തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പത്തു ഷട്ടറുകൾ തുറന്നു. ഉച്ചയ്ക്ക് ഒന്നിന് റൂൾകർവ് ലെവലായ 137.50 അടിയിലേക്ക് ജലനിരപ്പ് എത്തിയതോടെയാണ് മൂന്നു ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തി 1,068 ഘനയടി വെള്ളം തുറന്നുവിട്ടത്.
വള്ളക്കടവ്, ഉപ്പുതറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി ജലസംഭരണിയിലേക്കാണ് വെള്ളം ഒഴുകിയെത്തിയത്. ഇന്നലെ രാവിലെ 11.30നു ഷട്ടറുകൾ തുറക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ ഷട്ടർ തുറക്കുന്നത് തമിഴ്നാട് താമസിപ്പിച്ചു.
പിന്നീട് ജലനിരപ്പ് കുറയാതെ വന്നതോടെ ഉച്ചകഴിഞ്ഞു മൂന്നിന് മറ്റു മൂന്നുഷട്ടറുകൾ കൂടി 30 സെന്റിമീറ്റർ വീതം ഉയർത്തി. വൈകുന്നേരം അഞ്ചോടെ നാലുഷട്ടറുകൾകൂടി തുറന്നു. നിലവിൽ പത്തു ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 1,876 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്.
ഇതിനിടെ, ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2381.53 അടി പിന്നിട്ടതോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാത്രി ഏഴോടെയാണ് ഡാം സുരക്ഷാവിഭാഗം രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
നിലവിൽ സംഭരണശേഷിയുടെ 75.32 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. ജലനിരപ്പ് 2382.53 അടിയിലെത്തുന്പോൾ റെഡ് അലർട്ടും 2383.53 അടിയിലെത്തിയാൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറക്കുകയും ചെയ്യും.
മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ ഇവിടെ നിന്നുള്ള വെള്ളംകൂടി ഒഴുകിയെത്തുന്നതിനാൽ ഇന്നുച്ചയോടെ ഇടുക്കിയിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്താനാണ് സാധ്യത.
വള്ളക്കടവ്, ഉപ്പുതറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി ജലസംഭരണിയിലേക്കാണ് വെള്ളം ഒഴുകിയെത്തിയത്. ഇന്നലെ രാവിലെ 11.30നു ഷട്ടറുകൾ തുറക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ ഷട്ടർ തുറക്കുന്നത് തമിഴ്നാട് താമസിപ്പിച്ചു.
പിന്നീട് ജലനിരപ്പ് കുറയാതെ വന്നതോടെ ഉച്ചകഴിഞ്ഞു മൂന്നിന് മറ്റു മൂന്നുഷട്ടറുകൾ കൂടി 30 സെന്റിമീറ്റർ വീതം ഉയർത്തി. വൈകുന്നേരം അഞ്ചോടെ നാലുഷട്ടറുകൾകൂടി തുറന്നു. നിലവിൽ പത്തു ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 1,876 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്.
ഇതിനിടെ, ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2381.53 അടി പിന്നിട്ടതോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാത്രി ഏഴോടെയാണ് ഡാം സുരക്ഷാവിഭാഗം രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
നിലവിൽ സംഭരണശേഷിയുടെ 75.32 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. ജലനിരപ്പ് 2382.53 അടിയിലെത്തുന്പോൾ റെഡ് അലർട്ടും 2383.53 അടിയിലെത്തിയാൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറക്കുകയും ചെയ്യും.
മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ ഇവിടെ നിന്നുള്ള വെള്ളംകൂടി ഒഴുകിയെത്തുന്നതിനാൽ ഇന്നുച്ചയോടെ ഇടുക്കിയിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്താനാണ് സാധ്യത.