കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനുശേഷവും സംസ്ഥാനത്തു കൂട്ടത്തോടെ ഓർഡിനൻസോ? ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ ചോദ്യത്തിനു മുന്നിൽ കടുത്ത പ്രതിരോധത്തിലാണ് സംസ്ഥാന സർക്കാർ.
ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ ജനപ്രതിനിധി സഭയായ നിയമസഭയെ നോക്കുകുത്തിയാക്കി അധികാരങ്ങൾ എക്സിക്യൂട്ടീവായ മന്ത്രിസഭയിലേക്കും മുഖ്യമന്ത്രിയിലേക്കും കേന്ദ്രീകരിക്കുന്നതിലെ അതൃപ്തിയാണ് ഗവർണർ തുറന്നടിച്ചത്.
ഒരു മാസത്തോളം നീണ്ട നിയമസഭാസമ്മേളനത്തിനു തൊട്ടു പിന്നാലെ 11 ഓർഡിനൻസുകൾ കൂട്ടത്തോടെ പുതുക്കി ഇറക്കുന്നതിനായി ഗവർണറുടെ അനുമതി തേടിയതിലെ ഭരണഘടനാ ദുരുപയോഗം കൂടിയാണ് ഗവർണർ സർക്കാരിനോടു തുറന്നു പറയുന്നത്. ഇതു ജനകീയ സർക്കാരിനുള്ള മുന്നറിയിപ്പു കൂടിയായി ചൂണ്ടിക്കാട്ടപ്പെടുന്നു.
11 ഓർഡിനൻസുകൾ ഒപ്പിടാതിരുന്ന ഗവർണറെ അനുനയിപ്പിക്കുന്നതിനായി എത്തിയ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയോടും തുടർച്ചയായി ഓർഡിനൻസുകൾ പുറപ്പെടുവിക്കുന്നതിലെ നിയമലംഘനവും ഗവർണർ ചൂണ്ടിക്കാട്ടിയതായാണു സൂചന.
എന്നാൽ, കഴിഞ്ഞ നിയമസഭാസമ്മേളനം ബജറ്റ് പാസാക്കുന്നതിനു വേണ്ടി മാത്രമുള്ളതായിരുന്നുവെന്നും ബില്ലുകൾ പാസാക്കുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം ഒക്ടോബറിൽ ചേരാൻ സർക്കാർ തയാറെടുക്കുകയാണെന്നുമാണു സർക്കാർ വിശദീകരണം. എന്നാൽ, കഴിഞ്ഞ നിയമസഭാസമ്മേളനം സമയപരിധി വെട്ടിക്കുറച്ച് അവസാനിപ്പിക്കുകയായിരുന്നു. മിൽമ ഭരണം പിടിച്ചെടുക്കുന്നതിനുള്ള സഹകരണ നിയമഭേദഗതി ബിൽ മാത്രമാണു കഴിഞ്ഞ നിയമസഭാസമ്മേളനത്തിന്റെ പരിഗണനയ്ക്കു വന്നത്.
ഇപ്പോഴത്തെ 11 ഓർഡിനൻസുകളിൽ ഭൂരിഭാഗവും അടുത്ത നിയമ നിർമാണ സെഷനിൽ പരിഗണിക്കുമെന്നാണു സർക്കാർ വാദം. കേരളത്തിൽ ഓർഡിനൻസ് രാജാണെന്നു നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. അടിയന്തരഘട്ടത്തിൽ മാത്രമേ നിയമനിർമാണത്തിനു പകരമായുള്ള ഓർഡിനൻസ് പരിഗണിക്കാവൂവെന്ന സുപ്രീംകോടതി വിധി തന്നെ നിലവിലുണ്ട്. ഭരണഘടനയുടെ 213-ാം വകുപ്പിനെ ദുരുപയോഗം ചെയ്താണ് സംസ്ഥാനത്ത് ഓർഡിനൻസ് രാജെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം ഓർഡിനൻസുകൾ പുറപ്പെടുവിക്കുന്ന സംസ്ഥാനം കേരളമാണെന്ന കണക്കുകൾ നേരത്തെ പുറത്തുവന്നിരുന്നു.
ഓർഡിനൻസ് ഒപ്പിടുന്നതിൽ ഇടഞ്ഞു നിൽക്കുന്ന ഗവർണറെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി 12നു തിരുവനന്തപുരത്തു മടങ്ങിയെത്തുന്ന ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി വിശദീകരിക്കാനാണു സാധ്യത. ഓർഡിനൻസുകൾ പുതുക്കിയിറക്കേണ്ടതിന്റെ സാംഗത്യം ബന്ധപ്പെട്ട മന്ത്രിമാർ നേരിട്ടെത്തി ധരിപ്പിക്കണമെന്ന നിർദേശം ഗവർണർ ഉയർത്തിയെങ്കിലും മന്ത്രിമാരാരും വിശദീകരിക്കാനായി രാജ്ഭവനിൽ എത്തിയിരുന്നില്ല. ഇതും ഗവർണറെ ചൊടിപ്പിച്ചിരുന്നു.
എന്നാൽ, പ്രധാന പ്രകോപനത്തിനു കാരണമായ ഗവർണറുടെ സർവകലാശാലാ ചാൻസലറെന്ന നിലയിലുള്ള അധികാരം എടുത്തു കളയാനുള്ള ഓർഡിനൻസ് തിടുക്കപ്പെട്ടു കൊണ്ടു വരാനുള്ള നീക്കത്തിനു സർക്കാർ തത്കാലം മുതിരില്ലെന്ന സൂചനയുമുണ്ട്. അതിനായി പുതിയൊരു ഓർഡിനൻസ് കൂടി കൊണ്ടു വരുന്നതു കൂടുതൽ വിമർശനങ്ങൾക്കിടയാക്കുമെന്നതാണു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനുശേഷവും സംസ്ഥാനത്തു കൂട്ടത്തോടെ ഓർഡിനൻസോ? ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ ചോദ്യത്തിനു മുന്നിൽ കടുത്ത പ്രതിരോധത്തിലാണ് സംസ്ഥാന സർക്കാർ.
ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ ജനപ്രതിനിധി സഭയായ നിയമസഭയെ നോക്കുകുത്തിയാക്കി അധികാരങ്ങൾ എക്സിക്യൂട്ടീവായ മന്ത്രിസഭയിലേക്കും മുഖ്യമന്ത്രിയിലേക്കും കേന്ദ്രീകരിക്കുന്നതിലെ അതൃപ്തിയാണ് ഗവർണർ തുറന്നടിച്ചത്.
ഒരു മാസത്തോളം നീണ്ട നിയമസഭാസമ്മേളനത്തിനു തൊട്ടു പിന്നാലെ 11 ഓർഡിനൻസുകൾ കൂട്ടത്തോടെ പുതുക്കി ഇറക്കുന്നതിനായി ഗവർണറുടെ അനുമതി തേടിയതിലെ ഭരണഘടനാ ദുരുപയോഗം കൂടിയാണ് ഗവർണർ സർക്കാരിനോടു തുറന്നു പറയുന്നത്. ഇതു ജനകീയ സർക്കാരിനുള്ള മുന്നറിയിപ്പു കൂടിയായി ചൂണ്ടിക്കാട്ടപ്പെടുന്നു.
11 ഓർഡിനൻസുകൾ ഒപ്പിടാതിരുന്ന ഗവർണറെ അനുനയിപ്പിക്കുന്നതിനായി എത്തിയ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയോടും തുടർച്ചയായി ഓർഡിനൻസുകൾ പുറപ്പെടുവിക്കുന്നതിലെ നിയമലംഘനവും ഗവർണർ ചൂണ്ടിക്കാട്ടിയതായാണു സൂചന.
എന്നാൽ, കഴിഞ്ഞ നിയമസഭാസമ്മേളനം ബജറ്റ് പാസാക്കുന്നതിനു വേണ്ടി മാത്രമുള്ളതായിരുന്നുവെന്നും ബില്ലുകൾ പാസാക്കുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം ഒക്ടോബറിൽ ചേരാൻ സർക്കാർ തയാറെടുക്കുകയാണെന്നുമാണു സർക്കാർ വിശദീകരണം. എന്നാൽ, കഴിഞ്ഞ നിയമസഭാസമ്മേളനം സമയപരിധി വെട്ടിക്കുറച്ച് അവസാനിപ്പിക്കുകയായിരുന്നു. മിൽമ ഭരണം പിടിച്ചെടുക്കുന്നതിനുള്ള സഹകരണ നിയമഭേദഗതി ബിൽ മാത്രമാണു കഴിഞ്ഞ നിയമസഭാസമ്മേളനത്തിന്റെ പരിഗണനയ്ക്കു വന്നത്.
ഇപ്പോഴത്തെ 11 ഓർഡിനൻസുകളിൽ ഭൂരിഭാഗവും അടുത്ത നിയമ നിർമാണ സെഷനിൽ പരിഗണിക്കുമെന്നാണു സർക്കാർ വാദം. കേരളത്തിൽ ഓർഡിനൻസ് രാജാണെന്നു നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. അടിയന്തരഘട്ടത്തിൽ മാത്രമേ നിയമനിർമാണത്തിനു പകരമായുള്ള ഓർഡിനൻസ് പരിഗണിക്കാവൂവെന്ന സുപ്രീംകോടതി വിധി തന്നെ നിലവിലുണ്ട്. ഭരണഘടനയുടെ 213-ാം വകുപ്പിനെ ദുരുപയോഗം ചെയ്താണ് സംസ്ഥാനത്ത് ഓർഡിനൻസ് രാജെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം ഓർഡിനൻസുകൾ പുറപ്പെടുവിക്കുന്ന സംസ്ഥാനം കേരളമാണെന്ന കണക്കുകൾ നേരത്തെ പുറത്തുവന്നിരുന്നു.
ഓർഡിനൻസ് ഒപ്പിടുന്നതിൽ ഇടഞ്ഞു നിൽക്കുന്ന ഗവർണറെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി 12നു തിരുവനന്തപുരത്തു മടങ്ങിയെത്തുന്ന ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി വിശദീകരിക്കാനാണു സാധ്യത. ഓർഡിനൻസുകൾ പുതുക്കിയിറക്കേണ്ടതിന്റെ സാംഗത്യം ബന്ധപ്പെട്ട മന്ത്രിമാർ നേരിട്ടെത്തി ധരിപ്പിക്കണമെന്ന നിർദേശം ഗവർണർ ഉയർത്തിയെങ്കിലും മന്ത്രിമാരാരും വിശദീകരിക്കാനായി രാജ്ഭവനിൽ എത്തിയിരുന്നില്ല. ഇതും ഗവർണറെ ചൊടിപ്പിച്ചിരുന്നു.
എന്നാൽ, പ്രധാന പ്രകോപനത്തിനു കാരണമായ ഗവർണറുടെ സർവകലാശാലാ ചാൻസലറെന്ന നിലയിലുള്ള അധികാരം എടുത്തു കളയാനുള്ള ഓർഡിനൻസ് തിടുക്കപ്പെട്ടു കൊണ്ടു വരാനുള്ള നീക്കത്തിനു സർക്കാർ തത്കാലം മുതിരില്ലെന്ന സൂചനയുമുണ്ട്. അതിനായി പുതിയൊരു ഓർഡിനൻസ് കൂടി കൊണ്ടു വരുന്നതു കൂടുതൽ വിമർശനങ്ങൾക്കിടയാക്കുമെന്നതാണു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.