കൽപ്പറ്റ: ജൂണ്‍ 24നു രാഹുൽഗാന്ധി എംപിയുടെ ഓഫീസിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസുകളിൽ എസ്എഫ്ഐ പ്രവർത്തകർക്കു ജാമ്യം. എംപിയുടെ ഓഫീസിൽ അതിക്രമിച്ചുകയറി നാശനഷ്ടങ്ങൾ വരുത്തിയതിനും തുടർന്നുണ്ടായ സംഘർഷത്തിനിടെ പോലീസുകാരെ കൈയേറ്റം ചെയ്തതിനും പ്രത്യേകം രജിസ്റ്റർ ചെയ്ത കേസുകളിലാണു വിദ്യാർഥികൾക്കു ജാമ്യം ലഭിച്ചത്.
ആദ്യകേസിൽ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയും രണ്ടാമത്തേതിൽ ജില്ലാ കോടതിയുമാണ് ജാമ്യം അനുവദിച്ചത്. രണ്ടു കേസുകളിലും രണ്ടു പെണ്‍കുട്ടികളടക്കം 29 വീതം പ്രതികളാണുള്ളത്. വിദ്യാർഥികൾക്കുവേണ്ടി അഡ്വ. പി. ചാത്തുക്കുട്ടി ഹാജരായി.
ആദ്യകേസിൽ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയും രണ്ടാമത്തേതിൽ ജില്ലാ കോടതിയുമാണ് ജാമ്യം അനുവദിച്ചത്. രണ്ടു കേസുകളിലും രണ്ടു പെണ്‍കുട്ടികളടക്കം 29 വീതം പ്രതികളാണുള്ളത്. വിദ്യാർഥികൾക്കുവേണ്ടി അഡ്വ. പി. ചാത്തുക്കുട്ടി ഹാജരായി.