തൊടുപുഴ: പത്തു ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കിയിട്ടും മുല്ലപ്പെരിയാറിലെ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നുതന്നെ. ഇന്നലെ രാത്രി എട്ടിന് 138.20 അടിയാണ് ജലനിരപ്പ്.
ഈ മാസം പത്തുവരെ 137.5 അടിയാണ് തമിഴ്നാട് അംഗീകരിച്ച റൂൾകർവ്. സെക്കൻഡിൽ 2122 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്പോൾ 2359 ഘനയടി വെള്ളം സ്പിൽവേ ഷട്ടറുകളിലൂടെ പെരിയാറ്റിലേക്ക് ഒഴുക്കുന്നുണ്ട്.
അതേസമയം സെക്കൻഡിൽ 5172 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. കഴിഞ്ഞ വർഷം തമിഴ്നാട് നാലു തവണ ഷട്ടർ പൂർണമായും അടച്ച ശേഷം വീണ്ടും തുറന്നിരുന്നു.രാത്രിയിലടക്കം ഷട്ടറുകൾ തുറന്ന് വെള്ളമൊഴുക്കിയത് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരുന്നു.
ഈ മാസം പത്തുവരെ 137.5 അടിയാണ് തമിഴ്നാട് അംഗീകരിച്ച റൂൾകർവ്. സെക്കൻഡിൽ 2122 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്പോൾ 2359 ഘനയടി വെള്ളം സ്പിൽവേ ഷട്ടറുകളിലൂടെ പെരിയാറ്റിലേക്ക് ഒഴുക്കുന്നുണ്ട്.
അതേസമയം സെക്കൻഡിൽ 5172 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. കഴിഞ്ഞ വർഷം തമിഴ്നാട് നാലു തവണ ഷട്ടർ പൂർണമായും അടച്ച ശേഷം വീണ്ടും തുറന്നിരുന്നു.രാത്രിയിലടക്കം ഷട്ടറുകൾ തുറന്ന് വെള്ളമൊഴുക്കിയത് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരുന്നു.