തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് രൂക്ഷമായിരിക്കുന്ന ഘട്ടത്തിൽ സർവകലാശാലകളിലെ പ്രധാന അധികാരം മുഖ്യമന്ത്രിയിൽ ചുമതലപ്പെടുത്തണമെന്നു ശിപാർശ.
എല്ലാ സർവകലാശാലകളുടെയും വിസിറ്ററായി മുഖ്യമന്ത്രിയെ നിയമിക്കണമെന്നാണ് ഉന്നത വിദ്യാഭ്യാസ പരിഷ്കരണത്തിനായി ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ നിയോഗിച്ച പ്രഫ. ശ്യാം ബി. മേനോൻ അധ്യക്ഷനായ കമ്മീഷൻ ഇന്നലെ സർക്കാരിനു കൈമാറിയ റിപ്പോർട്ടിലെ നിർദേശം.
സർവകലാശാലകൾക്കുമേൽ ഗവർണറുടെ അധികാരം പൂർണമായും ഒഴിവാക്കണമെന്ന തരത്തിലുള്ള പരോക്ഷ നിർദേശങ്ങളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ഇന്ത്യയുടെ ഫെഡറൽ സ്വഭാവത്തിന്റെ വ്യാഖ്യാനങ്ങളിൽനിന്ന് ഉടലെടുക്കുന്ന അഭിപ്രായഭിന്നതകളിൽനിന്ന് സർവകലാശാലകൾക്കു സംരക്ഷണവും സുരക്ഷിതത്വവും നൽകുന്നതിനായി മുഖ്യമന്ത്രി എല്ലാ സർവകലാശാലകളുടെയും വിസിറ്റർ ആകുകയും അവയുടെ ഭരണപരമായകാര്യങ്ങൾ നിറവേറ്റുന്നതിനുള്ള ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയും വേണം.
നിലവിൽ സർവകലാശാലകളുടെ ചാൻസലർ ഗവർണറാണ്. എന്നാൽ, ഇന്നലെ പ്രഫ. ശ്യാം ബി. മേനോൻ കമ്മീഷൻ നല്കിയ ശിപാർശ പ്രകാരം സംസ്ഥാനത്തെ ഓരോ സർവകലാശാലക്കും പ്രത്യേകം ചാൻസലർമാരെ നിയമിക്കണമെന്നും നിർദേശിക്കുന്നു.
ഗവർണർക്കുള്ള ചാൻസലറുടെ അധികാരം വെട്ടിക്കുറയ്ക്കാൻ സർക്കാർ ഓർഡിനൻസിനു ശ്രമിക്കുന്നതിനിടെയാണ് ഈ റിപ്പോർട്ടുകൂടി നല്‍കിയിരിക്കുന്നത്.
സർവകലാശാലകളിലുള്ള സെനറ്റിനെ ബോർഡ് ഓഫ് റീജന്റ്സായി മാറ്റണം. ബോർഡ് ഓഫ് റീജന്റ്സിൽനിന്നു തെരഞ്ഞെടുക്കുന്ന വ്യക്തിയായിരിക്കണം ചാൻസലർ. ഓരോ സർവകലാശാലയ്ക്കും ഇത്തരത്തിൽ ചാൻസലർമാരെ തെരഞ്ഞെടുക്കണം.
സർക്കാർ, പൗരസമൂഹം, വ്യവസായം, സാംസ്കാരികം, വിദ്യാഭ്യാസം എന്നീ മേഖലകളിൽനിന്നുള്ള വിദഗ്ധർ അടങ്ങുന്നതായിരിക്കണം ഈ ബോർഡ് ഓഫ് റീജന്റ്സ് എന്നും കമ്മീഷൻ ശിപാർശ ചെയ്യുന്നു. കൂടാതെ, മികച്ച വിദ്യാഭ്യാസ വിചക്ഷണനായിരിക്കണം വൈസ് ചാൻസലറായി നിയമിതനാകേണ്ടത്. വി.സിയുടെ കാലാവധി അഞ്ചു വർഷമായി നിജപ്പെടുത്തണം.
എല്ലാ സർവകലാശാലകളുടെയും വിസിറ്ററായി മുഖ്യമന്ത്രിയെ നിയമിക്കണമെന്നാണ് ഉന്നത വിദ്യാഭ്യാസ പരിഷ്കരണത്തിനായി ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ നിയോഗിച്ച പ്രഫ. ശ്യാം ബി. മേനോൻ അധ്യക്ഷനായ കമ്മീഷൻ ഇന്നലെ സർക്കാരിനു കൈമാറിയ റിപ്പോർട്ടിലെ നിർദേശം.
സർവകലാശാലകൾക്കുമേൽ ഗവർണറുടെ അധികാരം പൂർണമായും ഒഴിവാക്കണമെന്ന തരത്തിലുള്ള പരോക്ഷ നിർദേശങ്ങളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ഇന്ത്യയുടെ ഫെഡറൽ സ്വഭാവത്തിന്റെ വ്യാഖ്യാനങ്ങളിൽനിന്ന് ഉടലെടുക്കുന്ന അഭിപ്രായഭിന്നതകളിൽനിന്ന് സർവകലാശാലകൾക്കു സംരക്ഷണവും സുരക്ഷിതത്വവും നൽകുന്നതിനായി മുഖ്യമന്ത്രി എല്ലാ സർവകലാശാലകളുടെയും വിസിറ്റർ ആകുകയും അവയുടെ ഭരണപരമായകാര്യങ്ങൾ നിറവേറ്റുന്നതിനുള്ള ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയും വേണം.
നിലവിൽ സർവകലാശാലകളുടെ ചാൻസലർ ഗവർണറാണ്. എന്നാൽ, ഇന്നലെ പ്രഫ. ശ്യാം ബി. മേനോൻ കമ്മീഷൻ നല്കിയ ശിപാർശ പ്രകാരം സംസ്ഥാനത്തെ ഓരോ സർവകലാശാലക്കും പ്രത്യേകം ചാൻസലർമാരെ നിയമിക്കണമെന്നും നിർദേശിക്കുന്നു.
ഗവർണർക്കുള്ള ചാൻസലറുടെ അധികാരം വെട്ടിക്കുറയ്ക്കാൻ സർക്കാർ ഓർഡിനൻസിനു ശ്രമിക്കുന്നതിനിടെയാണ് ഈ റിപ്പോർട്ടുകൂടി നല്‍കിയിരിക്കുന്നത്.
സർവകലാശാലകളിലുള്ള സെനറ്റിനെ ബോർഡ് ഓഫ് റീജന്റ്സായി മാറ്റണം. ബോർഡ് ഓഫ് റീജന്റ്സിൽനിന്നു തെരഞ്ഞെടുക്കുന്ന വ്യക്തിയായിരിക്കണം ചാൻസലർ. ഓരോ സർവകലാശാലയ്ക്കും ഇത്തരത്തിൽ ചാൻസലർമാരെ തെരഞ്ഞെടുക്കണം.
സർക്കാർ, പൗരസമൂഹം, വ്യവസായം, സാംസ്കാരികം, വിദ്യാഭ്യാസം എന്നീ മേഖലകളിൽനിന്നുള്ള വിദഗ്ധർ അടങ്ങുന്നതായിരിക്കണം ഈ ബോർഡ് ഓഫ് റീജന്റ്സ് എന്നും കമ്മീഷൻ ശിപാർശ ചെയ്യുന്നു. കൂടാതെ, മികച്ച വിദ്യാഭ്യാസ വിചക്ഷണനായിരിക്കണം വൈസ് ചാൻസലറായി നിയമിതനാകേണ്ടത്. വി.സിയുടെ കാലാവധി അഞ്ചു വർഷമായി നിജപ്പെടുത്തണം.