദ്രരുടെ നീതി ഛേദിക്കുന്ന അരിവാളുകളാകരുത് നമ്മൾ. മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും ഈ അതിജീവന സമരങ്ങളോട് അനുഭാവം പ്രഖ്യാപിക്കാം. ഏവരിലും നീതി കരകവിഞ്ഞൊഴുകുന്ന നല്ല പുലരിക്കായി ഈ അനീതിയുടെ അന്ധകാരത്തോട് നിരന്തരം പോരാടാം. പോരാടിക്കൊണ്ടേയിരിക്കാം.
ആശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
ഇന്നു ‘കളർ ഇന്ത്യ’; കൊച്ചുകൂട്ടുകാർക്ക് സ്നേഹാശംസകൾ...!
ഭാരതം എന്ന വികാരത്തിന്റെ മഹത്തായ ഏഴരപ്പതിറ്റാണ്ടുകൾ... സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാർഷികം ആഘോഷിക്കുന്ന നമ്മുടെ സ്വന്തം ഇന്ത്യയുടെ ആത്മാവിലലിഞ്ഞുകൊണ്ട് ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന് ആർത്തുപാടുകയാണ് ഈ ഉപഭൂഖണ്ഡമൊന്നാകെ. ജനാധിപത്യം എന്ന കുലീനമായ ഭരണസംവിധാനത്തിന്റെ അത്ഭുതപ്പെടുത്തുന്ന അടയാളങ്ങൾ പകർന്നുകൊണ്ട് ഇന്ത്യ ലോകത്തിനു മുന്പിൽ വിസ്മയകരമായ ഈടുവയ്പുകളാണ് സമ്മാനിച്ചിട്ടുള്ളത്. നാനാത്വത്തിൽ ഏകത്വം എന്ന ഭാരതത്തിന്റെ ആന്തരിക സത്തയെ ‘നാം ഒരു കുടുംബം’ എന്ന വാക്യമുദ്രകൊണ്ട് അടയാളപ്പെടുത്തുന്ന ദീപിക ബാലസഖ്യം നവഭാരതത്തിന് നിറംപകരാൻ പുതിയ പൗരന്മാരെ വരച്ചുണർത്തുകയാണ്, കളർ ഇന്ത്യ എന്ന മെഗാ ചിത്രരചനാമത്സരത്തിലൂടെ. ദീപിക ദിനപത്രം നേതൃത്വം നൽകി, ഡിസിഎൽ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കളർ ഇന്ത്യ എന്ന ചിത്രരചനാമത്സരം ഇന്ന് കേരളത്തിൽ വിവിധ കേന്ദ്രങ്ങളിൽ അരങ്ങേറുകയാണ്. വിവിധ വിഭാഗങ്ങളിലായി, ലക്ഷക്കണക്കിനു വിദ്യാർഥികൾ, കക്ഷി-രാഷ്ട്രീയ-ജാതി-മത മതിലുകൾ ഭേദിച്ച് വൈവിധ്യങ്ങളെ ചേർത്തുവയ്ക്കുന്ന സ്നേഹത്തിന്റെ മഴവില്ലായി മാറുകയാണ്. ഈ സദുദ്യത്തിൽ സഹകരിക്കുന്ന എല്ലാ വിദ്യാലയങ്ങൾക്കും പങ്കുചേരുന്ന എല്ലാ വിദ്യാർഥികൾക്കും എല്ലാ സംഘാടകർക്കും ഡിസിഎൽ കുടുംബത്തിന്റെ ഭാവുകാശംസകൾ!
സ്വാതന്ത്ര്യദിനത്തിൽ ചൊല്ലാൻ / ഭീകരവാദത്തിനെതിരെ ദീപിക ബാലസഖ്യത്തിന്റെ സമാധാന പ്രതിജ്ഞ
15 ഓഗസ്റ്റ് 2022
ഇന്ത്യ എന്റെ രാജ്യവും പൗരന്മാർ എന്റെ സഹോദരീ സഹോദരന്മാരുമാണ്. ഞാൻ എന്റെ രാജ്യത്തോടുള്ള കടമകളും ഉത്തരവാദിത്വങ്ങളും നിർവഹിക്കും. രാജ്യത്തെ ഭരണഘടനയും നിയമങ്ങളും പാലിച്ച് ഭാരതസമൂഹത്തിൽ സമാധാനവും സാഹോദര്യവും സഹവർത്തിത്വവും നിലനിർത്തി ഈശ്വരവിശ്വാസത്തിൽ അടിയുറച്ച് രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി ഞാൻ പ്രയത്നിക്കും. രാജ്യവളർച്ചയുടെ പ്രതിലോമശക്തികൾക്കും രാഷ്ട്രസുരക്ഷയ്ക്കു ഭീഷണിയായ ഭീകരവാദത്തിനുമെതിരേ നിരന്തരം പോരാടി സമാധാനത്തിന്റെ സന്ദേശവാഹകരായി സമൂഹ നിർമിതിയിൽ ഞാൻ പങ്കാളിയാവുകയും ചെയ്യും.
ഭാരതത്തിന്റെ സാമൂഹിക വളർച്ചയ്ക്കും സമാധാനത്തിനും സമൃദ്ധിക്കുമായി അക്ഷീണ പ്രയത്നിക്കുമെന്നും പൗരസഹോദരങ്ങളെ ജാതി-മത-വർണ-വർഗ ഭേദങ്ങളില്ലാതെ നാം ഒരു കുടുംബം എന്ന മഹത്തായ മുദ്രാവാക്യമുയർത്തിപ്പിടിച്ച് പരസ്പരം അംഗീകരിച്ചും ആദരിച്ചും സ്നേഹിച്ചും നിസ്വാർത്ഥ സേവനം ചെയ്ത് ഈ ജന്മദേശത്തോടുള്ള എന്റെ കടമയും ഉത്തരവാദിത്വവും അഭംഗുരം നിർവഹിക്കുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
ഭാരതം ജയിക്കട്ടെ. സമാധാനം പുലരട്ടെ
ജയ് ജയ് ഡിസിഎൽ.
സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
ഇന്നലെ (10-8-22) തിരുവനന്തപുരം നഗരത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഒരു പ്രത്യേക കാഴ്ച കണ്ടു. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ സർക്കാരിന്റെ ഹൃദയമായ സെക്രട്ടേറ്റിനു മുൻപിൽ അതിജീവന സമരം നടത്തുന്നു. അതിശയിപ്പിച്ച കാഴ്ച, പലരുചേർന്ന് അവരുടെ തലയിൽ ബോട്ടുകൾ ചുമക്കുന്നു! ചിലർ ലോറിയുടെ മുകളിൽ ബോട്ടുവച്ച് പ്രതീകാത്മകമായി വായുവിൽ തുഴയുന്നു!
സാധുക്കളായ പതിനായിരക്കണക്കിന് തീരദേശനിവാസികളായ സഹോദരങ്ങൾ സമരത്തിലൂടെ ഉന്നയിക്കുന്ന ആവശ്യങ്ങൾ കേട്ടപ്പോൾ ബൈബിളിലെ ദാവീദിന്റെയും ഗോലിയാത്തിന്റെയും കഥയാണ് ഓർമ്മ വന്നത്! ഇസ്രായേൽജനതയെ യുദ്ധത്തിൽ തോൽപ്പിക്കാൻ വന്ന ഫിലിസ്ത്യഭീകരനാണ് ഗോലിയാത്ത്! അവനെ തെറ്റാലിയിൽ കൊരുത്ത കല്ലെറിഞ്ഞു കൊല്ലാൻ ദൈവം നിയോഗിക്കുന്നത് ഇടയബാലനായ ദാവീദിനെയാണ്!
ഈ മത്സ്യത്തൊഴിലാളികളുടെ പ്രശ്നം ഭീകരമാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണ പദ്ധതിയാണു മുഖ്യ വിഷയം. അദാനി എന്ന വ്യവസായ ഭീമനാണ് വിഴിഞ്ഞം തുറമുഖം പുനർനിർമിക്കുന്നത്. ഈ പദ്ധതി, തീരദേശത്ത് വരുത്തുന്ന സാമൂഹികവും സാന്പത്തികവും പാരിസ്ഥിതികവുമായ പ്രതിസന്ധികളെയാണ് തീരദേശവാസികൾ നേരിടേണ്ടത്!
ഈ പദ്ധതി മൂലം തീരശോഷണം സംഭവിച്ച് ഭവനം നഷ്ടപ്പെട്ട് വർഷങ്ങളായി ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്ന നൂറുകണക്കിനു കുടുംബങ്ങളുണ്ട്. അവരുടെ പുനരധിവാസം നടപ്പിലാക്കുക, തീരശോഷണത്തിന്റെ കാരണങ്ങൾ പരിഹരിക്കുക തുടങ്ങി പാരിസ്ഥിതികവും മാനുഷികവുമാണ് ബോട്ടു തലയിലേന്തി സമരം ചെയ്യുന്ന സാധുക്കളുടെ ന്യായമായ ആവശ്യങ്ങൾ. തീരദേശ വാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ജീവിത സുരക്ഷയ്ക്കുവേണ്ടി സർക്കാർ നൽകിയ വാക്കെല്ലാം പാഴ്വാക്കായി എന്ന സമരക്കാരുടെ ആരോപണത്തിൽ കഴന്പുണ്ട്.
തുടരെ സംഭവിക്കുന്ന കടൽകയറ്റം, മത്സ്യലഭ്യതയിലെ കുറവ്, ഭനവനഷ്ടം, തൊഴിൽ നഷ്ടം, മണ്ണെണ്ണയുടെയും ഡീസലിന്റെയും വിലക്കയറ്റം എല്ലാംകൂടി ജനലക്ഷങ്ങളുടെ ജീവിതം ദുരിതക്കടലാക്കി! ബോട്ടുകൾ വെള്ളത്തിലിറക്കിയാൽ മീൻ കിട്ടാത്തവരുടെ ജീവൻ വെള്ളത്തിലായപ്പോൾ അവർ ബോട്ടുകൾ തലയിലേന്തി സമരം നടത്തുന്നു.
അദാനി എന്ന ഗോലിയാത്തിനെ നേരിടാൻ പാവപ്പെട്ട കടലോര മക്കൾക്കു കവണ കിട്ടുമോ? അധികാരദേവന്മാർ ഗോലിയാത്തിനു ജയ് വിളിക്കുന്പോൾ ദാവീദിനു ശക്തി കിട്ടുമോ? ഇന്നലത്തെ സമരകാഹളങ്ങളിൽ ദാവീദ് കരുത്തനാണെന്ന സൂചനയുണ്ട്. ജനങ്ങൾക്ക് ജീവിക്കാനുള്ള അവകാശം നിഷേധിച്ചിട്ടാകരുത്, കുത്തക ഭീമന്മാരുടെ കൂത്താട്ടം. അധികാരഗർവിന്റെ ആൾരൂപങ്ങളായി ഭരണക്കസേരകൾ മാറരുത്. ദാവീദ് എന്ന ജനമനസ് ജനാധിപത്യം എന്ന തെറ്റാലിയിൽ വോട്ട് എന്ന കല്ലുംതിരുകി കാത്തിരിക്കുകയാണ്. ജീവിതം വഴിമുട്ടിനിൽക്കുന്ന ഒരു ജനതയ്ക്ക് അതിജീവനം മാത്രമാണ് ലക്ഷ്യമെങ്കിൽ കല്ലുതൊടുത്തു കാത്തിരിക്കുക. അധികാരഗർവിന്റെയും അഹങ്കാര ഹുങ്കിന്റെയും തിരുനെറ്റി ലക്ഷ്യമാക്കി ജനതതിയുടെ അവകാശങ്ങൾ കൊടുങ്കാറ്റിന്റെ വേഗതയിൽ പാഞ്ഞുപതിക്കട്ടെ.
പ്രിയ കൂട്ടുകാരേ, നമ്മൾ പാവങ്ങളുടെ പക്ഷം ചേരണം. കക്ഷിരാഷ്ട്രീയ പക്ഷപാതങ്ങളുടെ അടിമകളായി ദരിദ്രരുടെ നീതി ഛേദിക്കുന്ന അരിവാളുകളാകരുത് നമ്മൾ. മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും ഈ അതിജീവന സമരങ്ങളോട് അനുഭാവം പ്രഖ്യാപിക്കാം. ഏവരിലും നീതി കരകവിഞ്ഞൊഴുകുന്ന നല്ല പുലരിക്കായി ഈ അനീതിയുടെ അന്ധകാരത്തോട് നിരന്തരം പോരാടാം. പോരാടിക്കൊണ്ടേയിരിക്കാം.
ആശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
ഇന്നു ‘കളർ ഇന്ത്യ’; കൊച്ചുകൂട്ടുകാർക്ക് സ്നേഹാശംസകൾ...!
ഭാരതം എന്ന വികാരത്തിന്റെ മഹത്തായ ഏഴരപ്പതിറ്റാണ്ടുകൾ... സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാർഷികം ആഘോഷിക്കുന്ന നമ്മുടെ സ്വന്തം ഇന്ത്യയുടെ ആത്മാവിലലിഞ്ഞുകൊണ്ട് ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന് ആർത്തുപാടുകയാണ് ഈ ഉപഭൂഖണ്ഡമൊന്നാകെ. ജനാധിപത്യം എന്ന കുലീനമായ ഭരണസംവിധാനത്തിന്റെ അത്ഭുതപ്പെടുത്തുന്ന അടയാളങ്ങൾ പകർന്നുകൊണ്ട് ഇന്ത്യ ലോകത്തിനു മുന്പിൽ വിസ്മയകരമായ ഈടുവയ്പുകളാണ് സമ്മാനിച്ചിട്ടുള്ളത്. നാനാത്വത്തിൽ ഏകത്വം എന്ന ഭാരതത്തിന്റെ ആന്തരിക സത്തയെ ‘നാം ഒരു കുടുംബം’ എന്ന വാക്യമുദ്രകൊണ്ട് അടയാളപ്പെടുത്തുന്ന ദീപിക ബാലസഖ്യം നവഭാരതത്തിന് നിറംപകരാൻ പുതിയ പൗരന്മാരെ വരച്ചുണർത്തുകയാണ്, കളർ ഇന്ത്യ എന്ന മെഗാ ചിത്രരചനാമത്സരത്തിലൂടെ. ദീപിക ദിനപത്രം നേതൃത്വം നൽകി, ഡിസിഎൽ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കളർ ഇന്ത്യ എന്ന ചിത്രരചനാമത്സരം ഇന്ന് കേരളത്തിൽ വിവിധ കേന്ദ്രങ്ങളിൽ അരങ്ങേറുകയാണ്. വിവിധ വിഭാഗങ്ങളിലായി, ലക്ഷക്കണക്കിനു വിദ്യാർഥികൾ, കക്ഷി-രാഷ്ട്രീയ-ജാതി-മത മതിലുകൾ ഭേദിച്ച് വൈവിധ്യങ്ങളെ ചേർത്തുവയ്ക്കുന്ന സ്നേഹത്തിന്റെ മഴവില്ലായി മാറുകയാണ്. ഈ സദുദ്യത്തിൽ സഹകരിക്കുന്ന എല്ലാ വിദ്യാലയങ്ങൾക്കും പങ്കുചേരുന്ന എല്ലാ വിദ്യാർഥികൾക്കും എല്ലാ സംഘാടകർക്കും ഡിസിഎൽ കുടുംബത്തിന്റെ ഭാവുകാശംസകൾ!
സ്വാതന്ത്ര്യദിനത്തിൽ ചൊല്ലാൻ / ഭീകരവാദത്തിനെതിരെ ദീപിക ബാലസഖ്യത്തിന്റെ സമാധാന പ്രതിജ്ഞ
15 ഓഗസ്റ്റ് 2022
ഇന്ത്യ എന്റെ രാജ്യവും പൗരന്മാർ എന്റെ സഹോദരീ സഹോദരന്മാരുമാണ്. ഞാൻ എന്റെ രാജ്യത്തോടുള്ള കടമകളും ഉത്തരവാദിത്വങ്ങളും നിർവഹിക്കും. രാജ്യത്തെ ഭരണഘടനയും നിയമങ്ങളും പാലിച്ച് ഭാരതസമൂഹത്തിൽ സമാധാനവും സാഹോദര്യവും സഹവർത്തിത്വവും നിലനിർത്തി ഈശ്വരവിശ്വാസത്തിൽ അടിയുറച്ച് രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി ഞാൻ പ്രയത്നിക്കും. രാജ്യവളർച്ചയുടെ പ്രതിലോമശക്തികൾക്കും രാഷ്ട്രസുരക്ഷയ്ക്കു ഭീഷണിയായ ഭീകരവാദത്തിനുമെതിരേ നിരന്തരം പോരാടി സമാധാനത്തിന്റെ സന്ദേശവാഹകരായി സമൂഹ നിർമിതിയിൽ ഞാൻ പങ്കാളിയാവുകയും ചെയ്യും.
ഭാരതത്തിന്റെ സാമൂഹിക വളർച്ചയ്ക്കും സമാധാനത്തിനും സമൃദ്ധിക്കുമായി അക്ഷീണ പ്രയത്നിക്കുമെന്നും പൗരസഹോദരങ്ങളെ ജാതി-മത-വർണ-വർഗ ഭേദങ്ങളില്ലാതെ നാം ഒരു കുടുംബം എന്ന മഹത്തായ മുദ്രാവാക്യമുയർത്തിപ്പിടിച്ച് പരസ്പരം അംഗീകരിച്ചും ആദരിച്ചും സ്നേഹിച്ചും നിസ്വാർത്ഥ സേവനം ചെയ്ത് ഈ ജന്മദേശത്തോടുള്ള എന്റെ കടമയും ഉത്തരവാദിത്വവും അഭംഗുരം നിർവഹിക്കുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
ഭാരതം ജയിക്കട്ടെ. സമാധാനം പുലരട്ടെ
ജയ് ജയ് ഡിസിഎൽ.