തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രഫസർ റാങ്ക്പട്ടിക വിവാദങ്ങൾക്കിടയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വർഗീസിനു കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടേഷൻ കാലാവധി നീട്ടി നൽകി സർക്കാർ.
കേരളവർമ കോളജിൽ അസിസ്റ്റന്റ് പ്രഫസറായ പ്രിയ ഡെപ്യൂട്ടേഷനിൽ തിരുവനന്തപുരം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടറായി ജോലിചെയ്യുകയാണ്. പ്രിയയുടെ ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. ഇത് ഒരു വർഷത്തേക്കുകൂടി നീട്ടി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രഫസർ റാങ്ക് പട്ടികയിൽ പ്രിയയ്ക്കു മാനദണ്ഡങ്ങൾ മറികടന്ന് ഒന്നാം റാങ്കു നൽകിയെന്ന വിവാദം നിലനിൽക്കെയാണു സർക്കാർ തീരുമാനം. കൂടുതൽ യോഗ്യതയുള്ളവരെ മാറ്റിനിർത്തി പ്രിയയ്ക്ക് ഒന്നാം റാങ്കു നൽകിയെന്ന പരാതി ഗവർണറുടെ പരിഗണനയിലാണ്.
കേരളവർമ കോളജിൽ അസിസ്റ്റന്റ് പ്രഫസറായ പ്രിയ ഡെപ്യൂട്ടേഷനിൽ തിരുവനന്തപുരം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടറായി ജോലിചെയ്യുകയാണ്. പ്രിയയുടെ ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. ഇത് ഒരു വർഷത്തേക്കുകൂടി നീട്ടി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രഫസർ റാങ്ക് പട്ടികയിൽ പ്രിയയ്ക്കു മാനദണ്ഡങ്ങൾ മറികടന്ന് ഒന്നാം റാങ്കു നൽകിയെന്ന വിവാദം നിലനിൽക്കെയാണു സർക്കാർ തീരുമാനം. കൂടുതൽ യോഗ്യതയുള്ളവരെ മാറ്റിനിർത്തി പ്രിയയ്ക്ക് ഒന്നാം റാങ്കു നൽകിയെന്ന പരാതി ഗവർണറുടെ പരിഗണനയിലാണ്.