കൊച്ചി: സംസ്ഥാനത്ത് റോഡ് നന്നാക്കാതെ നടത്തുന്ന ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. ദേശീയപാതയില്‍ മാത്രമല്ല, പിഡബ്ല്യുഡി റോഡുകളിലും നിറയെ കുഴികളാണ്. ദേശീയപാതയിലെ കുഴിയടയ്ക്കാന്‍ എന്‍എച്ച്എഐ തയാറായില്ലെങ്കില്‍ അത് ചെയ്യിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനും പൊതുമരാമത്ത് വകുപ്പിനുമുണ്ട്.
ടോള്‍ വാങ്ങുന്ന റോഡിലാണ് അപകടമരണം നടന്നിട്ടുള്ളത്. ഇവിടെ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കാന്‍ എറണാകുളം, തൃശൂർ ജില്ലാ കളക്ടർമാരുമായി സംസാരിക്കും. റോഡുകളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റേതു നിരുത്തരവാദപരമായ സമീപനമാണ്. നെടുമ്പാശേരിയിലെ അപകടമരണം വ്യവസ്ഥിതി നടത്തിയ കൊലപാതകമാണെന്നും സതീശൻ പറഞ്ഞു.
കുഴികളടയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവ് നൽകിയെന്ന് പി. രാജീവ്
ദേശീയപാതയിൽ കുഴിയിൽ വീണ് ഇരുചക്രയാത്രികൻ മരിച്ചത് ഗൗരവമേറിയ വിഷയമാണെന്ന് മന്ത്രി പി. രാജീവ്. കുഴികൾ അടിയന്തരമായി അടയ്ക്കാൻ ദേശീയപാതാ അഥോറിറ്റിക്ക് ജില്ലാ കളക്ടർ ഉത്തരവ് നൽകിയിട്ടുണ്ട്. ദേശീയപാതയിലെ കുഴികളടയ്ക്കാനുള്ള ഉത്തരവാദിത്വം ടോൾ പിരിക്കുന്ന കമ്പനിക്കാണ്. ഇതിൽ വീഴ്ച വരുത്തിയ കന്പനിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ ദേശീയപാത അഥോറിറ്റി നടപടിയെടുക്കണം.
സംസ്ഥാന സർക്കാരായിരുന്നെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് മാതൃക കാണിക്കുമായിരുന്നുവെന്നും രാജീവ് പറഞ്ഞു.
കരാറുകാരനെ മാറ്റാൻ കേന്ദ്രമന്ത്രിക്ക് എംപിയുടെ കത്ത്
ദേശീയപാതയിലെ കുഴിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് ബെന്നി ബഹനാൻ എംപി കത്തെഴുതി.
റോഡിലെ കുഴിയുടെ പ്രശ്നം നിരവധി തവണ വേണ്ടപ്പെട്ട ഉദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നതായും ഉദ്യോഗസ്ഥ തലങ്ങളിൽനിന്നു വേണ്ട നടപടികൾ ഉണ്ടായില്ലെന്നും എംപി കത്തിലൂടെ മന്ത്രിയെ അറിയിച്ചു. നെടുമ്പാശേരി ദേശീയപാതയിലെ നിലവിലെ കരാറുകാരനെ റിസ്ക് ആൻഡ് കോസ്റ്റിൽ ഒഴിവാക്കി പുതിയ കരാറുകാരനെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
ഹൈക്കോടതിയും ഇടപെട്ടു
കൊച്ചി: നെടുമ്പാശേരി ദേശീയപാതയില്‍ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികന് മരിച്ച സംഭവത്തില്‍ ഹൈക്കോടതിയും ഇടപെട്ടു. മാധ്യമങ്ങളിൽനിന്ന് അപകടം അറിഞ്ഞ ജസ്റ്റീസ് ദേവന് രാമചന്ദ്രന് ദേശീയപാതയിലെ കുഴികളടയ്ക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
ഹൈക്കോടതി അവധിയായിരുന്ന ഇന്നലെ ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള ഹര്‍ജിയില്‍ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി മുഖേനയാണ് പാലക്കാട്ടെ ദേശീയപാത പ്രോജക്ട് ഡയറക്ടര്‍, ദേശീയപാതയുടെ കേരള റീജണല്‍ ഡയറക്ടര്‍ എന്നിവര്‍ക്കു നിര്‍ദേശം നല്‍കിയത്.
ദേശീയപാതയിലെ കുഴികള്‍ അപകടക്കെണികളാണെന്ന് സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലവിലുള്ള ഹര്‍ജികളില്‍ കക്ഷികള്‍ കോടതിയെ അറിയിച്ചിരുന്നു.
അറ്റകുറ്റപ്പണികള്‍ തുടങ്ങിയിട്ടുണ്ടെന്നും മൂന്നു ദിവസം കൂടുമ്പോള്‍ കുഴിയടയ്ക്കാന്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ദേശീയപാത അധികൃതര്‍ കോടതിയിൽ വിശദീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നെടുമ്പാശേരിയില്‍ അപകടമുണ്ടായത്. ഹര്‍ജികള്‍ നാളെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
വീഴ്ച സമ്മതിച്ച് കരാർ കന്പനി
നെടുമ്പാശേരി: അങ്കമാലി-ആലുവ ദേശീയപാതയിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ വീഴ്ച സമ്മതിച്ച് കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്.
മഴ കാരണമാണ് കുഴി അടയ്ക്കുന്നതിൽ വീഴ്ചവന്നതെന്ന് കമ്പനിയുടെ ഡെപ്യൂട്ടി ജനറൽ മാനേജർ പറഞ്ഞു. രണ്ടു ദിവസത്തിനുള്ളിൽ കുഴികളെല്ലാം അടയ്ക്കും. മഴ മാറിയാൽ കൂടുതൽ ഉറപ്പുള്ള ബിറ്റുമിൻ ടാർ മിക്സ് ഉപയോഗിച്ച് കുഴികൾ പൂർണമായി അടയ്ക്കും.
മരിച്ച ഹാഷിമിന്റെ കുടുംബത്തെ ഏതെങ്കിലും വിധത്തിൽ സഹായിക്കുന്നത് സംബന്ധിച്ച് കമ്പനി മാനേജ്മെന്റ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ടോള്‍ വാങ്ങുന്ന റോഡിലാണ് അപകടമരണം നടന്നിട്ടുള്ളത്. ഇവിടെ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കാന്‍ എറണാകുളം, തൃശൂർ ജില്ലാ കളക്ടർമാരുമായി സംസാരിക്കും. റോഡുകളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റേതു നിരുത്തരവാദപരമായ സമീപനമാണ്. നെടുമ്പാശേരിയിലെ അപകടമരണം വ്യവസ്ഥിതി നടത്തിയ കൊലപാതകമാണെന്നും സതീശൻ പറഞ്ഞു.
കുഴികളടയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവ് നൽകിയെന്ന് പി. രാജീവ്
ദേശീയപാതയിൽ കുഴിയിൽ വീണ് ഇരുചക്രയാത്രികൻ മരിച്ചത് ഗൗരവമേറിയ വിഷയമാണെന്ന് മന്ത്രി പി. രാജീവ്. കുഴികൾ അടിയന്തരമായി അടയ്ക്കാൻ ദേശീയപാതാ അഥോറിറ്റിക്ക് ജില്ലാ കളക്ടർ ഉത്തരവ് നൽകിയിട്ടുണ്ട്. ദേശീയപാതയിലെ കുഴികളടയ്ക്കാനുള്ള ഉത്തരവാദിത്വം ടോൾ പിരിക്കുന്ന കമ്പനിക്കാണ്. ഇതിൽ വീഴ്ച വരുത്തിയ കന്പനിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ ദേശീയപാത അഥോറിറ്റി നടപടിയെടുക്കണം.
സംസ്ഥാന സർക്കാരായിരുന്നെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് മാതൃക കാണിക്കുമായിരുന്നുവെന്നും രാജീവ് പറഞ്ഞു.
കരാറുകാരനെ മാറ്റാൻ കേന്ദ്രമന്ത്രിക്ക് എംപിയുടെ കത്ത്
ദേശീയപാതയിലെ കുഴിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് ബെന്നി ബഹനാൻ എംപി കത്തെഴുതി.
റോഡിലെ കുഴിയുടെ പ്രശ്നം നിരവധി തവണ വേണ്ടപ്പെട്ട ഉദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നതായും ഉദ്യോഗസ്ഥ തലങ്ങളിൽനിന്നു വേണ്ട നടപടികൾ ഉണ്ടായില്ലെന്നും എംപി കത്തിലൂടെ മന്ത്രിയെ അറിയിച്ചു. നെടുമ്പാശേരി ദേശീയപാതയിലെ നിലവിലെ കരാറുകാരനെ റിസ്ക് ആൻഡ് കോസ്റ്റിൽ ഒഴിവാക്കി പുതിയ കരാറുകാരനെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
ഹൈക്കോടതിയും ഇടപെട്ടു
കൊച്ചി: നെടുമ്പാശേരി ദേശീയപാതയില്‍ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികന് മരിച്ച സംഭവത്തില്‍ ഹൈക്കോടതിയും ഇടപെട്ടു. മാധ്യമങ്ങളിൽനിന്ന് അപകടം അറിഞ്ഞ ജസ്റ്റീസ് ദേവന് രാമചന്ദ്രന് ദേശീയപാതയിലെ കുഴികളടയ്ക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
ഹൈക്കോടതി അവധിയായിരുന്ന ഇന്നലെ ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള ഹര്‍ജിയില്‍ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി മുഖേനയാണ് പാലക്കാട്ടെ ദേശീയപാത പ്രോജക്ട് ഡയറക്ടര്‍, ദേശീയപാതയുടെ കേരള റീജണല്‍ ഡയറക്ടര്‍ എന്നിവര്‍ക്കു നിര്‍ദേശം നല്‍കിയത്.
ദേശീയപാതയിലെ കുഴികള്‍ അപകടക്കെണികളാണെന്ന് സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലവിലുള്ള ഹര്‍ജികളില്‍ കക്ഷികള്‍ കോടതിയെ അറിയിച്ചിരുന്നു.
അറ്റകുറ്റപ്പണികള്‍ തുടങ്ങിയിട്ടുണ്ടെന്നും മൂന്നു ദിവസം കൂടുമ്പോള്‍ കുഴിയടയ്ക്കാന്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ദേശീയപാത അധികൃതര്‍ കോടതിയിൽ വിശദീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നെടുമ്പാശേരിയില്‍ അപകടമുണ്ടായത്. ഹര്‍ജികള്‍ നാളെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
വീഴ്ച സമ്മതിച്ച് കരാർ കന്പനി
നെടുമ്പാശേരി: അങ്കമാലി-ആലുവ ദേശീയപാതയിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ വീഴ്ച സമ്മതിച്ച് കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്.
മഴ കാരണമാണ് കുഴി അടയ്ക്കുന്നതിൽ വീഴ്ചവന്നതെന്ന് കമ്പനിയുടെ ഡെപ്യൂട്ടി ജനറൽ മാനേജർ പറഞ്ഞു. രണ്ടു ദിവസത്തിനുള്ളിൽ കുഴികളെല്ലാം അടയ്ക്കും. മഴ മാറിയാൽ കൂടുതൽ ഉറപ്പുള്ള ബിറ്റുമിൻ ടാർ മിക്സ് ഉപയോഗിച്ച് കുഴികൾ പൂർണമായി അടയ്ക്കും.
മരിച്ച ഹാഷിമിന്റെ കുടുംബത്തെ ഏതെങ്കിലും വിധത്തിൽ സഹായിക്കുന്നത് സംബന്ധിച്ച് കമ്പനി മാനേജ്മെന്റ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.