തൃശൂർ: ക്ഷേത്രങ്ങളെ ആരാധനാലയങ്ങൾ മാത്രമായല്ല സാംസ്കാരിക ഇടങ്ങളായിക്കൂടിയാണ് സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് 1720 കോടി രൂപ ചെലവഴിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ത്രിസപ്തതി ആഘോഷം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോവിഡ് കാലത്ത് ദേവസ്വങ്ങളുടെ വരുമാനം ഇല്ലാതായപ്പോൾ നിത്യച്ചെലവുകളും ജീവനക്കാരുടെ ശമ്പളവും സർക്കാർ സഹായം കൊണ്ടാണ് മുടങ്ങാതിരുന്നത്. ഈ കാലയളവിൽ ദേവസ്വങ്ങൾക്ക് 273 കോടി രൂപയുടെ സഹായം നൽകിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ആഘോഷത്തിന്റെ ഭാഗമായി ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റിന്റെ നിർമാണോദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണനും തന്ത്ര വിദ്യാപീഠത്തിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി കെ. രാജനും വാദ്യകലാകേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദുവും നിർവഹിച്ചു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് 1720 കോടി രൂപ ചെലവഴിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ത്രിസപ്തതി ആഘോഷം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോവിഡ് കാലത്ത് ദേവസ്വങ്ങളുടെ വരുമാനം ഇല്ലാതായപ്പോൾ നിത്യച്ചെലവുകളും ജീവനക്കാരുടെ ശമ്പളവും സർക്കാർ സഹായം കൊണ്ടാണ് മുടങ്ങാതിരുന്നത്. ഈ കാലയളവിൽ ദേവസ്വങ്ങൾക്ക് 273 കോടി രൂപയുടെ സഹായം നൽകിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ആഘോഷത്തിന്റെ ഭാഗമായി ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റിന്റെ നിർമാണോദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണനും തന്ത്ര വിദ്യാപീഠത്തിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി കെ. രാജനും വാദ്യകലാകേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദുവും നിർവഹിച്ചു.