കൊച്ചി: ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ട് നിലയായ 162.5 മീറ്റര്‍ കടന്നതിനെ തുടർന്ന് നാലു ഷട്ടറുകളും തുറന്നു. ഇന്നലെ രാവിലെ പത്തിന് രണ്ടു ഷട്ടറുകൾ 50 സെന്റിമീറ്റര്‍ വീതമാണ് ആദ്യം തുറന്നത്. ഉച്ചയോടെ ഈ ഷട്ടറുകൾ ഒരു മീറ്റർ വീതം ഉയർത്തി. ഉച്ചകഴിഞ്ഞ് രണ്ടിന് ബാക്കി രണ്ട് ഷട്ടറുകൾ 45 സെന്റിമീറ്റർ വീതവും ഉയർത്തുകയായിരുന്നു. 253 ക്യുമെക്സ് ജലമാണ് ഈവിധം പുറത്തേക്ക് ഒഴുക്കിയത്.
ഡാമിലെ ജലനിരപ്പ് താഴാത്തിനാൽ പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് 350 ക്യുമെക്സ് ആയി വര്‍ധിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ കെഎസ്ഇബിക്ക് അനുമതി നല്‍കിയിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയായിരിക്കും ഇത്തരത്തില്‍ കൂടുതൽ വെള്ളം ഒഴുക്കിവിടുക. ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ ഇന്നു പകൽ ഷട്ടറുകൾ കൂടുതൽ ഉയർത്തും. നിലവിൽ വൃഷ്ടിപ്രദേശത്ത് മഴ കുറവാണ്.
എറണാകുളം ജില്ലാ കളക്ടര്‍ ഡോ. രേണുരാജും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ഉദ്യോഗസ്ഥരും നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമാണ് ഡാം തുറന്നത്. ആന്റണി ജോണ്‍ എംഎല്‍എയും സ്ഥലത്തെത്തിയിരുന്നു.
പെരിയാറിലെ ജലനിരപ്പിൽ വലിയ വർധനയില്ല
ആലുവ: ഇടുക്കി അണക്കെട്ടിലെ ജലം പെരിയാറിൽ എത്തിയതോടെ ഇന്നലെ രാവിലെ ആറു മുതൽ ജലവിതാനം ഉയർന്നുതുടങ്ങിയെങ്കിലും വലിയ വർധനയില്ല. രാവിലെ ഏഴിന് കഴിഞ്ഞ ദിവസത്തേക്കാൾ ജലനിരപ്പ് രണ്ടര അടിയോളം വർധിച്ചിരുന്നു. ഉച്ചയോടെ ഇടമലയാര്‍ ഡാമിലെ ജലവും പെരിയാറിലെത്തിയെങ്കിലും ജലനിരപ്പ് കാര്യമായി ഉയര്‍ന്നില്ല.
ഇന്നലെ വൈകുന്നേരം ഏഴിന് ആലുവ (മാര്‍ത്താണ്ഡവര്‍മ)യില്‍ 2.175 മീറ്ററായിരുന്നു ജലനിരപ്പ്. മംഗലപ്പുഴയില്‍ 1.97 മീറ്ററും കാലടിയില്‍ 4.195 മീറ്ററുമായിരുന്നു. എട്ടിന് അത് യഥാക്രമം ആലുവ മാര്‍ത്താണ്ഡവര്‍മ ഭാഗം -2.135 മീറ്റര്‍, മംഗലപ്പുഴ -1.91 മീറ്റര്‍, കാലടി -4.125 മീറ്റര്‍ എന്ന നിലയിലായിരുന്നു. മൂവാറ്റുപുഴയാറിലും ജലനിരപ്പ് താഴ്ന്നു. രാത്രി എട്ടിന് 8.035 മീറ്റര്‍ ആയിരുന്നു
അവിടത്തെ ജലനിരപ്പ്.
മഴ മാറിനിൽക്കുന്നതും വേലിയിറക്കവുമാണ് ജലനിരപ്പ് അമിതമായി ഉയരാത്തതിന് കാരണം. എന്നാൽ 2018 ലെ മഹാപ്രളയ സമാനമായ സ്ഥിതി തീരദേശവാസികൾ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്. ഓഗസ്റ്റ് 15 നുശേഷം മാത്രമേ ആശങ്ക ഒഴിഞ്ഞെന്നു പറയാനാകൂവെന്ന് അവർ പറയുന്നു. വീടുകളിലെ പ്രധാനരേഖകളൊക്കെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്നലെ രാവിലെ ഏഴിന് ആലുവ മണപ്പുറത്ത് വെള്ളമുയർന്നതോടെ ശിവപ്രതിഷ്ഠ വീണ്ടും ജലത്തിൽ മുങ്ങി. ഈവർഷം ഇത് മൂന്നാംതവണയാണ് ആറാട്ട് നടക്കുന്നത്.
അടിയന്തര സാഹചര്യമുണ്ടായാല്‍ താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജലനിരപ്പില്‍ സാരമായ മാറ്റം ദൃശ്യമായിട്ടില്ലെങ്കിലും നദിയിലും കൈവഴികളിലും ഇറങ്ങരുതെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. വിനോദ സഞ്ചാരപ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഡാമിലെ ജലനിരപ്പ് താഴാത്തിനാൽ പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് 350 ക്യുമെക്സ് ആയി വര്‍ധിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ കെഎസ്ഇബിക്ക് അനുമതി നല്‍കിയിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയായിരിക്കും ഇത്തരത്തില്‍ കൂടുതൽ വെള്ളം ഒഴുക്കിവിടുക. ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ ഇന്നു പകൽ ഷട്ടറുകൾ കൂടുതൽ ഉയർത്തും. നിലവിൽ വൃഷ്ടിപ്രദേശത്ത് മഴ കുറവാണ്.
എറണാകുളം ജില്ലാ കളക്ടര്‍ ഡോ. രേണുരാജും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ഉദ്യോഗസ്ഥരും നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമാണ് ഡാം തുറന്നത്. ആന്റണി ജോണ്‍ എംഎല്‍എയും സ്ഥലത്തെത്തിയിരുന്നു.
പെരിയാറിലെ ജലനിരപ്പിൽ വലിയ വർധനയില്ല
ആലുവ: ഇടുക്കി അണക്കെട്ടിലെ ജലം പെരിയാറിൽ എത്തിയതോടെ ഇന്നലെ രാവിലെ ആറു മുതൽ ജലവിതാനം ഉയർന്നുതുടങ്ങിയെങ്കിലും വലിയ വർധനയില്ല. രാവിലെ ഏഴിന് കഴിഞ്ഞ ദിവസത്തേക്കാൾ ജലനിരപ്പ് രണ്ടര അടിയോളം വർധിച്ചിരുന്നു. ഉച്ചയോടെ ഇടമലയാര്‍ ഡാമിലെ ജലവും പെരിയാറിലെത്തിയെങ്കിലും ജലനിരപ്പ് കാര്യമായി ഉയര്‍ന്നില്ല.
ഇന്നലെ വൈകുന്നേരം ഏഴിന് ആലുവ (മാര്‍ത്താണ്ഡവര്‍മ)യില്‍ 2.175 മീറ്ററായിരുന്നു ജലനിരപ്പ്. മംഗലപ്പുഴയില്‍ 1.97 മീറ്ററും കാലടിയില്‍ 4.195 മീറ്ററുമായിരുന്നു. എട്ടിന് അത് യഥാക്രമം ആലുവ മാര്‍ത്താണ്ഡവര്‍മ ഭാഗം -2.135 മീറ്റര്‍, മംഗലപ്പുഴ -1.91 മീറ്റര്‍, കാലടി -4.125 മീറ്റര്‍ എന്ന നിലയിലായിരുന്നു. മൂവാറ്റുപുഴയാറിലും ജലനിരപ്പ് താഴ്ന്നു. രാത്രി എട്ടിന് 8.035 മീറ്റര്‍ ആയിരുന്നു
അവിടത്തെ ജലനിരപ്പ്.
മഴ മാറിനിൽക്കുന്നതും വേലിയിറക്കവുമാണ് ജലനിരപ്പ് അമിതമായി ഉയരാത്തതിന് കാരണം. എന്നാൽ 2018 ലെ മഹാപ്രളയ സമാനമായ സ്ഥിതി തീരദേശവാസികൾ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്. ഓഗസ്റ്റ് 15 നുശേഷം മാത്രമേ ആശങ്ക ഒഴിഞ്ഞെന്നു പറയാനാകൂവെന്ന് അവർ പറയുന്നു. വീടുകളിലെ പ്രധാനരേഖകളൊക്കെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്നലെ രാവിലെ ഏഴിന് ആലുവ മണപ്പുറത്ത് വെള്ളമുയർന്നതോടെ ശിവപ്രതിഷ്ഠ വീണ്ടും ജലത്തിൽ മുങ്ങി. ഈവർഷം ഇത് മൂന്നാംതവണയാണ് ആറാട്ട് നടക്കുന്നത്.
അടിയന്തര സാഹചര്യമുണ്ടായാല്‍ താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജലനിരപ്പില്‍ സാരമായ മാറ്റം ദൃശ്യമായിട്ടില്ലെങ്കിലും നദിയിലും കൈവഴികളിലും ഇറങ്ങരുതെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. വിനോദ സഞ്ചാരപ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.