നെടുമ്പാശേരി: ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള വിമാനടിക്കറ്റ് നിരക്ക് നാലിരട്ടിയോളം വർധിപ്പിച്ചത് ഗൾഫ് മലയാളികൾക്ക് ഇരുട്ടടിയായി.
ബലി പെരുന്നാൾ, വേനലവധി എന്നിവ പ്രമാണിച്ച് ഗൾഫിൽനിന്നു മലയാളികൾ വൻതോതിൽ നാട്ടിലേക്ക് വരുന്നത് മുന്നിൽകണ്ടാണ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനേ കൂട്ടിയത്. ഇന്ത്യയിലെ മുഴുവൻ വിമാനത്താവളങ്ങളിലേക്കുമുള്ള ടിക്കറ്റ് നിരക്ക് കൂട്ടിയിട്ടുണ്ടെങ്കിലും കേരളത്തിലേക്കാണ് അധിക വർധന. അതേസമയം ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കിൽ നിലവിൽ വർധനയില്ല.
കോവിഡിനു മുൻപ് ചെലവ് കുറഞ്ഞ വിമാന സർവീസായ എയർ ഇന്ത്യ എക്സ്പ്രസിൽ ദുബായിൽനിന്നുള്ള ടിക്കറ്റ് നിരക്ക് പരമാവധി 10,000 രൂപയായിരുന്നു. നിലവിലത് 36,000 രൂപയാണ്. അബുദാബി-കൊച്ചി സെക്ടറിൽ 40,119 രൂപ വരെ ടിക്കറ്റ് നിരക്കുണ്ട്.
യാത്രക്കാരുടെ തിരക്ക് അമിതമായി വർധിച്ചെങ്കിലും ലോക്ഡൗൺ കാലയളവിൽ നിർത്തലാക്കിയ സർവീസുകൾ പുനരാരംഭിക്കാൻ വിമാനക്കന്പനികൾ തയാറായിട്ടില്ല. കോവിഡിനു മുൻപുള്ള സർവീസുകളിൽ മൂന്നിലൊന്ന് മാത്രമാണ് നിലവിലുള്ളത്. ഇപ്പോൾ നാട്ടിലെത്തുന്നവർക്ക് ഗൾഫിൽ സ്കൂളുകൾ തുറക്കുന്ന ഓഗസ്റ്റ് അവസാനം തിരിച്ചുപോകേണ്ടതുണ്ട്.
ആ സമയത്തും ഇതേ പ്രശ്നം അഭിമുഖീകരിക്കേണ്ടി വരും. പ്രവാസികളെ വിമാനക്കന്പനികൾ ഞെക്കിപ്പിഴിയുകയാണെങ്കിലും സർക്കാരുകൾ ഒരു ഇടപെടലും നടത്തുന്നില്ല.
ബലി പെരുന്നാൾ, വേനലവധി എന്നിവ പ്രമാണിച്ച് ഗൾഫിൽനിന്നു മലയാളികൾ വൻതോതിൽ നാട്ടിലേക്ക് വരുന്നത് മുന്നിൽകണ്ടാണ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനേ കൂട്ടിയത്. ഇന്ത്യയിലെ മുഴുവൻ വിമാനത്താവളങ്ങളിലേക്കുമുള്ള ടിക്കറ്റ് നിരക്ക് കൂട്ടിയിട്ടുണ്ടെങ്കിലും കേരളത്തിലേക്കാണ് അധിക വർധന. അതേസമയം ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കിൽ നിലവിൽ വർധനയില്ല.
കോവിഡിനു മുൻപ് ചെലവ് കുറഞ്ഞ വിമാന സർവീസായ എയർ ഇന്ത്യ എക്സ്പ്രസിൽ ദുബായിൽനിന്നുള്ള ടിക്കറ്റ് നിരക്ക് പരമാവധി 10,000 രൂപയായിരുന്നു. നിലവിലത് 36,000 രൂപയാണ്. അബുദാബി-കൊച്ചി സെക്ടറിൽ 40,119 രൂപ വരെ ടിക്കറ്റ് നിരക്കുണ്ട്.
യാത്രക്കാരുടെ തിരക്ക് അമിതമായി വർധിച്ചെങ്കിലും ലോക്ഡൗൺ കാലയളവിൽ നിർത്തലാക്കിയ സർവീസുകൾ പുനരാരംഭിക്കാൻ വിമാനക്കന്പനികൾ തയാറായിട്ടില്ല. കോവിഡിനു മുൻപുള്ള സർവീസുകളിൽ മൂന്നിലൊന്ന് മാത്രമാണ് നിലവിലുള്ളത്. ഇപ്പോൾ നാട്ടിലെത്തുന്നവർക്ക് ഗൾഫിൽ സ്കൂളുകൾ തുറക്കുന്ന ഓഗസ്റ്റ് അവസാനം തിരിച്ചുപോകേണ്ടതുണ്ട്.
ആ സമയത്തും ഇതേ പ്രശ്നം അഭിമുഖീകരിക്കേണ്ടി വരും. പ്രവാസികളെ വിമാനക്കന്പനികൾ ഞെക്കിപ്പിഴിയുകയാണെങ്കിലും സർക്കാരുകൾ ഒരു ഇടപെടലും നടത്തുന്നില്ല.