തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ പരിഷ്കരണത്തിന് നിയോഗിച്ച കമ്മീഷനുകളിൽ നിയമ പരിഷ്കരണ കമ്മീഷന്റെ പ്രവർത്തനം തുടരുന്നതു പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു.
ഉന്നത പരിഷ്കരണ കമ്മീഷൻ ഇന്നലെ സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കണമെങ്കിൽ കൂടുതൽ നിയമ പരിഷ്കരണങ്ങൾ ആവശ്യമാണ്. ഈ റിപ്പോർട്ട് നടപ്പാക്കാനാവശ്യമായ നിയമപരിഷ്കരണംകൂടി നിർദേശിക്കുന്നതിനു കമ്മീഷന്റെ കാലാവധി നീട്ടുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി ആർ. ബിന്ദു ഉദ്ഘാടനത്തിൽ പറഞ്ഞു.
സർവകലാശാലകൾക്കു പ്രവർത്തനപരിധിയില്ലാതെ രാജ്യത്തും വിദേശത്തും പഠനകേന്ദ്രങ്ങൾ അനുവദിക്കാൻ അധികാരം നൽകണമെന്നതാണു നിയമപരിഷ്കരണ കമ്മീഷൻ നല്കിയ റിപ്പോർട്ടിലെ പ്രധാന നിർദേശം.
►ചാൻസലറുടെ അംഗീകാരത്തിനു നൽകുന്ന ചട്ടങ്ങളിൽ 60 ദിവസത്തിനകം തുടർനടപടി ഉണ്ടാകുന്നില്ലെങ്കിൽ ആ ചട്ടങ്ങൾ അംഗീകരിച്ചതായി കണക്കാക്കണം.
►സർവകലാശാലാ നിയമവും ചട്ടങ്ങളും റദ്ദാക്കാനുള്ള ചാൻസലറുടെ അധികാരം റദ്ദാക്കണം.
►ഓർഡിനൻസിനു ചാൻസലറുടെ അനുമതി വേണ്ടെന്ന കുസാറ്റിലെ ചട്ടങ്ങൾ മറ്റു സർവകലാശാലാ നിയമങ്ങളിലും ബാധകമാക്കണം.
► വിദ്യാർഥികളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ പുതിയ വകുപ്പ് വേണം
►എല്ലാ സർവകലാശാലാ നിയമങ്ങളിലും ഗവേഷണ കൗണ്‍സിൽ വേണം
►പ്രൈവറ്റ്, അണ്‍എയ്ഡഡ് കോളജ് മേഖലകളിലെ പ്രശ്നങ്ങൾക്കു ശാശ്വതപരിഹാരത്തിനു നിയമം പരിഷ്കരിക്കണം
►നാക്, സാക് അക്രഡിറ്റേഷൻ സ്ഥാപനങ്ങൾക്കു ദീർഘകാല അഫിലിയേഷൻ നൽകണം.
►അക്രഡിറ്റേഷനിൽ എ പ്ലസ് ലഭിക്കുന്ന സ്വാശ്രയ കോളജുകൾക്കു സ്വയംഭരണപദവി സർക്കാരിനു തീരുമാനിക്കാം
►അണ് എയ്ഡഡ് കോളജുകളിലെ ഫീസ് നിശ്ചയിക്കാൻ സർവകലാശാലാ ട്രിബ്യൂണൽ ചെയർമാൻ, വിസി, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി എന്നിവർ അംഗമായി സമിതി വേണം
►ഒരു സർവകലാശാലയുടെ കോഴ്സ് മറ്റു സർവകലാശാലകൾ അംഗീകരിക്കണം
►പ്രഫഷണൽ, സാങ്കേതിക വിദ്യാഭ്യാസത്തിലും മലയാളം പഠനമാധ്യമമാക്കണം.
ഉന്നത പരിഷ്കരണ കമ്മീഷൻ ഇന്നലെ സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കണമെങ്കിൽ കൂടുതൽ നിയമ പരിഷ്കരണങ്ങൾ ആവശ്യമാണ്. ഈ റിപ്പോർട്ട് നടപ്പാക്കാനാവശ്യമായ നിയമപരിഷ്കരണംകൂടി നിർദേശിക്കുന്നതിനു കമ്മീഷന്റെ കാലാവധി നീട്ടുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി ആർ. ബിന്ദു ഉദ്ഘാടനത്തിൽ പറഞ്ഞു.
സർവകലാശാലകൾക്കു പ്രവർത്തനപരിധിയില്ലാതെ രാജ്യത്തും വിദേശത്തും പഠനകേന്ദ്രങ്ങൾ അനുവദിക്കാൻ അധികാരം നൽകണമെന്നതാണു നിയമപരിഷ്കരണ കമ്മീഷൻ നല്കിയ റിപ്പോർട്ടിലെ പ്രധാന നിർദേശം.
►ചാൻസലറുടെ അംഗീകാരത്തിനു നൽകുന്ന ചട്ടങ്ങളിൽ 60 ദിവസത്തിനകം തുടർനടപടി ഉണ്ടാകുന്നില്ലെങ്കിൽ ആ ചട്ടങ്ങൾ അംഗീകരിച്ചതായി കണക്കാക്കണം.
►സർവകലാശാലാ നിയമവും ചട്ടങ്ങളും റദ്ദാക്കാനുള്ള ചാൻസലറുടെ അധികാരം റദ്ദാക്കണം.
►ഓർഡിനൻസിനു ചാൻസലറുടെ അനുമതി വേണ്ടെന്ന കുസാറ്റിലെ ചട്ടങ്ങൾ മറ്റു സർവകലാശാലാ നിയമങ്ങളിലും ബാധകമാക്കണം.
► വിദ്യാർഥികളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ പുതിയ വകുപ്പ് വേണം
►എല്ലാ സർവകലാശാലാ നിയമങ്ങളിലും ഗവേഷണ കൗണ്‍സിൽ വേണം
►പ്രൈവറ്റ്, അണ്‍എയ്ഡഡ് കോളജ് മേഖലകളിലെ പ്രശ്നങ്ങൾക്കു ശാശ്വതപരിഹാരത്തിനു നിയമം പരിഷ്കരിക്കണം
►നാക്, സാക് അക്രഡിറ്റേഷൻ സ്ഥാപനങ്ങൾക്കു ദീർഘകാല അഫിലിയേഷൻ നൽകണം.
►അക്രഡിറ്റേഷനിൽ എ പ്ലസ് ലഭിക്കുന്ന സ്വാശ്രയ കോളജുകൾക്കു സ്വയംഭരണപദവി സർക്കാരിനു തീരുമാനിക്കാം
►അണ് എയ്ഡഡ് കോളജുകളിലെ ഫീസ് നിശ്ചയിക്കാൻ സർവകലാശാലാ ട്രിബ്യൂണൽ ചെയർമാൻ, വിസി, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി എന്നിവർ അംഗമായി സമിതി വേണം
►ഒരു സർവകലാശാലയുടെ കോഴ്സ് മറ്റു സർവകലാശാലകൾ അംഗീകരിക്കണം
►പ്രഫഷണൽ, സാങ്കേതിക വിദ്യാഭ്യാസത്തിലും മലയാളം പഠനമാധ്യമമാക്കണം.