തിരുവനന്തപുരം: ഭരണഘടനാ ആക്ഷേപപ്രസംഗ വിവാദത്തിൽ നിയമസഭ ഇന്നലെ ഏഴു മിനിറ്റിനുള്ളിൽ പിരിഞ്ഞു. പിന്നീട് രാഷ്ട്രീയ കേരളം ഉറ്റുനോക്കിയത് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിലേക്ക്.
അവിടെ മന്ത്രി സജി ചെറിയാന്റെ രാജിക്കാര്യത്തിൽ തീരുമാനമെടുക്കാനായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ എന്നിവർ അവയ്ലബിൾ പോളിറ്റ് ബ്യൂറോ യോഗം ചേരുന്നു. മാധ്യമങ്ങളുടെ ഇടയിലൂടെ യോഗത്തിൽ പങ്കെടുക്കാനായി മന്ത്രി സജി ചെറിയാനും എത്തുന്നു. കൂടെ, മന്ത്രി വി.എൻ.വാസവൻ. സിപിഎം തീരുമാനത്തിനായി കാത്ത് മാധ്യമങ്ങൾ എകെജി സെന്ററിനു മുന്നിൽ.
കുറച്ചു കഴിഞ്ഞപ്പോൾ മന്ത്രി സജി ചെറിയാൻ എകെജി സെന്ററിൽനിന്നു പുറത്തേക്ക്. മന്ത്രിയോട് രാജിവയ്ക്കുമോയെന്നു മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ എന്തിനാണു രാജി, എന്താണ് പ്രശ്നം എന്നായിരുന്നു മറുചോദ്യം.
എല്ലാം വ്യക്തമായി നിയമസഭയിൽ പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷമൊന്നും ഒരു കാര്യവുമില്ല- ഇതായിരുന്നു മന്ത്രിയുടെ വാക്കുകൾ. എന്നാൽ പിബിയിലുണ്ടായ വിമർശനത്തിന്റെ കാഠിന്യം മന്ത്രിയുടെ മുഖത്തും ശബ്ദത്തിലും പ്രകടമായിരുന്നു. ഇതിനുശേഷം അദ്ദേഹം വസതിയിൽ പോകുകയും നിലവിലെ സാഹചര്യം സംബന്ധിച്ചു പാർട്ടി നേതാക്കളോട് ആശയവിനിമയം നടത്തുകയും ചെയ്തു.
വൈകുന്നേരം മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാനായി സെക്രട്ടേറിയറ്റിൽ എത്തുന്പോഴാണു സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അറിയുന്നത്. മുഖ്യമന്ത്രിതന്നെ പാർട്ടി തീരുമാനം അദ്ദേഹത്തെ അറിയിക്കുന്നു. പിന്നാലെ കോടിയേരി ബാലകൃഷ്ണന്റെ വിളിയും.
രാജി മുഖ്യമന്ത്രിക്കു നൽകുക. ബാക്കി കാര്യങ്ങളിൽ പിന്നീടു ചർച്ചയാകാം. മന്ത്രിസഭാ യോഗത്തിനു ശേഷം രാജിവിവരം മാധ്യമങ്ങളിലൂടെ അറിയിക്കണമെന്നും മന്ത്രിക്കു കോടിയേരിയുടെ നിർദേശം. പാർട്ടി തീരുമാനം ശിരസാവഹിച്ചു രാജി പ്രഖ്യാപനം നടത്തിയശേഷം വൈകുന്നേരം 6.15-ഓടെ ഔദ്യോഗിക വസതിയിലേക്ക്.
അവിടെ മന്ത്രി സജി ചെറിയാന്റെ രാജിക്കാര്യത്തിൽ തീരുമാനമെടുക്കാനായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ എന്നിവർ അവയ്ലബിൾ പോളിറ്റ് ബ്യൂറോ യോഗം ചേരുന്നു. മാധ്യമങ്ങളുടെ ഇടയിലൂടെ യോഗത്തിൽ പങ്കെടുക്കാനായി മന്ത്രി സജി ചെറിയാനും എത്തുന്നു. കൂടെ, മന്ത്രി വി.എൻ.വാസവൻ. സിപിഎം തീരുമാനത്തിനായി കാത്ത് മാധ്യമങ്ങൾ എകെജി സെന്ററിനു മുന്നിൽ.
കുറച്ചു കഴിഞ്ഞപ്പോൾ മന്ത്രി സജി ചെറിയാൻ എകെജി സെന്ററിൽനിന്നു പുറത്തേക്ക്. മന്ത്രിയോട് രാജിവയ്ക്കുമോയെന്നു മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ എന്തിനാണു രാജി, എന്താണ് പ്രശ്നം എന്നായിരുന്നു മറുചോദ്യം.
എല്ലാം വ്യക്തമായി നിയമസഭയിൽ പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷമൊന്നും ഒരു കാര്യവുമില്ല- ഇതായിരുന്നു മന്ത്രിയുടെ വാക്കുകൾ. എന്നാൽ പിബിയിലുണ്ടായ വിമർശനത്തിന്റെ കാഠിന്യം മന്ത്രിയുടെ മുഖത്തും ശബ്ദത്തിലും പ്രകടമായിരുന്നു. ഇതിനുശേഷം അദ്ദേഹം വസതിയിൽ പോകുകയും നിലവിലെ സാഹചര്യം സംബന്ധിച്ചു പാർട്ടി നേതാക്കളോട് ആശയവിനിമയം നടത്തുകയും ചെയ്തു.
വൈകുന്നേരം മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാനായി സെക്രട്ടേറിയറ്റിൽ എത്തുന്പോഴാണു സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അറിയുന്നത്. മുഖ്യമന്ത്രിതന്നെ പാർട്ടി തീരുമാനം അദ്ദേഹത്തെ അറിയിക്കുന്നു. പിന്നാലെ കോടിയേരി ബാലകൃഷ്ണന്റെ വിളിയും.
രാജി മുഖ്യമന്ത്രിക്കു നൽകുക. ബാക്കി കാര്യങ്ങളിൽ പിന്നീടു ചർച്ചയാകാം. മന്ത്രിസഭാ യോഗത്തിനു ശേഷം രാജിവിവരം മാധ്യമങ്ങളിലൂടെ അറിയിക്കണമെന്നും മന്ത്രിക്കു കോടിയേരിയുടെ നിർദേശം. പാർട്ടി തീരുമാനം ശിരസാവഹിച്ചു രാജി പ്രഖ്യാപനം നടത്തിയശേഷം വൈകുന്നേരം 6.15-ഓടെ ഔദ്യോഗിക വസതിയിലേക്ക്.