കണ്ണൂർ: മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനും കമ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ ബർലിൻ കുഞ്ഞനന്തൻ നായർ (96) അന്തരിച്ചു. പ്രായാധിക്യത്താൽ നാറാത്തെ വീട്ടിൽ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. ഇന്നലെ വൈകുന്നേരം ആറോടെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു നാറാത്തെ വീട്ടുവളപ്പിൽ.
കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനെത്തുടർന്നു സിപിഎമ്മിനൊപ്പം നിലകൊണ്ട ബർലിനെ, പാർട്ടി അച്ചടക്കം ലംഘിച്ചു എന്നാരോപിച്ച് 2005ൽ സിപിഎമ്മിൽനിന്നു പുറത്താക്കിയിരുന്നുവെങ്കിലും 2015ൽ തിരിച്ചെടുത്തു.
സിപിഎമ്മിലെ വിഭാഗീയതയുടെ കാലത്ത് വി.എസ്. അച്യുതാനന്ദനൊപ്പമായിരുന്നുവെങ്കിലും പിന്നീട് അകലുകയും പിണറായി വിജയനുമായി അടുക്കുകയും ചെയ്തു. പാർട്ടിയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളുംമറ്റും അനുചിതമായിരുന്നുവെന്നു പിന്നീട് ബർലിൻ കുഞ്ഞനന്തൻ നായർ തുറന്നുപറഞ്ഞിരുന്നു.
കൃഷ്ണപിള്ള, അജയഘോഷ്, ഇഎംഎസ്, എകെജി, കേരളീയൻ, പി.സുന്ദരയ്യ തുടങ്ങിയ നേതാക്കളോടൊപ്പം പ്രവർത്തിച്ച ബർലിൻ കുഞ്ഞനന്തൻ നായർ ക്യൂബൻ നേതാവ് ഫിദൽ കാസ്ട്രോ, റഷ്യൻ കമ്യൂണിസ്റ്റ് നേതാക്കളായ ക്രൂഷ്ചേവ്, ബ്രഷ്നേവ്, അമേരിക്കൻ കമ്യൂണിസ്റ്റ് പാർട്ടി ചെയർമാൻ ഹെൻട്രി വിൽസണ്, കനേഡിയൻ നേതാവ് ടിംപെക്, ജർമൻ നേതാക്കളായ വാൾട്ടർ ഉൾബ്രിറ്റ്, ആൽബർട് നോർഡൻ എന്നിവരുമായും അടുത്ത ബന്ധമുള്ളയാളായിരുന്നു. 1961ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിർദേശാനുസരണം പാർട്ടി പ്രസിദ്ധീകരണങ്ങളുടെ ലേഖകനായി ബർലിനിലെത്തിതോടെയാണ് പി.കെ. കുഞ്ഞനന്തൻ നായർ ബർലിൻ കുഞ്ഞനന്തൻ നായരായി മാറുന്നത്.
ചിറയ്ക്കൽ രാജാവിന്റെ വ്യവഹാര കാര്യസ്ഥനായ കോളങ്കട അനന്തൻ നായർ-ശ്രീദേവി അമ്മ ദന്പതികളുടെ മകനായി 1926 നവംബർ 26ന് കണ്ണൂർ ജില്ലയിലെ നാറാത്തായിരുന്നു ജനനം.
സരസ്വതിയമ്മയാണു ഭാര്യ. മകൾ: ഉഷ. ബർലിനിലെ പ്രമുഖ ആർക്കിടെക്റ്റായ വർണർ റിസ്റ്റർ മരുമകനാണ്. സഹോദരങ്ങൾ: പരേതരായ മീനാക്ഷി, ജാനകി, കാർത്യായനി.
ബെർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനെത്തുടർന്നു സിപിഎമ്മിനൊപ്പം നിലകൊണ്ട ബർലിനെ, പാർട്ടി അച്ചടക്കം ലംഘിച്ചു എന്നാരോപിച്ച് 2005ൽ സിപിഎമ്മിൽനിന്നു പുറത്താക്കിയിരുന്നുവെങ്കിലും 2015ൽ തിരിച്ചെടുത്തു.
സിപിഎമ്മിലെ വിഭാഗീയതയുടെ കാലത്ത് വി.എസ്. അച്യുതാനന്ദനൊപ്പമായിരുന്നുവെങ്കിലും പിന്നീട് അകലുകയും പിണറായി വിജയനുമായി അടുക്കുകയും ചെയ്തു. പാർട്ടിയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളുംമറ്റും അനുചിതമായിരുന്നുവെന്നു പിന്നീട് ബർലിൻ കുഞ്ഞനന്തൻ നായർ തുറന്നുപറഞ്ഞിരുന്നു.
കൃഷ്ണപിള്ള, അജയഘോഷ്, ഇഎംഎസ്, എകെജി, കേരളീയൻ, പി.സുന്ദരയ്യ തുടങ്ങിയ നേതാക്കളോടൊപ്പം പ്രവർത്തിച്ച ബർലിൻ കുഞ്ഞനന്തൻ നായർ ക്യൂബൻ നേതാവ് ഫിദൽ കാസ്ട്രോ, റഷ്യൻ കമ്യൂണിസ്റ്റ് നേതാക്കളായ ക്രൂഷ്ചേവ്, ബ്രഷ്നേവ്, അമേരിക്കൻ കമ്യൂണിസ്റ്റ് പാർട്ടി ചെയർമാൻ ഹെൻട്രി വിൽസണ്, കനേഡിയൻ നേതാവ് ടിംപെക്, ജർമൻ നേതാക്കളായ വാൾട്ടർ ഉൾബ്രിറ്റ്, ആൽബർട് നോർഡൻ എന്നിവരുമായും അടുത്ത ബന്ധമുള്ളയാളായിരുന്നു. 1961ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിർദേശാനുസരണം പാർട്ടി പ്രസിദ്ധീകരണങ്ങളുടെ ലേഖകനായി ബർലിനിലെത്തിതോടെയാണ് പി.കെ. കുഞ്ഞനന്തൻ നായർ ബർലിൻ കുഞ്ഞനന്തൻ നായരായി മാറുന്നത്.
ചിറയ്ക്കൽ രാജാവിന്റെ വ്യവഹാര കാര്യസ്ഥനായ കോളങ്കട അനന്തൻ നായർ-ശ്രീദേവി അമ്മ ദന്പതികളുടെ മകനായി 1926 നവംബർ 26ന് കണ്ണൂർ ജില്ലയിലെ നാറാത്തായിരുന്നു ജനനം.
സരസ്വതിയമ്മയാണു ഭാര്യ. മകൾ: ഉഷ. ബർലിനിലെ പ്രമുഖ ആർക്കിടെക്റ്റായ വർണർ റിസ്റ്റർ മരുമകനാണ്. സഹോദരങ്ങൾ: പരേതരായ മീനാക്ഷി, ജാനകി, കാർത്യായനി.
ബെർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.