കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനവും സര്‍വേയും ഏതു ഘട്ടത്തിലെത്തിയെന്നു വിശദീകരിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്കി.
പദ്ധതിക്കുവേണ്ടി കെ-റെയില്‍ എന്നെഴുതിയ കുറ്റികള്‍ സ്ഥാപിക്കുന്നതിനെ ചോദ്യം ചെയ്തു കോട്ടയം സ്വദേശി മുരളീകൃഷ്ണന് ഉള്‍പ്പെടെയുള്ളവർ നല്കിയ ഹര്‍ജികളിലാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ നിര്‍ദേശം.
എന്നാല്‍, സര്‍വേയടക്കമുള്ള വിവരങ്ങള്‍ അറിയിക്കാന്‍ രണ്ടാഴ്ച സമയം വേണമെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ സ്പെഷല്‍ ഗവ. പ്ലീഡര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഹര്‍ജികള്‍ ഓഗസ്റ്റ് പത്തിനു പരിഗണിക്കാനായി മാറ്റി.
കേന്ദ്രസര്‍ക്കാരിന്റെയും റെയില്‍വേയുടെയും അനുമതിയില്ലാത്ത പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്ന ഏതു നടപടിയും അപക്വമാണെന്നും സര്‍വേ നടപടികള്‍ക്കായി കെ-റെയില്‍ ഡെവലപ്മെന്റ് കോര്പറേഷന് പണം ചെലവിട്ടാല്‍ അതിന്റെ ഉത്തരവാദിത്വം അവര്‍ക്കു മാത്രമായിരിക്കുമെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ സ്റ്റേറ്റ്മെന്റ് സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍വേ ഏതു ഘട്ടത്തിലെത്തിയെന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.
കെ-റെയില്‍ എന്നെഴുതിയ കുറ്റികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നില്ലെന്നും ജിയോ ടാഗിംഗ് മുഖേന സര്‍വേ നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചത് ഹൈക്കോടതി രേഖപ്പെടുത്തി.
സാമൂഹികാഘാത പഠനത്തിനായി സര്‍വേ നടത്താനുള്ള വിജ്ഞാപനം കാലഹരണപ്പെട്ടെന്നും സര്‍വേ തുടരുന്നത് നിയമപരമല്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ജിയോ ടാഗിംഗ് മുഖേനയുള്ള സര്‍വേ കോടതി തടയുകയോ അനുവദിക്കുകയോ ചെയ്യുന്നില്ലെന്നു വ്യക്തമാക്കിയാണ് സിംഗിള്‍ ബെഞ്ച് ഹര്‍ജികള്‍ മാറ്റിയത്.
"ആദ്യമേ കോടതിയെ ശത്രുവായി കണ്ടില്ലേ, ഇപ്പോൾ എന്തായി'
കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാന്‍ തിരക്കുകൂട്ടിയതെന്തിനെന്ന് ഹൈക്കോടതി. ഇത്രയും വലിയ പദ്ധതി ജനങ്ങളെ വെല്ലുവിളിച്ചും പോര്‍വിളിച്ചും നടപ്പാക്കരുതെന്ന് ഹര്‍ജി പരിഗണിച്ച ആദ്യദിവസംതന്നെ പറഞ്ഞതാണെന്നു ഹൈക്കോടതി വാക്കാല്‍ ചൂണ്ടിക്കാട്ടി.
ജനങ്ങളെ വിശ്വാസത്തിലെടുത്ത് പതിയെ പദ്ധതി നടപ്പാക്കാന്‍ നിര്‍ദേശിച്ചതുമാണ്. സര്‍വേ അടയാളപ്പെടുത്താന്‍ ചെറിയ കല്ലുകള്‍ ഉപയോഗിക്കാനും പറഞ്ഞു. എന്നാല്‍, കോടതിയെ ശത്രുവായി കണ്ടു. ഇപ്പോള്‍ എന്തു നേടി? കോടതി എതിരാണെന്ന മുന്‍വിധിയിലാണ് സര്‍ക്കാര്‍ നിലകൊണ്ടത്.
സര്‍വേ സമൂഹത്തില്‍ വലിയ അസ്വസ്ഥതയുണ്ടാക്കി. നാടിന് ആവശ്യമുള്ള നല്ല പദ്ധതിയാണ് സില്‍വര്‍ലൈന്‍. പോര്‍വിളി വേണ്ടിയിരുന്നില്ല, ശരിയായി നടപ്പാക്കണമായിരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു.
പദ്ധതിക്കുവേണ്ടി കെ-റെയില്‍ എന്നെഴുതിയ കുറ്റികള്‍ സ്ഥാപിക്കുന്നതിനെ ചോദ്യം ചെയ്തു കോട്ടയം സ്വദേശി മുരളീകൃഷ്ണന് ഉള്‍പ്പെടെയുള്ളവർ നല്കിയ ഹര്‍ജികളിലാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ നിര്‍ദേശം.
എന്നാല്‍, സര്‍വേയടക്കമുള്ള വിവരങ്ങള്‍ അറിയിക്കാന്‍ രണ്ടാഴ്ച സമയം വേണമെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ സ്പെഷല്‍ ഗവ. പ്ലീഡര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഹര്‍ജികള്‍ ഓഗസ്റ്റ് പത്തിനു പരിഗണിക്കാനായി മാറ്റി.
കേന്ദ്രസര്‍ക്കാരിന്റെയും റെയില്‍വേയുടെയും അനുമതിയില്ലാത്ത പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്ന ഏതു നടപടിയും അപക്വമാണെന്നും സര്‍വേ നടപടികള്‍ക്കായി കെ-റെയില്‍ ഡെവലപ്മെന്റ് കോര്പറേഷന് പണം ചെലവിട്ടാല്‍ അതിന്റെ ഉത്തരവാദിത്വം അവര്‍ക്കു മാത്രമായിരിക്കുമെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ സ്റ്റേറ്റ്മെന്റ് സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍വേ ഏതു ഘട്ടത്തിലെത്തിയെന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.
കെ-റെയില്‍ എന്നെഴുതിയ കുറ്റികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നില്ലെന്നും ജിയോ ടാഗിംഗ് മുഖേന സര്‍വേ നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചത് ഹൈക്കോടതി രേഖപ്പെടുത്തി.
സാമൂഹികാഘാത പഠനത്തിനായി സര്‍വേ നടത്താനുള്ള വിജ്ഞാപനം കാലഹരണപ്പെട്ടെന്നും സര്‍വേ തുടരുന്നത് നിയമപരമല്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ജിയോ ടാഗിംഗ് മുഖേനയുള്ള സര്‍വേ കോടതി തടയുകയോ അനുവദിക്കുകയോ ചെയ്യുന്നില്ലെന്നു വ്യക്തമാക്കിയാണ് സിംഗിള്‍ ബെഞ്ച് ഹര്‍ജികള്‍ മാറ്റിയത്.
"ആദ്യമേ കോടതിയെ ശത്രുവായി കണ്ടില്ലേ, ഇപ്പോൾ എന്തായി'
കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാന്‍ തിരക്കുകൂട്ടിയതെന്തിനെന്ന് ഹൈക്കോടതി. ഇത്രയും വലിയ പദ്ധതി ജനങ്ങളെ വെല്ലുവിളിച്ചും പോര്‍വിളിച്ചും നടപ്പാക്കരുതെന്ന് ഹര്‍ജി പരിഗണിച്ച ആദ്യദിവസംതന്നെ പറഞ്ഞതാണെന്നു ഹൈക്കോടതി വാക്കാല്‍ ചൂണ്ടിക്കാട്ടി.
ജനങ്ങളെ വിശ്വാസത്തിലെടുത്ത് പതിയെ പദ്ധതി നടപ്പാക്കാന്‍ നിര്‍ദേശിച്ചതുമാണ്. സര്‍വേ അടയാളപ്പെടുത്താന്‍ ചെറിയ കല്ലുകള്‍ ഉപയോഗിക്കാനും പറഞ്ഞു. എന്നാല്‍, കോടതിയെ ശത്രുവായി കണ്ടു. ഇപ്പോള്‍ എന്തു നേടി? കോടതി എതിരാണെന്ന മുന്‍വിധിയിലാണ് സര്‍ക്കാര്‍ നിലകൊണ്ടത്.
സര്‍വേ സമൂഹത്തില്‍ വലിയ അസ്വസ്ഥതയുണ്ടാക്കി. നാടിന് ആവശ്യമുള്ള നല്ല പദ്ധതിയാണ് സില്‍വര്‍ലൈന്‍. പോര്‍വിളി വേണ്ടിയിരുന്നില്ല, ശരിയായി നടപ്പാക്കണമായിരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു.