തോമസ് വർഗീസ്
തിരുവനന്തപുരം: മല്ലപ്പള്ളിയിൽ ഭരണഘടനയെ അവഹേളിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗങ്ങൾക്ക് ശേഷമുള്ള അഭ്യൂഹങ്ങൾക്കും പ്രതിഷേധങ്ങൾക്കും താത്കാലികമായ വിരമമായത് ഇന്നലെ വൈകുന്നേരം ആറോടെ. മുഖ്യമന്ത്രിയുടെ ഓഫീസിനു താഴെയുള്ള മീഡിയാ റൂമിൽ വൈകുന്നേരം 5.45ന് മന്ത്രിയുടെ പത്രസമ്മേളനം ഉണ്ടെന്ന അറിയിപ്പ് മാധ്യമപ്രവർത്തകർക്ക് ലഭിച്ചു.
അത്രയും സമയം എകെജി സെന്ററിനു മുന്നിൽനിന്നും റിപ്പോർട്ട് ചെയ്ത ചാനൽ സംഘങ്ങൾ ഉൾപ്പെടെ സെക്രട്ടേറിയറ്റിനു മുന്നിലേക്ക്. അവിടെ കന്റോൺമെന്റ് ഗേറ്റിനു മുന്നിൽ വൻ മാധ്യമസംഘം. ദേശീയ വാർത്താ ചാനലുകളുടെ റിപ്പോർട്ടർമാരുൾപ്പെടെയുള്ളവർ. മന്ത്രി സജി ചെറിയാനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം വൻ സുരക്ഷാ സംവിധാനത്തോടെ 5.40ഓടെ പുറത്തേക്ക്.
മുഖ്യമന്ത്രി കടന്നുപോയശേഷം സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കാനെത്തിയ മാധ്യപ്രവർത്തകരെ സുരക്ഷാ ജീവനക്കാർ തടഞ്ഞു. അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന കാരണത്താൽ മാധ്യമപ്രവർത്തകരെ അകത്തേക്ക് കടത്തിവിടില്ലെന്ന നിലപാടിലായിരുന്നു ആദ്യം സുരക്ഷാ ജീവനക്കാർ. ഒടുവിൽ അകത്തേക്ക് പ്രവേശനം. മീഡിയാ റൂമിനു മുന്നിലെത്തിയപ്പോൾ അടച്ചിട്ട നിലയിൽ.
അഞ്ചുമിനിറ്റിനുശേഷം പത്രസമ്മേളനം നടത്തേണ്ട മീഡിയാ റൂം തുറന്നു. ചാനലുകളുടെ കാമറകൾ സജീവമായി. മന്ത്രി സജി ചെറിയാൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് സമർപ്പിച്ചുവെന്ന വാർത്ത ലൈവായി നല്കുന്നു. 5.45ന് മാധ്യമങ്ങളെ കാണുമെന്നു പറഞ്ഞ മന്ത്രി 5.56ന് മീഡിയാ റൂമിലെത്തി. പുഞ്ചിരിയോടെ പത്രസമ്മേളനം ആരംഭിച്ച മന്ത്രി ആരും തിരക്കു കൂട്ടേണ്ടെന്നും നിലപാടുകൾ വ്യക്തമാക്കാനായി വിളിച്ചുചേർത്ത പത്രസമ്മേളനമാണിതെന്നും പറഞ്ഞാണ് തുടങ്ങിയത്. എഴുതി തയാറാക്കി കൊണ്ടുവന്ന പത്രക്കുറിപ്പ് മന്ത്രി പത്രസമ്മേളനത്തിൽ വായിച്ചു.
രണ്ടു പേജുള്ള പത്രക്കുറിപ്പിൽ ഏറ്റവും അവസാനമായാണ് മന്ത്രി തന്റെ രാജിയെക്കുറിച്ച് പരാമർശിച്ചത്. ഭരണഘടനയെ അവഹേളിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും സംസ്ഥാന സർക്കാരിന്റെയും നയസമീപനങ്ങളെ ദുർബലപ്പെടുത്താൻ തന്റെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്തുകൊണ്ടുള്ള പ്രചാരണം ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ അതിയായ ദുഃഖം ഉണ്ടാക്കുന്നതായും മന്ത്രി പറഞ്ഞു.
തുടർന്ന് എംഎൽഎ സ്ഥാനം രാജിവയ്ക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്കിയില്ല. താൻ നല്കിയ പത്രക്കുറിപ്പിന് അപ്പുറം ഒന്നും പറയാനില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പത്രസമ്മേളനം കഴിഞ്ഞ് പുറത്തേക്കിറങ്ങിയ സജി ചെറിയാൻ തിരികെ വസതിയിലേക്ക് മടങ്ങിയത് മന്ത്രിയുടെ വാഹനം ഒഴിവാക്കിയാണ്.
തിരുവനന്തപുരം: മല്ലപ്പള്ളിയിൽ ഭരണഘടനയെ അവഹേളിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗങ്ങൾക്ക് ശേഷമുള്ള അഭ്യൂഹങ്ങൾക്കും പ്രതിഷേധങ്ങൾക്കും താത്കാലികമായ വിരമമായത് ഇന്നലെ വൈകുന്നേരം ആറോടെ. മുഖ്യമന്ത്രിയുടെ ഓഫീസിനു താഴെയുള്ള മീഡിയാ റൂമിൽ വൈകുന്നേരം 5.45ന് മന്ത്രിയുടെ പത്രസമ്മേളനം ഉണ്ടെന്ന അറിയിപ്പ് മാധ്യമപ്രവർത്തകർക്ക് ലഭിച്ചു.
അത്രയും സമയം എകെജി സെന്ററിനു മുന്നിൽനിന്നും റിപ്പോർട്ട് ചെയ്ത ചാനൽ സംഘങ്ങൾ ഉൾപ്പെടെ സെക്രട്ടേറിയറ്റിനു മുന്നിലേക്ക്. അവിടെ കന്റോൺമെന്റ് ഗേറ്റിനു മുന്നിൽ വൻ മാധ്യമസംഘം. ദേശീയ വാർത്താ ചാനലുകളുടെ റിപ്പോർട്ടർമാരുൾപ്പെടെയുള്ളവർ. മന്ത്രി സജി ചെറിയാനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം വൻ സുരക്ഷാ സംവിധാനത്തോടെ 5.40ഓടെ പുറത്തേക്ക്.
മുഖ്യമന്ത്രി കടന്നുപോയശേഷം സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കാനെത്തിയ മാധ്യപ്രവർത്തകരെ സുരക്ഷാ ജീവനക്കാർ തടഞ്ഞു. അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന കാരണത്താൽ മാധ്യമപ്രവർത്തകരെ അകത്തേക്ക് കടത്തിവിടില്ലെന്ന നിലപാടിലായിരുന്നു ആദ്യം സുരക്ഷാ ജീവനക്കാർ. ഒടുവിൽ അകത്തേക്ക് പ്രവേശനം. മീഡിയാ റൂമിനു മുന്നിലെത്തിയപ്പോൾ അടച്ചിട്ട നിലയിൽ.
അഞ്ചുമിനിറ്റിനുശേഷം പത്രസമ്മേളനം നടത്തേണ്ട മീഡിയാ റൂം തുറന്നു. ചാനലുകളുടെ കാമറകൾ സജീവമായി. മന്ത്രി സജി ചെറിയാൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് സമർപ്പിച്ചുവെന്ന വാർത്ത ലൈവായി നല്കുന്നു. 5.45ന് മാധ്യമങ്ങളെ കാണുമെന്നു പറഞ്ഞ മന്ത്രി 5.56ന് മീഡിയാ റൂമിലെത്തി. പുഞ്ചിരിയോടെ പത്രസമ്മേളനം ആരംഭിച്ച മന്ത്രി ആരും തിരക്കു കൂട്ടേണ്ടെന്നും നിലപാടുകൾ വ്യക്തമാക്കാനായി വിളിച്ചുചേർത്ത പത്രസമ്മേളനമാണിതെന്നും പറഞ്ഞാണ് തുടങ്ങിയത്. എഴുതി തയാറാക്കി കൊണ്ടുവന്ന പത്രക്കുറിപ്പ് മന്ത്രി പത്രസമ്മേളനത്തിൽ വായിച്ചു.
രണ്ടു പേജുള്ള പത്രക്കുറിപ്പിൽ ഏറ്റവും അവസാനമായാണ് മന്ത്രി തന്റെ രാജിയെക്കുറിച്ച് പരാമർശിച്ചത്. ഭരണഘടനയെ അവഹേളിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും സംസ്ഥാന സർക്കാരിന്റെയും നയസമീപനങ്ങളെ ദുർബലപ്പെടുത്താൻ തന്റെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്തുകൊണ്ടുള്ള പ്രചാരണം ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ അതിയായ ദുഃഖം ഉണ്ടാക്കുന്നതായും മന്ത്രി പറഞ്ഞു.
തുടർന്ന് എംഎൽഎ സ്ഥാനം രാജിവയ്ക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്കിയില്ല. താൻ നല്കിയ പത്രക്കുറിപ്പിന് അപ്പുറം ഒന്നും പറയാനില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പത്രസമ്മേളനം കഴിഞ്ഞ് പുറത്തേക്കിറങ്ങിയ സജി ചെറിയാൻ തിരികെ വസതിയിലേക്ക് മടങ്ങിയത് മന്ത്രിയുടെ വാഹനം ഒഴിവാക്കിയാണ്.