ചാലക്കുടി: ചാലക്കുടിപ്പുഴയിൽ ഉയർന്ന ജലനിരപ്പ് ഇന്നലെയോടെ അല്പം കുറഞ്ഞത് ആശ്വാസമായി. എന്നാൽ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. ഇവിടങ്ങളിലെ താമസക്കാർ ക്യാന്പുകളിൽ തുടരുകയാണ്.
വെള്ളം ഉയർന്ന റോഡുകളിലെ ഗതാഗത തടസവും തുടരുകയാണ്. പറന്പിക്കുളത്തുനിന്നു പെരിങ്ങൽക്കുത്ത് ഡാമിലേക്ക് ഒഴുക്കിയിരുന്ന വെള്ളത്തിന്റെ അളവിൽ കാര്യമായ കുറവു വന്നിട്ടുണ്ട്. 16,900 ഘനയടി വെള്ളം എത്തിയപ്പോഴാണു പുഴയിൽ ക്രമാതീതമായി വെള്ളം ഉയർന്നതും പ്രളയഭീതി പരന്നതും. ഇന്നലെ വൈകുന്നേരത്തെ കണക്കനുസരിച്ച് 10,000 ഘനയടി വെള്ളമാണ് എത്തിയിരുന്നത്.
പെരിങ്ങൽക്കുത്ത് ഡാമിന്റെ ഏഴു ഷട്ടറുകളും നാലു സ്ലൂയിസുകളും തുറന്നിരിക്കുകയാണ്. ഡാമിലെ ഇന്നലത്തെ ജലനിരപ്പ് 419.80 മീറ്ററാണ്. 424 മീറ്ററാണ് സംഭരണശേഷി. ഷോളയാർ ഡാമിന്റെ മൂന്നു ഷട്ടറുകൾ ഒരടി വീതം തുറന്നിട്ടുണ്ട്. കടലിലേക്ക് വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനാൽ നിലവിൽ അപകടഭീഷണിയില്ല. അതേസമയം, ഇന്നലെ സന്ധ്യയോടെ തൃശൂരിലും ചാലക്കുടിയിലും സാമാന്യം ശക്തമായ മഴപെയ്തിരുന്നു.
വെള്ളം ഉയർന്ന റോഡുകളിലെ ഗതാഗത തടസവും തുടരുകയാണ്. പറന്പിക്കുളത്തുനിന്നു പെരിങ്ങൽക്കുത്ത് ഡാമിലേക്ക് ഒഴുക്കിയിരുന്ന വെള്ളത്തിന്റെ അളവിൽ കാര്യമായ കുറവു വന്നിട്ടുണ്ട്. 16,900 ഘനയടി വെള്ളം എത്തിയപ്പോഴാണു പുഴയിൽ ക്രമാതീതമായി വെള്ളം ഉയർന്നതും പ്രളയഭീതി പരന്നതും. ഇന്നലെ വൈകുന്നേരത്തെ കണക്കനുസരിച്ച് 10,000 ഘനയടി വെള്ളമാണ് എത്തിയിരുന്നത്.
പെരിങ്ങൽക്കുത്ത് ഡാമിന്റെ ഏഴു ഷട്ടറുകളും നാലു സ്ലൂയിസുകളും തുറന്നിരിക്കുകയാണ്. ഡാമിലെ ഇന്നലത്തെ ജലനിരപ്പ് 419.80 മീറ്ററാണ്. 424 മീറ്ററാണ് സംഭരണശേഷി. ഷോളയാർ ഡാമിന്റെ മൂന്നു ഷട്ടറുകൾ ഒരടി വീതം തുറന്നിട്ടുണ്ട്. കടലിലേക്ക് വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനാൽ നിലവിൽ അപകടഭീഷണിയില്ല. അതേസമയം, ഇന്നലെ സന്ധ്യയോടെ തൃശൂരിലും ചാലക്കുടിയിലും സാമാന്യം ശക്തമായ മഴപെയ്തിരുന്നു.