തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിൽ വീണ്ടും പോരിന് കളമൊരുങ്ങി.
കേരള സർവകലാശാലാ വൈസ് ചാൻസലർ നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ചാണ് സർവകലാശാലാ ചാൻസലർ കൂടിയായി ഗവർണർ സർക്കാരിനെതിരേയുള്ള പോരിന് തുടക്കമിട്ടത്.
ചാൻസലറുടെ പ്രതിനിധിയായി പ്രഫ. ദേബേഷ് ചാറ്റർജിയെയും യുജിസി പ്രതിനിധിയായി പ്രഫ. ബട്ടു സത്യനാരായണയെയും ഉൾപ്പെടുത്തിയുള്ള കമ്മിറ്റി രൂപീകരിച്ച് ഗവർണർ ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ ഈ കമ്മിറ്റിയിലേക്കുള്ള സർവകലാശാലാ പ്രതിനിധിയെ നിയമിച്ചിട്ടില്ല.
സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്നതിനായുള്ള ഓർഡിനൻസ് ഇറക്കാനാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നതിനിടെയാണ് കേരള സർവകലാശാലാ വിസി നിയമനത്തിൽ ഗവർണർ സ്വന്തമായി സെർച്ച് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.
വരുന്ന ഒക്ടോബറിലാണ് കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ള വിരമിക്കുന്നത്. ഈ സ്ഥാനത്തേക്ക് പുതിയ വൈസ് ചാൻസലറെ നിയമിക്കുന്നതിനു മുന്നോടിയായി സർവകലാശാലാ നിയമങ്ങൾ ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കാനുള്ള നീക്കത്തിലായിരുന്നു സർക്കാർ.
വൈസ് ചാൻസലറെ കണ്ടെ ത്താനുള്ള സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധിക്കു പകരം സർക്കാർതന്നെ പ്രതിനിധിയെ നിശ്ചയിച്ച് ഗവർണറെ അറിയിക്കാനുള്ളതായിരുന്നു ഒരു ഭേദഗതി. കൂടാതെ, സെർച്ച് കമ്മിറ്റിയിലെ മൂന്നിൽ രണ്ട ു പേർ അംഗീകരിക്കുന്ന പാനൽ ഔദ്യോഗിക പാനലായി ഗവർണർക്ക് കൈമാറുന്നത് ഉൾപ്പെടെയുള്ള ഭേദഗതികളുമായി ഓർഡിനൻസ് ഇറക്കാനുള്ള നീക്കത്തിലായിരുന്നു സർക്കാർ. ഇതുകൂടി മുന്നിൽക്കണ്ടാണ് ഇപ്പോൾ ഗവർണർ കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഉത്തരവിറക്കിയിട്ടുള്ളത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ തുടർനടപടികൾ നിർണായകമാണ്.
കേരള സർവകലാശാലാ വൈസ് ചാൻസലർ നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ചാണ് സർവകലാശാലാ ചാൻസലർ കൂടിയായി ഗവർണർ സർക്കാരിനെതിരേയുള്ള പോരിന് തുടക്കമിട്ടത്.
ചാൻസലറുടെ പ്രതിനിധിയായി പ്രഫ. ദേബേഷ് ചാറ്റർജിയെയും യുജിസി പ്രതിനിധിയായി പ്രഫ. ബട്ടു സത്യനാരായണയെയും ഉൾപ്പെടുത്തിയുള്ള കമ്മിറ്റി രൂപീകരിച്ച് ഗവർണർ ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ ഈ കമ്മിറ്റിയിലേക്കുള്ള സർവകലാശാലാ പ്രതിനിധിയെ നിയമിച്ചിട്ടില്ല.
സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്നതിനായുള്ള ഓർഡിനൻസ് ഇറക്കാനാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നതിനിടെയാണ് കേരള സർവകലാശാലാ വിസി നിയമനത്തിൽ ഗവർണർ സ്വന്തമായി സെർച്ച് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.
വരുന്ന ഒക്ടോബറിലാണ് കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ള വിരമിക്കുന്നത്. ഈ സ്ഥാനത്തേക്ക് പുതിയ വൈസ് ചാൻസലറെ നിയമിക്കുന്നതിനു മുന്നോടിയായി സർവകലാശാലാ നിയമങ്ങൾ ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കാനുള്ള നീക്കത്തിലായിരുന്നു സർക്കാർ.
വൈസ് ചാൻസലറെ കണ്ടെ ത്താനുള്ള സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധിക്കു പകരം സർക്കാർതന്നെ പ്രതിനിധിയെ നിശ്ചയിച്ച് ഗവർണറെ അറിയിക്കാനുള്ളതായിരുന്നു ഒരു ഭേദഗതി. കൂടാതെ, സെർച്ച് കമ്മിറ്റിയിലെ മൂന്നിൽ രണ്ട ു പേർ അംഗീകരിക്കുന്ന പാനൽ ഔദ്യോഗിക പാനലായി ഗവർണർക്ക് കൈമാറുന്നത് ഉൾപ്പെടെയുള്ള ഭേദഗതികളുമായി ഓർഡിനൻസ് ഇറക്കാനുള്ള നീക്കത്തിലായിരുന്നു സർക്കാർ. ഇതുകൂടി മുന്നിൽക്കണ്ടാണ് ഇപ്പോൾ ഗവർണർ കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഉത്തരവിറക്കിയിട്ടുള്ളത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ തുടർനടപടികൾ നിർണായകമാണ്.