തിരുവനന്തപുരം: രാജിവച്ച മന്ത്രി സജി ചെറിയാൻ, ഭരണഘടനയെയും ഭരണഘടനാ ശിൽപ്പികളെയും അവഹേളിച്ചു നടത്തിയ മല്ലപ്പള്ളി പ്രസംഗത്തെ തള്ളിപ്പറയാൻ തയാറാകാത്തത് അത്ഭുതമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പ്രതിപക്ഷം ആവശ്യപ്പെട്ടതുപോലെ സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവച്ചത് സ്വാഗതം ചെയ്യുന്നു. പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചെന്നാണ് പറയുന്നത്. പ്രസംഗത്തിലെ വാചകങ്ങൾ കേരളം മുഴുവൻ കേട്ടതാണ്. എന്നിട്ടും സജി ചെറിയാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണ്.
പാർട്ടിയോ മുഖ്യമന്ത്രിയോ ആവശ്യപ്പെടാതെതന്നെ തന്റെ രാജി സ്വതന്ത്രമായ തീരുമാനമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഭരണഘടനയെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള പ്രസംഗത്തെ പാർട്ടി അംഗീകരിക്കുന്നുവെന്നാണ് ഇതിനർഥം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെയും സിപിഎം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങളുടെയും നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും സതീശൻ പറഞ്ഞു.
പ്രതിപക്ഷം ആവശ്യപ്പെട്ടതുപോലെ സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവച്ചത് സ്വാഗതം ചെയ്യുന്നു. പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചെന്നാണ് പറയുന്നത്. പ്രസംഗത്തിലെ വാചകങ്ങൾ കേരളം മുഴുവൻ കേട്ടതാണ്. എന്നിട്ടും സജി ചെറിയാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണ്.
പാർട്ടിയോ മുഖ്യമന്ത്രിയോ ആവശ്യപ്പെടാതെതന്നെ തന്റെ രാജി സ്വതന്ത്രമായ തീരുമാനമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഭരണഘടനയെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള പ്രസംഗത്തെ പാർട്ടി അംഗീകരിക്കുന്നുവെന്നാണ് ഇതിനർഥം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെയും സിപിഎം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങളുടെയും നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും സതീശൻ പറഞ്ഞു.