തിരുവനന്തപുരം: ഇന്ധന പ്രതിസന്ധിയെ തുടർന്ന് തുടർച്ചയായ മൂന്നാം ദിനവും സംസ്ഥാനത്ത് സർവീസുകൾ വെട്ടിക്കുറച്ച് കെഎസ്ആർടിസി. സാധാരണ നടത്തിയിരുന്ന ഓർഡിനറി സർവീസുകളിൽ 60 ശതമാനത്തോളം മാത്രമാണ് ഇന്നലെ സർവീസ് നടത്തിയത്. 25 ശതമാനത്തോളം ദീർഘദൂര സർവീസുകളും ഇന്നലെ റദ്ദാക്കി. സ്വകാര്യ പന്പുകളിൽ നിന്ന് ഡീസൽ അടിച്ചാണ് നിലവിൽ കെഎസ്ആർടിസി സർവീസ് നടത്തുന്നത്.
ഇന്ധന പ്രതിസന്ധിയിയെ തുടർന്ന് കെഎസ്ആർടിസി ഓർഡിനറി സർവീസുകൾ ഇന്നലെയും വെട്ടിക്കുറച്ചപ്പോൾ വലഞ്ഞവരിൽ അധികവും ഗ്രാമീണ മേഖലയിലുള്ളവരാണ്. ആദിവാസി-മലയോര മേഖലകളിലേക്കു വളരെ കുറച്ചു സർവീസുകൾ മാത്രമാണ് ഇന്നലെ കെഎസ്ആർടിസി നടത്തിയത്. പ്രതിദിന കളക്ഷൻ ഉപയോഗിച്ച് സ്വകാര്യ പന്പുകളിൽ നിന്നും ഡീസൽ വാങ്ങിയാണ് കെഎസ്ആർടിസി ഇപ്പോൾ സർവീസ് നടത്തുന്നത്.
ഇന്ധന പ്രതിസന്ധി പരിഹരിക്കുന്നതിന് ധനവകുപ്പ് കെഎസ്ആർടിസിക്ക് 20 കോടി രൂപ നൽകിയിരുന്നെങ്കിലും ഈ പണം നാളെ മാത്രമേ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ എത്തൂ എന്നാണ് വിവരം. അതു ലഭിച്ചാൽ മാത്രമേ താത്കാലികമായെങ്കിലും പ്രശ്നം പരിഹരിക്കാനാകൂ.
ഇന്ധന പ്രതിസന്ധിയിയെ തുടർന്ന് കെഎസ്ആർടിസി ഓർഡിനറി സർവീസുകൾ ഇന്നലെയും വെട്ടിക്കുറച്ചപ്പോൾ വലഞ്ഞവരിൽ അധികവും ഗ്രാമീണ മേഖലയിലുള്ളവരാണ്. ആദിവാസി-മലയോര മേഖലകളിലേക്കു വളരെ കുറച്ചു സർവീസുകൾ മാത്രമാണ് ഇന്നലെ കെഎസ്ആർടിസി നടത്തിയത്. പ്രതിദിന കളക്ഷൻ ഉപയോഗിച്ച് സ്വകാര്യ പന്പുകളിൽ നിന്നും ഡീസൽ വാങ്ങിയാണ് കെഎസ്ആർടിസി ഇപ്പോൾ സർവീസ് നടത്തുന്നത്.
ഇന്ധന പ്രതിസന്ധി പരിഹരിക്കുന്നതിന് ധനവകുപ്പ് കെഎസ്ആർടിസിക്ക് 20 കോടി രൂപ നൽകിയിരുന്നെങ്കിലും ഈ പണം നാളെ മാത്രമേ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ എത്തൂ എന്നാണ് വിവരം. അതു ലഭിച്ചാൽ മാത്രമേ താത്കാലികമായെങ്കിലും പ്രശ്നം പരിഹരിക്കാനാകൂ.