അഗളി: അട്ടപ്പാടിയിൽ ശക്തമായ മഴയിൽ വീട് തകർന്ന് വീണ് ആദിവാസി വയോധികൻ മരിച്ചു. ഷോളയൂർ പഞ്ചായത്ത് വെങ്കക്കടവ് മാരനട്ടി ഉൗരിൽ പരേതരായ ലെച്ചി-രംഗി ദന്പതികളുടെ മകൻ സുഗുണൻ എന്ന പെരുമാൾ (70) ആണ് മരിച്ചത്. ഇയാൾ താമസിച്ചിരുന്ന ഓടിട്ട വീട് കനത്ത മഴയിൽ തകർന്ന് വീഴുകയായിരുന്നു.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് വീട് തകർന്നത് ശ്രദ്ധയിൽപ്പെട്ടത്. അതിദുർഘടമായ മാറണട്ടി മേഖലയിലെ വീട്ടിൽ സുഗുണൻ ഒറ്റക്കാണ് താമസിച്ചിരുന്നത്. നേരിയ മാനസിക വൈകല്യവും ഇയാൾക്കുണ്ടായിരുന്നു. തകർന്ന വീട്ടിൽ നിന്നും ദൂരത്തായി സുഗുണന്റെ ബന്ധുക്കൾ താമസിക്കുന്നുണ്ട്. വീട് തകർന്ന് കിടക്കുന്നതായി വഴിയാത്രക്കാർ അറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീട് തകർന്ന നിലയിലും വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിലും കണ്ടെത്തിയത്.
ഷോളയൂർ വില്ലേജ് ഓഫിസർ സുഭാഷിന്റെ നേതൃത്വത്തിൽ ഏറെ പണിപ്പെട്ടാണ് സന്ധ്യയോടെ തകർന്ന വീട്ടിൽ നിന്നും മൃതദേഹം പുറത്തെടുത്തത്. സംഭവമറിഞ്ഞു എംഎൽഎ എൻ.ഷംസുദ്ദീൻ മറ്റു ജനപ്രതിനിധികളായ സി.പി. ബാബു, അനിത ജയൻ, രാധാകൃഷ്ണകുറുപ്പ്, തഹസീൽദാർ ഷാനവാസ് ഖാൻ, ഡെപ്യൂട്ടി തഹസിൽദാർ സുരേഷ് കുമാർ, ഫീൽഡ് അസിസ്റ്റന്റ് ശിവസ്വാമി, നേതാക്കളായ പി.സി. ബേബി, ജോബി കുരീക്കാട്ടിൽ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ വെങ്കക്കടവിലെത്തി.
കനത്ത മഴയിൽ മാറണട്ടി തോട് കവിഞ്ഞൊഴുകിയതിനാൽ എംഎൽഎക്കും സംഘത്തിനും സംഭവസ്ഥലത്തേക്ക് കടക്കാനായില്ല. എംഎൽഎ രാത്രി വൈകിയും അട്ടപ്പാടിയിൽ ക്യാന്പ് ചെയ്തിരുന്നു. ഷോളയൂർ എസ്ഐ മണികണ്ഠന്റെ നേതൃത്വത്തിൽ മേൽ നടപടികളെടുത്തു. മൃതദേഹം പോസ്മോർട്ടത്തിനായി അഗളി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് വീട് തകർന്നത് ശ്രദ്ധയിൽപ്പെട്ടത്. അതിദുർഘടമായ മാറണട്ടി മേഖലയിലെ വീട്ടിൽ സുഗുണൻ ഒറ്റക്കാണ് താമസിച്ചിരുന്നത്. നേരിയ മാനസിക വൈകല്യവും ഇയാൾക്കുണ്ടായിരുന്നു. തകർന്ന വീട്ടിൽ നിന്നും ദൂരത്തായി സുഗുണന്റെ ബന്ധുക്കൾ താമസിക്കുന്നുണ്ട്. വീട് തകർന്ന് കിടക്കുന്നതായി വഴിയാത്രക്കാർ അറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീട് തകർന്ന നിലയിലും വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിലും കണ്ടെത്തിയത്.
ഷോളയൂർ വില്ലേജ് ഓഫിസർ സുഭാഷിന്റെ നേതൃത്വത്തിൽ ഏറെ പണിപ്പെട്ടാണ് സന്ധ്യയോടെ തകർന്ന വീട്ടിൽ നിന്നും മൃതദേഹം പുറത്തെടുത്തത്. സംഭവമറിഞ്ഞു എംഎൽഎ എൻ.ഷംസുദ്ദീൻ മറ്റു ജനപ്രതിനിധികളായ സി.പി. ബാബു, അനിത ജയൻ, രാധാകൃഷ്ണകുറുപ്പ്, തഹസീൽദാർ ഷാനവാസ് ഖാൻ, ഡെപ്യൂട്ടി തഹസിൽദാർ സുരേഷ് കുമാർ, ഫീൽഡ് അസിസ്റ്റന്റ് ശിവസ്വാമി, നേതാക്കളായ പി.സി. ബേബി, ജോബി കുരീക്കാട്ടിൽ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ വെങ്കക്കടവിലെത്തി.
കനത്ത മഴയിൽ മാറണട്ടി തോട് കവിഞ്ഞൊഴുകിയതിനാൽ എംഎൽഎക്കും സംഘത്തിനും സംഭവസ്ഥലത്തേക്ക് കടക്കാനായില്ല. എംഎൽഎ രാത്രി വൈകിയും അട്ടപ്പാടിയിൽ ക്യാന്പ് ചെയ്തിരുന്നു. ഷോളയൂർ എസ്ഐ മണികണ്ഠന്റെ നേതൃത്വത്തിൽ മേൽ നടപടികളെടുത്തു. മൃതദേഹം പോസ്മോർട്ടത്തിനായി അഗളി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.