തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്ന് ജലം ഒഴുക്കില്ലെന്നു തമിഴ്നാട് മുഖ്യമന്ത്രി എം .കെ. സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നൽകി.
മുല്ലപ്പെരിയാറിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്തിനു തമിഴ്നാട് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ യാതൊരു ആശങ്കയും വേണ്ട. അണക്കെട്ടും അണക്കെട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ളതിനേക്കാൾ മഴ കുറവാണു വൃഷ്ടിപ്രദേശത്തു ലഭിക്കുന്നത്.
അധിക ജലം വൈഗ അണക്കെട്ടിലേക്കു കൊണ്ടുപോയി റൂൾ കർവ് പാലിക്കുന്നുണ്ട് എന്നും എം. കെ. സ്റ്റാലിൻ കത്തിൽ പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ സ്ഥലത്തു ക്യാന്പ് ചെയ്തു സ്ഥിതിഗതികൾ നിയന്ത്രിക്കുന്നുണ്ട്.
ഇടുക്കി അണക്കെട്ടിൽനിന്നു ജലം ഒറ്റയടിക്കു തുറന്നു വിടാതെ ഘട്ടം ഘട്ടമായി നിയന്ത്രിത അളവിൽ പുറത്തു വിടുന്നതിനാൽ ഇക്കുറി കാര്യമായ ബുദ്ധിമുട്ട് ജനങ്ങൾക്കുണ്ടായില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ ചൂണ്ടിക്കാട്ടി.
മുല്ലപ്പെരിയാറിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്തിനു തമിഴ്നാട് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ യാതൊരു ആശങ്കയും വേണ്ട. അണക്കെട്ടും അണക്കെട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ളതിനേക്കാൾ മഴ കുറവാണു വൃഷ്ടിപ്രദേശത്തു ലഭിക്കുന്നത്.
അധിക ജലം വൈഗ അണക്കെട്ടിലേക്കു കൊണ്ടുപോയി റൂൾ കർവ് പാലിക്കുന്നുണ്ട് എന്നും എം. കെ. സ്റ്റാലിൻ കത്തിൽ പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ സ്ഥലത്തു ക്യാന്പ് ചെയ്തു സ്ഥിതിഗതികൾ നിയന്ത്രിക്കുന്നുണ്ട്.
ഇടുക്കി അണക്കെട്ടിൽനിന്നു ജലം ഒറ്റയടിക്കു തുറന്നു വിടാതെ ഘട്ടം ഘട്ടമായി നിയന്ത്രിത അളവിൽ പുറത്തു വിടുന്നതിനാൽ ഇക്കുറി കാര്യമായ ബുദ്ധിമുട്ട് ജനങ്ങൾക്കുണ്ടായില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ ചൂണ്ടിക്കാട്ടി.