തിരുവനന്തപുരം: തീരദേശ ഹൈവേ നിർമാണത്തിനായി ഭൂമി ഏറ്റെടുക്കാൻ മഞ്ഞക്കല്ലുകൾക്കു പകരം പിങ്ക് നിറത്തിലുള്ള കല്ലിടാൻ സർക്കാർ തീരുമാനം. ഇതിനായി ഏറ്റെടുക്കേണ്ട ഭൂമി സർവേ നടത്തി കല്ലിടാനുള്ള 6(1) വിജ്ഞാപനം പല ജില്ലകളിലും പുറപ്പെടുവിച്ചതിനു പിന്നാലെയാണ് പിങ്ക് കല്ലുമായി സർക്കാർ എത്തുന്നത്.
6(1) വിജ്ഞാപനം അനുസരിച്ചു ഭൂമി അളന്നു തിരിച്ച് ഏറ്റെടുക്കേണ്ട ഭൂമിയുടെ അതിർത്തി നിർണയിക്കാൻ മഞ്ഞ നിറത്തിലുള്ള കല്ലിടണമെന്നാണു ചട്ടം. എന്നാൽ, സിൽവർ ലൈൻ സർവേയുമായി ബന്ധപ്പെട്ടു സ്ഥാപിച്ച മഞ്ഞക്കല്ലുകൾ ജനം പിഴുതെറിയാൻ തുടങ്ങിയതോടെ സർക്കാർ പ്രതിരോധത്തിലായിരുന്നു. ഇതിനു പിന്നാലെ തീരദേശത്തേക്കും മഞ്ഞക്കല്ലുമായി സർവേയ്ക്കായി പോകുന്നത് ഏറെ സംഘർഷത്തിന് ഇടയാക്കുമെന്ന ആശങ്കയാണു സർക്കാരിനുള്ളത്. ഇതിനാലാണ് പിങ്ക് നിറത്തിലുള്ള കല്ലിലേക്കു മാറുന്നത്.
പിങ്ക് കല്ലിനായുള്ള ടെൻഡർ നടപടികളിലേക്കും സർക്കാർ കടന്നിട്ടുണ്ട്. നേരത്തെ കെ-റെയിലിനായി നിർമിച്ച മഞ്ഞക്കല്ലുകൾ, പ്രതിഷേധത്തിനൊടുവിൽ സർവേ നടപടികൾ നിർത്തിവച്ചതിനെത്തുടർന്നു ബാക്കിയായിരുന്നു. വൈകാതെ തന്നെ പിങ്ക് കല്ലുകൾ തീരദേശ ഹൈവേയ്ക്കായി ഏറ്റെടുക്കേണ്ട ഭൂമിയിൽ എത്തുമെന്നാണു സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ആദ്യഘട്ടമായി നിർദിഷ്ട വീതിയുള്ള പ്രദേശങ്ങളിൽ സർവേക്കല്ലുകൾ സ്ഥാപിക്കും.
തിരുവനന്തപുരം പൂവാർ മുതൽ കാസർഗോഡ് തലപ്പാടി വരെ 468 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം. ഒൻപതു തീരദേശ ജില്ലകളിലൂടെയാണു തീരദേശ പാത കടന്നുപോകുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലായാണു നിർദിഷ്ട തീരദേശപാത വിഭാവനം ചെയ്യുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന റോഡായതിനാൽ 14 മീറ്ററെങ്കിലും വീതിയുണ്ടാകണമെന്നാണു നിയമം.
പാലങ്ങൾ ഉൾപ്പെടുന്ന റീച്ചുകളിൽ 15.6 മീറ്ററിലുമാവും നിർമാണം. എന്നാൽ, കടലാക്രമണത്തെ തുടർന്ന് ഇടയ്ക്കിടയ്ക്കു റോഡുകൾ തകരുന്ന തീരദേശ മേഖലയിൽ ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾ ഏറെ വെല്ലുവിളി സൃഷ്ടിക്കും. വിഴിഞ്ഞം, കൊല്ലം, വല്ലാർപാടം തുറമുഖങ്ങളെ ബന്ധിപ്പിച്ച് കടന്നുപോകുമെന്നതിനാൽ ചരക്കുനീക്കത്തിനും തീരദേശ ഹൈവേ വേഗം കൂട്ടും.
പാത കടന്നുപോകുന്ന 44 നിയോജക മണ്ഡലങ്ങളിലെ എംഎൽഎമാരുടെ സഹായത്തോടെ ഭൂമി ഏറ്റെടുക്കാനാണ് ലക്ഷ്യമിടുന്നത്. 2019ൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരൻ മലപ്പുറത്ത് ഒന്നാം സ്ട്രെച്ചിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. മൊത്തം 17 റീച്ചുകളാണ് തീരദേശപാതയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
6(1) വിജ്ഞാപനം അനുസരിച്ചു ഭൂമി അളന്നു തിരിച്ച് ഏറ്റെടുക്കേണ്ട ഭൂമിയുടെ അതിർത്തി നിർണയിക്കാൻ മഞ്ഞ നിറത്തിലുള്ള കല്ലിടണമെന്നാണു ചട്ടം. എന്നാൽ, സിൽവർ ലൈൻ സർവേയുമായി ബന്ധപ്പെട്ടു സ്ഥാപിച്ച മഞ്ഞക്കല്ലുകൾ ജനം പിഴുതെറിയാൻ തുടങ്ങിയതോടെ സർക്കാർ പ്രതിരോധത്തിലായിരുന്നു. ഇതിനു പിന്നാലെ തീരദേശത്തേക്കും മഞ്ഞക്കല്ലുമായി സർവേയ്ക്കായി പോകുന്നത് ഏറെ സംഘർഷത്തിന് ഇടയാക്കുമെന്ന ആശങ്കയാണു സർക്കാരിനുള്ളത്. ഇതിനാലാണ് പിങ്ക് നിറത്തിലുള്ള കല്ലിലേക്കു മാറുന്നത്.
പിങ്ക് കല്ലിനായുള്ള ടെൻഡർ നടപടികളിലേക്കും സർക്കാർ കടന്നിട്ടുണ്ട്. നേരത്തെ കെ-റെയിലിനായി നിർമിച്ച മഞ്ഞക്കല്ലുകൾ, പ്രതിഷേധത്തിനൊടുവിൽ സർവേ നടപടികൾ നിർത്തിവച്ചതിനെത്തുടർന്നു ബാക്കിയായിരുന്നു. വൈകാതെ തന്നെ പിങ്ക് കല്ലുകൾ തീരദേശ ഹൈവേയ്ക്കായി ഏറ്റെടുക്കേണ്ട ഭൂമിയിൽ എത്തുമെന്നാണു സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ആദ്യഘട്ടമായി നിർദിഷ്ട വീതിയുള്ള പ്രദേശങ്ങളിൽ സർവേക്കല്ലുകൾ സ്ഥാപിക്കും.
തിരുവനന്തപുരം പൂവാർ മുതൽ കാസർഗോഡ് തലപ്പാടി വരെ 468 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം. ഒൻപതു തീരദേശ ജില്ലകളിലൂടെയാണു തീരദേശ പാത കടന്നുപോകുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലായാണു നിർദിഷ്ട തീരദേശപാത വിഭാവനം ചെയ്യുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന റോഡായതിനാൽ 14 മീറ്ററെങ്കിലും വീതിയുണ്ടാകണമെന്നാണു നിയമം.
പാലങ്ങൾ ഉൾപ്പെടുന്ന റീച്ചുകളിൽ 15.6 മീറ്ററിലുമാവും നിർമാണം. എന്നാൽ, കടലാക്രമണത്തെ തുടർന്ന് ഇടയ്ക്കിടയ്ക്കു റോഡുകൾ തകരുന്ന തീരദേശ മേഖലയിൽ ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾ ഏറെ വെല്ലുവിളി സൃഷ്ടിക്കും. വിഴിഞ്ഞം, കൊല്ലം, വല്ലാർപാടം തുറമുഖങ്ങളെ ബന്ധിപ്പിച്ച് കടന്നുപോകുമെന്നതിനാൽ ചരക്കുനീക്കത്തിനും തീരദേശ ഹൈവേ വേഗം കൂട്ടും.
പാത കടന്നുപോകുന്ന 44 നിയോജക മണ്ഡലങ്ങളിലെ എംഎൽഎമാരുടെ സഹായത്തോടെ ഭൂമി ഏറ്റെടുക്കാനാണ് ലക്ഷ്യമിടുന്നത്. 2019ൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരൻ മലപ്പുറത്ത് ഒന്നാം സ്ട്രെച്ചിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. മൊത്തം 17 റീച്ചുകളാണ് തീരദേശപാതയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.