കുന്നംകുളം: യുവതിയെ കാറിൽനിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച സംഭവത്തിലെ പ്രതി കാവീട് കരുവായിപറന്പ് സ്വദേശി തറയിൽ അർഷാദിനെ (27) കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ 7.30നാണ് പട്ടാന്പി റോഡിൽവച്ച് ഒപ്പം സഞ്ചരിച്ചിരുന്ന ചെറായി സ്വദേശിനിയായ പ്രതീക്ഷ എന്ന യുവതിയെ കാറിൽനിന്ന് തള്ളിയിട്ടത്. യുവതിയെ തള്ളിവീഴ്ത്തി ഇയാൾ കാറുമായി കടന്നുകളയുകയായിരുന്നു.
സംഭവസമയം അമിത വേഗതയിലായിരുന്ന കാറിന്റെ ഡോർവഴി പുറത്തേക്കു തൂങ്ങിയ നിലയിലായിരുന്നു യുവതി. നാട്ടുകാർ ബഹളം വച്ചതിനെത്തുടർന്ന് ടൗണിൽവച്ച് ഇയാൾ കാർ നിർത്തി. ഇതോടെ യുവതി റോഡിലേക്കു തലയടിച്ചുവീണു. ഇതിനിടെ അർഷാദ് പെട്ടെന്ന് കാറെടുത്ത് സ്ഥലം വിടുകയായിരുന്നു. തലയ്ക്കു പരിക്കേറ്റ് രക്തം വാർന്ന യുവതിയെ നാട്ടുകാർ ചേർന്ന് ആദ്യം റോയൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയിൽവച്ച് പരസ്പരവിരുദ്ധമായ മൊഴികളാണ് യുവതി ആദ്യം നൽകിയത്.
പിന്നീട് സിസിടിവി ദൃശ്യങ്ങളും യുവതിയുടെ മൊഴിയും അടിസ്ഥാനപ്പെടുത്തി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഉച്ചയോടെ തന്നെ അർഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്ത് കുന്നംകുളം സ്റ്റേഷനിൽ എത്തിച്ചു.
രണ്ടാഴ്ച മുന്പാണ് പ്രതീക്ഷ ഭർത്താവിനെയും രണ്ട ു കുട്ടികളെയും ഉപേക്ഷിച്ച് അർഷാദിനൊപ്പം പോയത്. അർഷാദ് ലഹരി മരുന്നുകൾക്ക് അടിമയാണെന്ന് പറയുന്നു. ഏതാനും ദിവസമായി യുവതി കുട്ടികളെ കാണാതെയുള്ള മാനസിക പ്രശ്നത്തിൽ ആയിരുന്നത്രേ. ഇതേച്ചൊല്ലി ഇരുവരും വഴക്കും പതിവായിരുന്നു. രാവിലെ കാറിൽ വരുന്പോൾ വഴക്കിനെ തുടർന്നാണ് യുവതിയെ തള്ളിയിട്ടത്. അറസ്റ്റ് ചെയ്ത അർഷാദിനെ കോടതിയിൽ ഹാജരാക്കി.
ഇന്നലെ രാവിലെ 7.30നാണ് പട്ടാന്പി റോഡിൽവച്ച് ഒപ്പം സഞ്ചരിച്ചിരുന്ന ചെറായി സ്വദേശിനിയായ പ്രതീക്ഷ എന്ന യുവതിയെ കാറിൽനിന്ന് തള്ളിയിട്ടത്. യുവതിയെ തള്ളിവീഴ്ത്തി ഇയാൾ കാറുമായി കടന്നുകളയുകയായിരുന്നു.
സംഭവസമയം അമിത വേഗതയിലായിരുന്ന കാറിന്റെ ഡോർവഴി പുറത്തേക്കു തൂങ്ങിയ നിലയിലായിരുന്നു യുവതി. നാട്ടുകാർ ബഹളം വച്ചതിനെത്തുടർന്ന് ടൗണിൽവച്ച് ഇയാൾ കാർ നിർത്തി. ഇതോടെ യുവതി റോഡിലേക്കു തലയടിച്ചുവീണു. ഇതിനിടെ അർഷാദ് പെട്ടെന്ന് കാറെടുത്ത് സ്ഥലം വിടുകയായിരുന്നു. തലയ്ക്കു പരിക്കേറ്റ് രക്തം വാർന്ന യുവതിയെ നാട്ടുകാർ ചേർന്ന് ആദ്യം റോയൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയിൽവച്ച് പരസ്പരവിരുദ്ധമായ മൊഴികളാണ് യുവതി ആദ്യം നൽകിയത്.
പിന്നീട് സിസിടിവി ദൃശ്യങ്ങളും യുവതിയുടെ മൊഴിയും അടിസ്ഥാനപ്പെടുത്തി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഉച്ചയോടെ തന്നെ അർഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്ത് കുന്നംകുളം സ്റ്റേഷനിൽ എത്തിച്ചു.
രണ്ടാഴ്ച മുന്പാണ് പ്രതീക്ഷ ഭർത്താവിനെയും രണ്ട ു കുട്ടികളെയും ഉപേക്ഷിച്ച് അർഷാദിനൊപ്പം പോയത്. അർഷാദ് ലഹരി മരുന്നുകൾക്ക് അടിമയാണെന്ന് പറയുന്നു. ഏതാനും ദിവസമായി യുവതി കുട്ടികളെ കാണാതെയുള്ള മാനസിക പ്രശ്നത്തിൽ ആയിരുന്നത്രേ. ഇതേച്ചൊല്ലി ഇരുവരും വഴക്കും പതിവായിരുന്നു. രാവിലെ കാറിൽ വരുന്പോൾ വഴക്കിനെ തുടർന്നാണ് യുവതിയെ തള്ളിയിട്ടത്. അറസ്റ്റ് ചെയ്ത അർഷാദിനെ കോടതിയിൽ ഹാജരാക്കി.