തിരുവനന്തപുരം: മന്ത്രിസഭയിൽനിന്നു രാജിവച്ച സജി ചെറിയാൻ ഖേദപ്രകടനമില്ലാതെയായിരുന്നു ഇന്നലെ മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. മാധ്യമ പ്രവർത്തകർക്കു മുന്നിൽ വായിക്കുന്നതിന് എഴുതി തയാറാക്കിയ പ്രസ്താവനയും അദ്ദേഹം കൈയിൽ കരുതിയിരുന്നു.
രാജിവച്ചുകൊണ്ട ുള്ള പ്രസ്താവനയ്ക്കു ശേഷം മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും അദ്ദേഹം മറുപടി നൽകിയില്ല. എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തനിക്കെതിരേ നടന്നത് ദുഷ്പ്രചാരണമെന്ന് സജി ചെറിയാൻ
ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിലെ ഏതാനും ചില ഭാഗങ്ങൾ അടർത്തിമാറ്റിയാണ് ഈ ദുഷ്പ്രചരണം നടത്തുന്നത്. ഒരിക്കൽപോലും ഭരണഘടനയെ അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഇത് ഭരണഘടനയോടുള്ള അവമതിപ്പായി വ്യാഖ്യാനിക്കപ്പെടുമെന്നു കരുതിയില്ല. എന്നിരിക്കിലും പറഞ്ഞ ചില വാക്കുകൾ തെറ്റിദ്ധാരണാജനകമായ പ്രചാരണത്തിനു വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. പ്രസംഗത്തിലെ പരാമർശങ്ങൾ സംബന്ധിച്ചുള്ള നിയമവശങ്ങളെപ്പറ്റി മുഖ്യമന്ത്രി അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടിയിട്ടുള്ളതായും മനസിലാക്കുന്നു.
ആ സാഹചര്യത്തിൽ സ്വതന്ത്രമായ തീരുമാനമെടുക്കുന്നതിന് മന്ത്രിസ്ഥാനത്തു തുടരുന്നതു ശരിയല്ലെന്ന അഭിപ്രായമാണുള്ളത്.അതിനാൽ, മന്ത്രിസ്ഥാനം രാജിവയ്ക്കുകയാണ്. രാജിക്കത്ത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കു നൽകിയിട്ടുണ്ട്- മാധ്യമങ്ങൾക്കു മുന്നിൽ വായിച്ച പ്രസ്താവനയിൽ സജി ചെറിയാൻ പറഞ്ഞു.
രാജിവച്ചുകൊണ്ട ുള്ള പ്രസ്താവനയ്ക്കു ശേഷം മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും അദ്ദേഹം മറുപടി നൽകിയില്ല. എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തനിക്കെതിരേ നടന്നത് ദുഷ്പ്രചാരണമെന്ന് സജി ചെറിയാൻ
ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിലെ ഏതാനും ചില ഭാഗങ്ങൾ അടർത്തിമാറ്റിയാണ് ഈ ദുഷ്പ്രചരണം നടത്തുന്നത്. ഒരിക്കൽപോലും ഭരണഘടനയെ അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഇത് ഭരണഘടനയോടുള്ള അവമതിപ്പായി വ്യാഖ്യാനിക്കപ്പെടുമെന്നു കരുതിയില്ല. എന്നിരിക്കിലും പറഞ്ഞ ചില വാക്കുകൾ തെറ്റിദ്ധാരണാജനകമായ പ്രചാരണത്തിനു വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. പ്രസംഗത്തിലെ പരാമർശങ്ങൾ സംബന്ധിച്ചുള്ള നിയമവശങ്ങളെപ്പറ്റി മുഖ്യമന്ത്രി അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടിയിട്ടുള്ളതായും മനസിലാക്കുന്നു.
ആ സാഹചര്യത്തിൽ സ്വതന്ത്രമായ തീരുമാനമെടുക്കുന്നതിന് മന്ത്രിസ്ഥാനത്തു തുടരുന്നതു ശരിയല്ലെന്ന അഭിപ്രായമാണുള്ളത്.അതിനാൽ, മന്ത്രിസ്ഥാനം രാജിവയ്ക്കുകയാണ്. രാജിക്കത്ത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കു നൽകിയിട്ടുണ്ട്- മാധ്യമങ്ങൾക്കു മുന്നിൽ വായിച്ച പ്രസ്താവനയിൽ സജി ചെറിയാൻ പറഞ്ഞു.