വൈപ്പിൻ: ഒമാനിൽ ജോലി വാഗ്ദാനംചെയ്ത് നിരവധിപേരുടെ പണം തട്ടിയ യുവാവിനെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു.
പുതുവൈപ്പ് പരുത്തിക്കടവ് അറക്കൽ മജീഷ് (30) ആണ് അറസ്റ്റിലായത്. നേരത്തെ വിദേശത്തായിരുന്ന മജീഷ് കുറേനാളായി നാട്ടിൽ മത്സ്യബന്ധനവും മറ്റുമായി കഴിയുകയായിരുന്നു. ഒമാനിൽ കണ്സ്ട്രക്ഷൻ മേഖലയിലേക്ക് ആളെ ആവശ്യമുണ്ടെന്നും 40,000 രൂപ ശന്പളം ലഭിക്കുമെന്നും പറഞ്ഞ് സമൂഹമാധ്യമത്തിലൂടെ അറിയിപ്പു നൽകിയാണ് തട്ടിപ്പ് നടത്തിയത്.
ഭക്ഷണവും താമസവും വീസയും വിമാനടിക്കറ്റും സൗജന്യമാണെന്നും 12,500 രൂപ മാത്രം നൽകിയാൽ മതിയെന്നും ഈ തുക പിന്നീടു തിരികെ നൽകുമെന്നും അറിയിപ്പിൽ പറഞ്ഞിരുന്നു. താൽപര്യമുള്ളവർക്ക് വിളിക്കാനുള്ള നന്പർ സഹിതമാണ് അറിയിപ്പ് ഇട്ടിരുന്നത്. പിന്നീടിയാൾ ഒരു വാട്സാപ് ഗ്രൂപ്പും ആരംഭിച്ചു. ജില്ലയ്ക്ക് അകത്തും പുറത്തുംനിന്നായി 750 ഓളം പേർ പണം നൽകി വഞ്ചിതരായിട്ടുണ്ടെന്നാണ് സൂചന.
12,500 രൂപ കൊടുത്തവരോട് വീണ്ടും 15,000 രൂപ കൂടി വാങ്ങിയത്രേ. രണ്ടു മാസം കഴിഞ്ഞിട്ടും വീസ വരാതിരുന്നതോടെ പണം കൊടുത്തവർ മജീഷിനെ ബന്ധപ്പെട്ടപ്പോൾ വിമാനടിക്കറ്റിനായി 15,000 രൂപ കൂടി നൽകണമെന്നായി. ഈ തുക കൂടി കൊടുത്തവർക്കും വിദേശത്തേക്കു പോകാൻ കഴിയാതെ വന്നതോടെ പോലീസിനെ സമീപിക്കുകയായിരുന്നു. ഞാറക്കൽ സിഐ രാജൻ കെ. അരമന, എസ്ഐ എ.കെ. സുധീർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മലപ്പുറം സ്വദേശിയായ ഷംസുദ്ദീൻ പറഞ്ഞിട്ടാണ് താൻ വിദേശത്തേക്ക് ആളെ റിക്രൂട്ട് ചെയ്തതെന്നും പണം അയാൾക്കാണ് അയച്ചുകൊടുത്തതെന്നും മജീഷ് പോലീസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞതായാണ് സൂചന. മുനന്പം, വരാപ്പുഴ, ഇടുക്കി തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ മജീഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി ഞാറക്കൽ പോലീസ് അറിയിച്ചു.
പുതുവൈപ്പ് പരുത്തിക്കടവ് അറക്കൽ മജീഷ് (30) ആണ് അറസ്റ്റിലായത്. നേരത്തെ വിദേശത്തായിരുന്ന മജീഷ് കുറേനാളായി നാട്ടിൽ മത്സ്യബന്ധനവും മറ്റുമായി കഴിയുകയായിരുന്നു. ഒമാനിൽ കണ്സ്ട്രക്ഷൻ മേഖലയിലേക്ക് ആളെ ആവശ്യമുണ്ടെന്നും 40,000 രൂപ ശന്പളം ലഭിക്കുമെന്നും പറഞ്ഞ് സമൂഹമാധ്യമത്തിലൂടെ അറിയിപ്പു നൽകിയാണ് തട്ടിപ്പ് നടത്തിയത്.
ഭക്ഷണവും താമസവും വീസയും വിമാനടിക്കറ്റും സൗജന്യമാണെന്നും 12,500 രൂപ മാത്രം നൽകിയാൽ മതിയെന്നും ഈ തുക പിന്നീടു തിരികെ നൽകുമെന്നും അറിയിപ്പിൽ പറഞ്ഞിരുന്നു. താൽപര്യമുള്ളവർക്ക് വിളിക്കാനുള്ള നന്പർ സഹിതമാണ് അറിയിപ്പ് ഇട്ടിരുന്നത്. പിന്നീടിയാൾ ഒരു വാട്സാപ് ഗ്രൂപ്പും ആരംഭിച്ചു. ജില്ലയ്ക്ക് അകത്തും പുറത്തുംനിന്നായി 750 ഓളം പേർ പണം നൽകി വഞ്ചിതരായിട്ടുണ്ടെന്നാണ് സൂചന.
12,500 രൂപ കൊടുത്തവരോട് വീണ്ടും 15,000 രൂപ കൂടി വാങ്ങിയത്രേ. രണ്ടു മാസം കഴിഞ്ഞിട്ടും വീസ വരാതിരുന്നതോടെ പണം കൊടുത്തവർ മജീഷിനെ ബന്ധപ്പെട്ടപ്പോൾ വിമാനടിക്കറ്റിനായി 15,000 രൂപ കൂടി നൽകണമെന്നായി. ഈ തുക കൂടി കൊടുത്തവർക്കും വിദേശത്തേക്കു പോകാൻ കഴിയാതെ വന്നതോടെ പോലീസിനെ സമീപിക്കുകയായിരുന്നു. ഞാറക്കൽ സിഐ രാജൻ കെ. അരമന, എസ്ഐ എ.കെ. സുധീർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മലപ്പുറം സ്വദേശിയായ ഷംസുദ്ദീൻ പറഞ്ഞിട്ടാണ് താൻ വിദേശത്തേക്ക് ആളെ റിക്രൂട്ട് ചെയ്തതെന്നും പണം അയാൾക്കാണ് അയച്ചുകൊടുത്തതെന്നും മജീഷ് പോലീസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞതായാണ് സൂചന. മുനന്പം, വരാപ്പുഴ, ഇടുക്കി തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ മജീഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി ഞാറക്കൽ പോലീസ് അറിയിച്ചു.