കോഴിക്കോട്: ബാലഗോകുലം പരിപാടിയിൽ പങ്കെടുത്ത കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പിനെതിരേ സിപിഎം നടപടിയെടുത്തേക്കും. ഇന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. സംസ്ഥാന നേതൃത്വം നടപടിയെടുക്കുന്ന കാര്യം ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിനു വിട്ടിരിക്കുകയാണ്.
ബ്രാഞ്ച് കമ്മിറ്റി അംഗമായ മേയറെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തേക്കുമെന്നു സൂചനയുണ്ട്. മേയർ സ്ഥാനത്തുനിന്ന് ഉടനെ നീക്കാനിടയില്ല. അതിനിടെ, ക്വിറ്റിന്ത്യാദിനത്തോടനുബന്ധിച്ച് ഇന്നലെ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽനിന്ന് മേയർ വിട്ടുനിന്നു.
കീഴ്വഴക്കം മുറുകെ പിടിച്ചാല്‍ മേയര്‍ സ്ഥാനത്തുനിന്ന് ഡോ. ബീന ഫിലിപ്പ് പുറത്താകാനും സാധ്യതയുണ്ട്. മേയര്‍ ചെയ്തതു പാര്‍ട്ടിക്കു നിരക്കാത്ത നടപടിയാണെന്നു പരസ്യമായി പാര്‍ട്ടി പറഞ്ഞുകഴിഞ്ഞു.
ഈ സാഹചര്യത്തില്‍ പാര്‍ട്ടി നിലപാടിനെതിരേ പ്രവര്‍ത്തിച്ചയാളെ ഉന്നത സ്ഥാനത്ത് നിലനിര്‍ത്തുന്നതിലാണ് തീരുമാനം വരേണ്ടത്. മുതിര്‍ന്ന നേതാവ് എം. പത്മലോചനനെ കൊല്ലം മേയര്‍ സ്ഥാനത്തുനിന്ന് ഇതിനു മുമ്പ് നീക്കിയത് ആര്‍എസ്എസ് പരിപാടിയില്‍ സംബന്ധിച്ചതിനാണ്. ആര്‍എസ്എസിന്റെ ഭാഗമായ ബാലഗോകുലം സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ മാതൃസംഗമത്തിലാണ് മേയര്‍ പങ്കെടുത്തത്.
ബ്രാഞ്ച് കമ്മിറ്റി അംഗമായ മേയറെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തേക്കുമെന്നു സൂചനയുണ്ട്. മേയർ സ്ഥാനത്തുനിന്ന് ഉടനെ നീക്കാനിടയില്ല. അതിനിടെ, ക്വിറ്റിന്ത്യാദിനത്തോടനുബന്ധിച്ച് ഇന്നലെ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽനിന്ന് മേയർ വിട്ടുനിന്നു.
കീഴ്വഴക്കം മുറുകെ പിടിച്ചാല്‍ മേയര്‍ സ്ഥാനത്തുനിന്ന് ഡോ. ബീന ഫിലിപ്പ് പുറത്താകാനും സാധ്യതയുണ്ട്. മേയര്‍ ചെയ്തതു പാര്‍ട്ടിക്കു നിരക്കാത്ത നടപടിയാണെന്നു പരസ്യമായി പാര്‍ട്ടി പറഞ്ഞുകഴിഞ്ഞു.
ഈ സാഹചര്യത്തില്‍ പാര്‍ട്ടി നിലപാടിനെതിരേ പ്രവര്‍ത്തിച്ചയാളെ ഉന്നത സ്ഥാനത്ത് നിലനിര്‍ത്തുന്നതിലാണ് തീരുമാനം വരേണ്ടത്. മുതിര്‍ന്ന നേതാവ് എം. പത്മലോചനനെ കൊല്ലം മേയര്‍ സ്ഥാനത്തുനിന്ന് ഇതിനു മുമ്പ് നീക്കിയത് ആര്‍എസ്എസ് പരിപാടിയില്‍ സംബന്ധിച്ചതിനാണ്. ആര്‍എസ്എസിന്റെ ഭാഗമായ ബാലഗോകുലം സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ മാതൃസംഗമത്തിലാണ് മേയര്‍ പങ്കെടുത്തത്.