തിരുവനന്തപുരം: സംസ്ഥാനത്തു പൊതുമരാമത്തു വകുപ്പിനു കീഴിലുള്ള റോഡുകളിലെ അറ്റകുറ്റപ്പണികൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്നു മന്ത്രി മുഹമ്മദ് റിയാസ്. നിർമാണ പ്രവർത്തനങ്ങൾക്ക് മഴ ഒരു തടസമാണ്.
റോഡുകളുടെ പരിപാലനത്തിനു റണ്ണിംഗ് കോണ്‍ട്രാക്ടാണ് ശാശ്വത പരിഹാരം. ദേശീയ പാതാ വികസനവും പരിപാലനവും ദേശീയപാതാ അഥോറിറ്റിക്കും കരാറുകാർക്കും പറ്റുന്നില്ലെങ്കിൽ അതു പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കാമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്തിനാണ് കേന്ദ്രത്തിന്റെ വക്കാലത്തെടുക്കുന്നതെന്നു മന്ത്രി ചോദിച്ചു. എല്ലാ വർഷത്തേയും പോലെ പ്രീ മണ്‍സൂണ്‍ പ്രവർത്തനങ്ങൾ ഇത്തവണയും നടന്നിട്ടുണ്ട്.
പ്രതിപക്ഷ നേതാവായിരിക്കെ രമേശ് ചെന്നിത്തല പൊതുമരാമത്ത് വകുപ്പിനെ കുറ്റപ്പെടുത്തിയില്ല. തനിക്കു മാത്രമേ വിവരമുള്ളെന്നാണ് സതീശന്റെ വിചാരം. ആദ്യം സതീശൻ മനസിലെ കുഴികൾ അടയ്ക്കണമെന്നും മന്ത്രി റിയാസ് പറഞ്ഞു.
റോഡുകളുടെ പരിപാലനത്തിനു റണ്ണിംഗ് കോണ്‍ട്രാക്ടാണ് ശാശ്വത പരിഹാരം. ദേശീയ പാതാ വികസനവും പരിപാലനവും ദേശീയപാതാ അഥോറിറ്റിക്കും കരാറുകാർക്കും പറ്റുന്നില്ലെങ്കിൽ അതു പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കാമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്തിനാണ് കേന്ദ്രത്തിന്റെ വക്കാലത്തെടുക്കുന്നതെന്നു മന്ത്രി ചോദിച്ചു. എല്ലാ വർഷത്തേയും പോലെ പ്രീ മണ്‍സൂണ്‍ പ്രവർത്തനങ്ങൾ ഇത്തവണയും നടന്നിട്ടുണ്ട്.
പ്രതിപക്ഷ നേതാവായിരിക്കെ രമേശ് ചെന്നിത്തല പൊതുമരാമത്ത് വകുപ്പിനെ കുറ്റപ്പെടുത്തിയില്ല. തനിക്കു മാത്രമേ വിവരമുള്ളെന്നാണ് സതീശന്റെ വിചാരം. ആദ്യം സതീശൻ മനസിലെ കുഴികൾ അടയ്ക്കണമെന്നും മന്ത്രി റിയാസ് പറഞ്ഞു.