കൊച്ചി: വ്യാജ പുരാവസ്തുക്കളുടെ പേരില്‍ മോന്സണ് മാവുങ്കല്‍ നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കു പങ്കുള്ളതായി തെളിവില്ലെന്നും മോന്‍സനുമായി അടുപ്പം പുലര്‍ത്തുകയും ഇയാളില്‍നിന്നു പണം കടം വാങ്ങുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ അച്ചടക്ക നടപടിയെടുക്കാന്‍ ശിപാര്‍ശ നല്‍കിയെന്നും വ്യക്തമാക്കി ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ വിശദീകരണപത്രിക നല്കി. ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന്റെ ബെഞ്ച് ഹര്‍ജി ഇന്നു പരിഗണിക്കും.
മോന്സൻ നടത്തിയ സാമ്പത്തിക തട്ടിപ്പുകേസില്‍ അന്വേഷണം ഫലപ്രദമല്ലെന്നും പ്രത്യേകസംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പിനിരയായ കോഴിക്കോട് സ്വദേശി എം.ടി. ഷെമീര്‍ നല്കിയ ഹര്‍ജിയിലാണ് ക്രൈംബ്രാഞ്ച് എറണാകുളം സെന്‍ട്രല്‍ യൂണിറ്റ് എസ്പി എം.ജെ. സോജന് സ്റ്റേറ്റ്മെന്റ് നല്‍കിയത്.
സാമ്പത്തിക തട്ടിപ്പില്‍ കെ. സുധാകരന് എംപി, മുന്‍ ഡിഐജി എസ്. സുരേന്ദ്രന്, ഐജി ജി. ലക്ഷ്മണ, ചേര്‍ത്തല മുന്‍ സിഐ പി. ശ്രീകുമാര്‍, സിഐമാരായ എ. അനന്തലാല്‍, എ.ബി. വിബിന് എന്നിവര്‍ക്കു പങ്കുണ്ടെന്നാണു പരാതിക്കാരന്റെ ആരോപണമെങ്കിലും അന്വേഷണത്തില്‍ തെളിവു ലഭിച്ചില്ല. അനന്തലാലും വിബിനും മോന്‍സനില്‍നിന്നു പണം വാങ്ങിയെന്നു തെളിഞ്ഞിട്ടുണ്ടെങ്കിലും ഇതു കടം വാങ്ങിയതാണെന്നു ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു.
മറ്റു പോലീസ് ഉദ്യോഗസ്ഥരെയും വെള്ളപൂശിയാണ് സ്റ്റേറ്റ്മെന്റ് നല്‍കിയിരിക്കുന്നത്. ചില ഉദ്യോഗസ്ഥര്‍ക്കു മോന്‍സനുമായി ബന്ധങ്ങളുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും ഈ വിവരങ്ങള്‍ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനു പര്യാപ്തമായതിനാല്‍ വിവരങ്ങള്‍ ഡിജിപിക്ക് കൈമാറിയെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
മോന്സൻ എച്ച്ഡിഎഫ്സി ബാങ്കിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കിയത് ഐജി ലക്ഷ്മണ, മുന്‍ ഡിഐജി എസ്. സുരേന്ദ്രന്, കെ. സുധാകരന് എംപി എന്നിവരുടെ സഹായത്തോടെയാണെന്ന ആരോപണത്തില്‍ തുടരന്വേഷണം വേണമെന്നും പറയുന്നു.
മോന്സൻ നടത്തിയ സാമ്പത്തിക തട്ടിപ്പുകേസില്‍ അന്വേഷണം ഫലപ്രദമല്ലെന്നും പ്രത്യേകസംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പിനിരയായ കോഴിക്കോട് സ്വദേശി എം.ടി. ഷെമീര്‍ നല്കിയ ഹര്‍ജിയിലാണ് ക്രൈംബ്രാഞ്ച് എറണാകുളം സെന്‍ട്രല്‍ യൂണിറ്റ് എസ്പി എം.ജെ. സോജന് സ്റ്റേറ്റ്മെന്റ് നല്‍കിയത്.
സാമ്പത്തിക തട്ടിപ്പില്‍ കെ. സുധാകരന് എംപി, മുന്‍ ഡിഐജി എസ്. സുരേന്ദ്രന്, ഐജി ജി. ലക്ഷ്മണ, ചേര്‍ത്തല മുന്‍ സിഐ പി. ശ്രീകുമാര്‍, സിഐമാരായ എ. അനന്തലാല്‍, എ.ബി. വിബിന് എന്നിവര്‍ക്കു പങ്കുണ്ടെന്നാണു പരാതിക്കാരന്റെ ആരോപണമെങ്കിലും അന്വേഷണത്തില്‍ തെളിവു ലഭിച്ചില്ല. അനന്തലാലും വിബിനും മോന്‍സനില്‍നിന്നു പണം വാങ്ങിയെന്നു തെളിഞ്ഞിട്ടുണ്ടെങ്കിലും ഇതു കടം വാങ്ങിയതാണെന്നു ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു.
മറ്റു പോലീസ് ഉദ്യോഗസ്ഥരെയും വെള്ളപൂശിയാണ് സ്റ്റേറ്റ്മെന്റ് നല്‍കിയിരിക്കുന്നത്. ചില ഉദ്യോഗസ്ഥര്‍ക്കു മോന്‍സനുമായി ബന്ധങ്ങളുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും ഈ വിവരങ്ങള്‍ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനു പര്യാപ്തമായതിനാല്‍ വിവരങ്ങള്‍ ഡിജിപിക്ക് കൈമാറിയെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
മോന്സൻ എച്ച്ഡിഎഫ്സി ബാങ്കിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കിയത് ഐജി ലക്ഷ്മണ, മുന്‍ ഡിഐജി എസ്. സുരേന്ദ്രന്, കെ. സുധാകരന് എംപി എന്നിവരുടെ സഹായത്തോടെയാണെന്ന ആരോപണത്തില്‍ തുടരന്വേഷണം വേണമെന്നും പറയുന്നു.