പത്തനംതിട്ട: വന്യജീവി സംരക്ഷണ കേന്ദ്രങ്ങളെയും ദേശീയോദ്യാനങ്ങളെയും ഉള്‍പ്പെടുത്തി ബഫര്‍ സോണ്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന വനംവകുപ്പിന്റെ നടപടികൾ സുതാര്യമല്ലെന്ന് ആക്ഷേപം.
പൂർണമായും സംസ്ഥാനത്തിന്റെ അധികാരത്തിനുള്ളിൽ നിൽക്കുന്ന കൃഷിഭൂമിയെയും ജനവാസ മേഖലകളെയും ബഫർസോൺ പ്രഖ്യാപനനീക്കം നടന്നപ്പോഴും സംസ്ഥാനം സ്വീകരിച്ച സമീപനങ്ങളാണ് ചോദ്യം ചെയ്യപ്പെടുന്നത്.
വന്യജീവി സങ്കേതങ്ങള്‍ പ്രഖ്യാപിക്കപ്പെടുന്നതിന്റെ നടപടിക്രമങ്ങള്‍ 1972ലെ വന്യജീവി സംരക്ഷണ നിയമം 18 മുതല്‍ 38 വരെയുള്ള വകുപ്പുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങളിലും യാതൊരുവിധ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചിട്ടില്ലെന്ന് വനംവകുപ്പ് രേഖകള്‍തന്നെ വ്യക്തമാക്കുന്നു. 23 വന്യജീവി സങ്കേതങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍, മലപ്പുറം ജില്ലയിലെ കരിമ്പുഴ വന്യജീവി സങ്കേതങ്ങളുടേതു മാത്രമാണ് പേരിനെങ്കിലും 26 എ അനുച്ഛേദപ്രകാരം നടപടി പൂര്‍ത്തീകരിച്ചതായി അവകാശപ്പെടുന്നത്. ഇതും പൂര്‍ണമല്ലെന്നും ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്നും കര്‍ഷകസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
വന്യജീവി സംരക്ഷണനിയമത്തിലെ 66-ാം വകുപ്പ് അനുസരിച്ചുള്ള കല്പിതപദവി ലഭിക്കുന്നത് 19 മുതല്‍ 25 വരെയുള്ള വകുപ്പുകളിലെ നടപടികളില്‍ ഇരിക്കുന്നവയ്ക്ക് മാത്രമാണ്. അങ്ങനെ കല്പിതപദവിയിലുള്ള ഒരു വന്യജീവി സങ്കേതവും കേരളത്തിലില്ല. ദേശീയോദ്യാനങ്ങളായി പ്രഖ്യാപിക്കുന്ന സെക്ഷന്‍ 35ല്‍നിന്ന് ഒരു വിജ്ഞാപനവും കേരളത്തില്‍നിന്നു പോയിട്ടുമില്ല. വന്യജീവി സംരക്ഷണനിയമം 18ബി അനുസരിച്ച് ജില്ലാ കളക്ടറെ സെറ്റില്‍മെന്റ് ഓഫീസറായി നിയമിച്ച്, അതതു പ്രദേശത്തുള്ള സ്വകാര്യ ഭൂ ഉടമകളുടെ പരാതികള്‍ പരിഹരിച്ച്, റോഡുകളുടെ അവകാശങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ ഉള്‍പ്പെടെ പരിഹരിക്കേണ്ടതുണ്ട്.
19 മുതല്‍ 25 വരെയുള്ള സെക്ഷന്‍സ് പ്രകാരം കളക്ടര്‍ നടപടികള്‍ പൂര്ത്തീകരിച്ചെങ്കിലേ അന്തിമ വിജ്ഞാപനത്തിലേക്ക് പോകാനാകൂ. അത്തരത്തില്‍ 26 എ പൂര്ത്തീകരിച്ചെങ്കിലേ വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ ദേശീയ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ അനുമതി ആവശ്യമായുള്ളു.
അത്തരം നടപടികള്‍ നടന്നിട്ടില്ലാത്തതിനാല്‍ കേരള സര്‍ക്കാരിന് ബന്ധപ്പെട്ട സ്ഥലങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിനും ജനവാസ മേഖലയും കൃഷിഭൂമിയും പ്രഖ്യാപിക്കാന്‍ പോകുന്ന ബഫര്‍ സോണിന്റെ പരിധിയില്‍പെടാതെ ഒഴിവാക്കിയെടുക്കാനും നിയമപരമായ പരിരക്ഷയുണ്ടെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതു മറച്ചുവച്ചുകൊണ്ട് ബഫർസോൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഇപ്പോൾ നടത്തുന്ന നീക്കങ്ങളിൽ ദുരൂഹതയുണ്ട്.
സർക്കാർ വാദം തെറ്റെന്ന് കിഫ
വന്യജീവി സങ്കേതം പ്രഖ്യാപിക്കുന്നതിന് നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞാല്‍ നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ സംസ്ഥാന ഗവണ്മെന്റിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന അവകാശവാദം പൂര്‍ണമായും തെറ്റാണെന്ന് കിഫ. വനത്തോടു ചേർന്ന കൈവശഭൂമികൾ വന്യജീവികളെ ഉപയോഗിച്ച് കുടിയൊഴിപ്പിച്ച് വനവത്കരണം നടത്തുക എന്ന ലക്ഷ്യം നിലനിൽക്കുന്നു എന്ന ആരോപണം അരക്കിട്ടുറപ്പിക്കുന്നതാണ് സർക്കാറിന്റെ നടപടികൾ.
കർഷക ദ്രോഹ നടപടികൾ മാത്രം സ്വീകരിച്ചുവരുന്ന വനംവകുപ്പിനെ അവർക്ക് യാതൊരുവിധ അധികാരവുമില്ലാത്ത സ്വകാര്യ കൈവശ ഭൂമികളെ ബാധിക്കുന്ന വിഷയത്തിൽ നടപടികൾ സ്വീകരിക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത് മലയോര കർഷകനോടുള്ള വെല്ലുവിളിയാണെന്ന് കിഫ ലീഗൽ സെൽ ഡയറക്ടർ ജോണി കെ. ജോർജ് പറഞ്ഞു.
ഭൂവിനിയോഗം ഭരണഘടനയിലെ സംസ്ഥാന പട്ടികയിൽ ഉള്ള വിഷയമാണെന്നിരിക്കെ വനംവകുപ്പിനെ ഈ വിഷയത്തിൽ ചുമതല ഏല്പിച്ചിരിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നു വ്യക്തമല്ല.
കർഷക സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ബഫർ സോൺ വിഷയം സുതാര്യമായി പരിഹരിക്കുന്നതിന് സംസ്ഥാനം അടിയന്തരമായി സംവിധാനം രൂപീകരിക്കണം. പ്രതിപക്ഷകക്ഷികൾ ഇക്കാര്യത്തിൽ ജാഗ്രത കാട്ടണമെന്നും കിഫ ആവശ്യപ്പെട്ടു.
പൂർണമായും സംസ്ഥാനത്തിന്റെ അധികാരത്തിനുള്ളിൽ നിൽക്കുന്ന കൃഷിഭൂമിയെയും ജനവാസ മേഖലകളെയും ബഫർസോൺ പ്രഖ്യാപനനീക്കം നടന്നപ്പോഴും സംസ്ഥാനം സ്വീകരിച്ച സമീപനങ്ങളാണ് ചോദ്യം ചെയ്യപ്പെടുന്നത്.
വന്യജീവി സങ്കേതങ്ങള്‍ പ്രഖ്യാപിക്കപ്പെടുന്നതിന്റെ നടപടിക്രമങ്ങള്‍ 1972ലെ വന്യജീവി സംരക്ഷണ നിയമം 18 മുതല്‍ 38 വരെയുള്ള വകുപ്പുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങളിലും യാതൊരുവിധ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചിട്ടില്ലെന്ന് വനംവകുപ്പ് രേഖകള്‍തന്നെ വ്യക്തമാക്കുന്നു. 23 വന്യജീവി സങ്കേതങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍, മലപ്പുറം ജില്ലയിലെ കരിമ്പുഴ വന്യജീവി സങ്കേതങ്ങളുടേതു മാത്രമാണ് പേരിനെങ്കിലും 26 എ അനുച്ഛേദപ്രകാരം നടപടി പൂര്‍ത്തീകരിച്ചതായി അവകാശപ്പെടുന്നത്. ഇതും പൂര്‍ണമല്ലെന്നും ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്നും കര്‍ഷകസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
വന്യജീവി സംരക്ഷണനിയമത്തിലെ 66-ാം വകുപ്പ് അനുസരിച്ചുള്ള കല്പിതപദവി ലഭിക്കുന്നത് 19 മുതല്‍ 25 വരെയുള്ള വകുപ്പുകളിലെ നടപടികളില്‍ ഇരിക്കുന്നവയ്ക്ക് മാത്രമാണ്. അങ്ങനെ കല്പിതപദവിയിലുള്ള ഒരു വന്യജീവി സങ്കേതവും കേരളത്തിലില്ല. ദേശീയോദ്യാനങ്ങളായി പ്രഖ്യാപിക്കുന്ന സെക്ഷന്‍ 35ല്‍നിന്ന് ഒരു വിജ്ഞാപനവും കേരളത്തില്‍നിന്നു പോയിട്ടുമില്ല. വന്യജീവി സംരക്ഷണനിയമം 18ബി അനുസരിച്ച് ജില്ലാ കളക്ടറെ സെറ്റില്‍മെന്റ് ഓഫീസറായി നിയമിച്ച്, അതതു പ്രദേശത്തുള്ള സ്വകാര്യ ഭൂ ഉടമകളുടെ പരാതികള്‍ പരിഹരിച്ച്, റോഡുകളുടെ അവകാശങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ ഉള്‍പ്പെടെ പരിഹരിക്കേണ്ടതുണ്ട്.
19 മുതല്‍ 25 വരെയുള്ള സെക്ഷന്‍സ് പ്രകാരം കളക്ടര്‍ നടപടികള്‍ പൂര്ത്തീകരിച്ചെങ്കിലേ അന്തിമ വിജ്ഞാപനത്തിലേക്ക് പോകാനാകൂ. അത്തരത്തില്‍ 26 എ പൂര്ത്തീകരിച്ചെങ്കിലേ വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ ദേശീയ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ അനുമതി ആവശ്യമായുള്ളു.
അത്തരം നടപടികള്‍ നടന്നിട്ടില്ലാത്തതിനാല്‍ കേരള സര്‍ക്കാരിന് ബന്ധപ്പെട്ട സ്ഥലങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിനും ജനവാസ മേഖലയും കൃഷിഭൂമിയും പ്രഖ്യാപിക്കാന്‍ പോകുന്ന ബഫര്‍ സോണിന്റെ പരിധിയില്‍പെടാതെ ഒഴിവാക്കിയെടുക്കാനും നിയമപരമായ പരിരക്ഷയുണ്ടെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതു മറച്ചുവച്ചുകൊണ്ട് ബഫർസോൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഇപ്പോൾ നടത്തുന്ന നീക്കങ്ങളിൽ ദുരൂഹതയുണ്ട്.
സർക്കാർ വാദം തെറ്റെന്ന് കിഫ
വന്യജീവി സങ്കേതം പ്രഖ്യാപിക്കുന്നതിന് നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞാല്‍ നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ സംസ്ഥാന ഗവണ്മെന്റിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന അവകാശവാദം പൂര്‍ണമായും തെറ്റാണെന്ന് കിഫ. വനത്തോടു ചേർന്ന കൈവശഭൂമികൾ വന്യജീവികളെ ഉപയോഗിച്ച് കുടിയൊഴിപ്പിച്ച് വനവത്കരണം നടത്തുക എന്ന ലക്ഷ്യം നിലനിൽക്കുന്നു എന്ന ആരോപണം അരക്കിട്ടുറപ്പിക്കുന്നതാണ് സർക്കാറിന്റെ നടപടികൾ.
കർഷക ദ്രോഹ നടപടികൾ മാത്രം സ്വീകരിച്ചുവരുന്ന വനംവകുപ്പിനെ അവർക്ക് യാതൊരുവിധ അധികാരവുമില്ലാത്ത സ്വകാര്യ കൈവശ ഭൂമികളെ ബാധിക്കുന്ന വിഷയത്തിൽ നടപടികൾ സ്വീകരിക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത് മലയോര കർഷകനോടുള്ള വെല്ലുവിളിയാണെന്ന് കിഫ ലീഗൽ സെൽ ഡയറക്ടർ ജോണി കെ. ജോർജ് പറഞ്ഞു.
ഭൂവിനിയോഗം ഭരണഘടനയിലെ സംസ്ഥാന പട്ടികയിൽ ഉള്ള വിഷയമാണെന്നിരിക്കെ വനംവകുപ്പിനെ ഈ വിഷയത്തിൽ ചുമതല ഏല്പിച്ചിരിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നു വ്യക്തമല്ല.
കർഷക സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ബഫർ സോൺ വിഷയം സുതാര്യമായി പരിഹരിക്കുന്നതിന് സംസ്ഥാനം അടിയന്തരമായി സംവിധാനം രൂപീകരിക്കണം. പ്രതിപക്ഷകക്ഷികൾ ഇക്കാര്യത്തിൽ ജാഗ്രത കാട്ടണമെന്നും കിഫ ആവശ്യപ്പെട്ടു.