നെടുമ്പാശേരി: ദേശീയപാതയിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ എ.എ. ഹാഷിം മരിച്ച കേസിൽ ദേശീയപാത അധികൃതർക്കും കരാർ കമ്പനിക്കുമെതിരേ പോലീസ് കേസെടുത്തു.
സെക്ഷൻ 304 പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യക്ക് നെടുമ്പാശരി പോലീസാണ് കേസെടുത്തത്. ജാമ്യം ലഭിക്കാത്ത വകുപ്പാണിത്. നെടുമ്പാശേരി ഉൾപ്പെടുന്ന മേഖലയിൽ റോഡിന്റെ നിർമാണ കരാറെടുത്തിരിക്കുന്നത് ഗുരുവായൂർ ആസ്ഥാനമായുള്ള ജിഐപിഎൽ കന്പനി ആണ്. വെള്ളിയാഴ്ച രാത്രി നെടുമ്പാശരി എംഎഎച്ച്എസ് സ്കൂളിന് മുന്നിലായിരുന്നു അപകടം. കുഴിയിൽ ചാടിയ സ്കൂട്ടറിൽനിന്നു തെറിച്ച് റോഡിൽ വീണ ഹാഷിം അജ്ഞാതവാഹനം കയറി തത്ക്ഷണം മരിക്കുകയായിരുന്നു.
സെക്ഷൻ 304 പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യക്ക് നെടുമ്പാശരി പോലീസാണ് കേസെടുത്തത്. ജാമ്യം ലഭിക്കാത്ത വകുപ്പാണിത്. നെടുമ്പാശേരി ഉൾപ്പെടുന്ന മേഖലയിൽ റോഡിന്റെ നിർമാണ കരാറെടുത്തിരിക്കുന്നത് ഗുരുവായൂർ ആസ്ഥാനമായുള്ള ജിഐപിഎൽ കന്പനി ആണ്. വെള്ളിയാഴ്ച രാത്രി നെടുമ്പാശരി എംഎഎച്ച്എസ് സ്കൂളിന് മുന്നിലായിരുന്നു അപകടം. കുഴിയിൽ ചാടിയ സ്കൂട്ടറിൽനിന്നു തെറിച്ച് റോഡിൽ വീണ ഹാഷിം അജ്ഞാതവാഹനം കയറി തത്ക്ഷണം മരിക്കുകയായിരുന്നു.