കൊച്ചി: സംസ്ഥാനത്തെ റോഡുകളിലെ കുഴികള്‍ ഒരാഴ്ചയ്ക്കകം അടയ്ക്കണമെന്ന അന്ത്യശാസനത്തിനു പിന്നാലെ വീണ്ടും ഹൈക്കോടതിയുടെ ഇടപെടല്‍.
കരാറുകാരും ദേശീയപാതാ അധികൃതരും അശാസ്ത്രീയമായ രീതിയിലാണ് കുഴിയടയ്ക്കുന്നതെന്നും ടാര്‍കൊണ്ട് കുഴിയൊട്ടിക്കലാണ് നടക്കുന്നതെന്നും പരാതി ഉയര്‍ന്നതോടെ ഇക്കാര്യം പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ടു നല്കാന് തൃശൂര്‍, എറണാകുളം ജില്ലാ കളക്ടര്‍മാര്‍ക്ക് ജസ്റ്റീസ് ദേവന് രാമചന്ദ്രന് നിര്‍ദേശം നല്കി.
ദേശീയപാതകളിലടക്കം ഒരുപാതയിലും ഒരാഴ്ചയ്ക്കുശേഷം കുഴികളുണ്ടാവരുതെന്ന് കഴിഞ്ഞ ദിവസം സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ദേശീയപാതയില്‍ തൃശൂര്‍, എറണാകുളം മേഖലകളില്‍ കുഴിയടയ്ക്കല്‍ യജ്ഞം ഇന്നലെ രാവിലെതന്നെ തുടങ്ങിയിരുന്നു. ടാര്‍ മിക്സ് ചെയ്തു പായ്ക്കറ്റുകളിലാക്കി കൊണ്ടുവന്ന് ഓരോ കുഴിയിലുമിട്ട് മൂടി ഇടിച്ചുറപ്പിക്കുന്ന ജോലിയാണ് കരാറുകാര്‍ നടത്തിയത്.
ഇതിനെതിരേ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ടാര്‍കൊണ്ട് കുഴിയൊട്ടിക്കുന്ന തരത്തിലുള്ള കുഴിയടയ്ക്കല്‍ പ്രയോജനപ്രദമല്ലെന്നും അടുത്ത മഴയോടെ ടാര്‍ ഇളകിപ്പോയി വീണ്ടും കുഴിയാകുമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. മാധ്യമങ്ങള്‍ ഇതു വാര്‍ത്തയാക്കിയതു ശ്രദ്ധയില്‍പ്പെട്ട ജസ്റ്റീസ് ദേവന് രാമചന്ദ്രന് സംഭവം അന്വേഷിക്കാന്‍ എറണാകുളം, തൃശൂര്‍ ജില്ലാ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നു.
ഇന്നലെ അവധിയായിരുന്നതിനാല്‍ ഹൈക്കോടതിയില്‍ സിറ്റിംഗ് ഉണ്ടായിരുന്നില്ല. ഇതിനാല്‍ പൊതുമരാമത്ത് വകുപ്പിന്റെ അഭിഭാഷകനായ അഡ്വ. കെ.വി. മനോജ് കുമാര്‍ മുഖേനയാണ് നിര്‍ദേശം നല്‍കിയത്. ജില്ലാ കളക്ടര്‍മാര്‍ നേരിട്ടോ അവര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ മുഖേനയോ ദേശീയപാതയിലെ കുഴിയടയ്ക്കല്‍ നടപടികള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
നെടുമ്പാശേരി അത്താണിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരന് ഹാഷിം കഴിഞ്ഞ ദിവസം മരിച്ചതിനെ തുടര്‍ന്നാണ് ഈ വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടത്. സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് ഈ സംഭവം ഹൈക്കോടതി പരിഗണിച്ചത്.
ജില്ലാ കളക്ടര്‍മാരോടു റോഡുകളില്‍ പരിശോധന നടത്തി കുറ്റക്കാര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ജില്ലാതല ദുരന്ത നിവാരണ സമിതിയുടെ തലവനെന്ന നിലയില്‍ ഈ പ്രശ്നത്തില്‍ ഇടപെടാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
കരാറുകാരും ദേശീയപാതാ അധികൃതരും അശാസ്ത്രീയമായ രീതിയിലാണ് കുഴിയടയ്ക്കുന്നതെന്നും ടാര്‍കൊണ്ട് കുഴിയൊട്ടിക്കലാണ് നടക്കുന്നതെന്നും പരാതി ഉയര്‍ന്നതോടെ ഇക്കാര്യം പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ടു നല്കാന് തൃശൂര്‍, എറണാകുളം ജില്ലാ കളക്ടര്‍മാര്‍ക്ക് ജസ്റ്റീസ് ദേവന് രാമചന്ദ്രന് നിര്‍ദേശം നല്കി.
ദേശീയപാതകളിലടക്കം ഒരുപാതയിലും ഒരാഴ്ചയ്ക്കുശേഷം കുഴികളുണ്ടാവരുതെന്ന് കഴിഞ്ഞ ദിവസം സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ദേശീയപാതയില്‍ തൃശൂര്‍, എറണാകുളം മേഖലകളില്‍ കുഴിയടയ്ക്കല്‍ യജ്ഞം ഇന്നലെ രാവിലെതന്നെ തുടങ്ങിയിരുന്നു. ടാര്‍ മിക്സ് ചെയ്തു പായ്ക്കറ്റുകളിലാക്കി കൊണ്ടുവന്ന് ഓരോ കുഴിയിലുമിട്ട് മൂടി ഇടിച്ചുറപ്പിക്കുന്ന ജോലിയാണ് കരാറുകാര്‍ നടത്തിയത്.
ഇതിനെതിരേ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ടാര്‍കൊണ്ട് കുഴിയൊട്ടിക്കുന്ന തരത്തിലുള്ള കുഴിയടയ്ക്കല്‍ പ്രയോജനപ്രദമല്ലെന്നും അടുത്ത മഴയോടെ ടാര്‍ ഇളകിപ്പോയി വീണ്ടും കുഴിയാകുമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. മാധ്യമങ്ങള്‍ ഇതു വാര്‍ത്തയാക്കിയതു ശ്രദ്ധയില്‍പ്പെട്ട ജസ്റ്റീസ് ദേവന് രാമചന്ദ്രന് സംഭവം അന്വേഷിക്കാന്‍ എറണാകുളം, തൃശൂര്‍ ജില്ലാ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നു.
ഇന്നലെ അവധിയായിരുന്നതിനാല്‍ ഹൈക്കോടതിയില്‍ സിറ്റിംഗ് ഉണ്ടായിരുന്നില്ല. ഇതിനാല്‍ പൊതുമരാമത്ത് വകുപ്പിന്റെ അഭിഭാഷകനായ അഡ്വ. കെ.വി. മനോജ് കുമാര്‍ മുഖേനയാണ് നിര്‍ദേശം നല്‍കിയത്. ജില്ലാ കളക്ടര്‍മാര്‍ നേരിട്ടോ അവര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ മുഖേനയോ ദേശീയപാതയിലെ കുഴിയടയ്ക്കല്‍ നടപടികള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
നെടുമ്പാശേരി അത്താണിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരന് ഹാഷിം കഴിഞ്ഞ ദിവസം മരിച്ചതിനെ തുടര്‍ന്നാണ് ഈ വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടത്. സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് ഈ സംഭവം ഹൈക്കോടതി പരിഗണിച്ചത്.
ജില്ലാ കളക്ടര്‍മാരോടു റോഡുകളില്‍ പരിശോധന നടത്തി കുറ്റക്കാര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ജില്ലാതല ദുരന്ത നിവാരണ സമിതിയുടെ തലവനെന്ന നിലയില്‍ ഈ പ്രശ്നത്തില്‍ ഇടപെടാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.