തിരുവനന്തപുരം: ഡീസൽ പ്രതിസന്ധി ചൂണ്ടിക്കാട്ടി കെഎസ്ആർടിസി 50 ശതമാനം ഓർഡിനറി സർവീസുകൾ വെട്ടിക്കുറച്ച നടപടി പ്രതിഷേധാർഹവും ജനദ്രോഹവുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.
സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന കെഎസ്ആർടിസിയെ ഘട്ടംഘട്ടമായി അടച്ചുപൂട്ടാനും സ്വകാര്യ ബസുടമകളെ സഹായിക്കാനുമുള്ള നടപടിയാണ് സർക്കാരിന്റെയും മാനേജ്മെന്റിന്റെയും ഭാഗത്തുനിന്നുണ്ടായത്. വെട്ടിക്കുറച്ച സർവീസുകൾ പുനഃസ്ഥാപിച്ച് യാത്രാക്ലേശം പരിഹരിക്കാനും ഇന്ധനക്ഷാമം പരിഹരിക്കാനും സർക്കാർ അടിയന്തരമായി ഇടപെടണം.
പ്രതിമാസം കെഎസ്ആർടിസി വരുമാനം ഉണ്ടാക്കിയിട്ടും മാനേജ്മെന്റ് തലത്തിലെ കെടുകാര്യസ്ഥതയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരും മുഖ്യമന്ത്രിയും ആത്മാർഥത കാട്ടുന്നില്ല. അധികാരത്തിലെത്തിയതു മുതൽ കെഎസ്ആർടിസിയെ കറവപ്പശുവിനെപ്പോലെ മാത്രമാണ് സർക്കാർ കാണുന്നതെന്നും സുധാകരൻ പറഞ്ഞു.
സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന കെഎസ്ആർടിസിയെ ഘട്ടംഘട്ടമായി അടച്ചുപൂട്ടാനും സ്വകാര്യ ബസുടമകളെ സഹായിക്കാനുമുള്ള നടപടിയാണ് സർക്കാരിന്റെയും മാനേജ്മെന്റിന്റെയും ഭാഗത്തുനിന്നുണ്ടായത്. വെട്ടിക്കുറച്ച സർവീസുകൾ പുനഃസ്ഥാപിച്ച് യാത്രാക്ലേശം പരിഹരിക്കാനും ഇന്ധനക്ഷാമം പരിഹരിക്കാനും സർക്കാർ അടിയന്തരമായി ഇടപെടണം.
പ്രതിമാസം കെഎസ്ആർടിസി വരുമാനം ഉണ്ടാക്കിയിട്ടും മാനേജ്മെന്റ് തലത്തിലെ കെടുകാര്യസ്ഥതയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരും മുഖ്യമന്ത്രിയും ആത്മാർഥത കാട്ടുന്നില്ല. അധികാരത്തിലെത്തിയതു മുതൽ കെഎസ്ആർടിസിയെ കറവപ്പശുവിനെപ്പോലെ മാത്രമാണ് സർക്കാർ കാണുന്നതെന്നും സുധാകരൻ പറഞ്ഞു.