തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ മിക്സഡ് ആക്കുന്നതുമായി ബന്ധപ്പെട്ട നിർദേശത്തിൽ അന്തിമതീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് ബാലാവകാശ കമ്മീഷൻ. ആണ്-പെണ് സമത്വത്തിനായുള്ള മാറ്റം അനിവാര്യമാണ്.
മിക്സഡ് സ്കൂൾ ആക്കുന്നതിൽ ചിലപ്പോൾ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാകാമെന്നും ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ കെ.വി. മനോജ് കുമാർ പറഞ്ഞു. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് സർക്കാരിനോടു നിർദേശിച്ചത്.
അഞ്ചു വർഷമായി വലിയതുറയിലെ വിവിധ ക്യാന്പുകളിൽ കഴിയുന്ന കുട്ടികളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും അവരെ സുരക്ഷിതമായി മാറ്റി പാർപ്പിക്കുന്നതിനും അടിയന്തരമായി ഇടപെടുമെന്നും കമ്മീഷൻ പറഞ്ഞു.
മിക്സഡ് സ്കൂൾ ആക്കുന്നതിൽ ചിലപ്പോൾ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാകാമെന്നും ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ കെ.വി. മനോജ് കുമാർ പറഞ്ഞു. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് സർക്കാരിനോടു നിർദേശിച്ചത്.
അഞ്ചു വർഷമായി വലിയതുറയിലെ വിവിധ ക്യാന്പുകളിൽ കഴിയുന്ന കുട്ടികളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും അവരെ സുരക്ഷിതമായി മാറ്റി പാർപ്പിക്കുന്നതിനും അടിയന്തരമായി ഇടപെടുമെന്നും കമ്മീഷൻ പറഞ്ഞു.