കൊച്ചി: അനാഥാലയങ്ങളിലെയും ആതുരാലയങ്ങളിലെയും അന്തേവാസികളെ പട്ടിണിയിലാക്കുന്ന നടപടികളിൽനിന്നു സംസ്ഥാന സർക്കാർ പിന്മാറണമെന്നു കെസിബിസി പ്രോലൈഫ് സമിതി.
സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരും ആരോരുമില്ലാത്തവരെയും സംരക്ഷിക്കുന്ന കേന്ദ്രങ്ങളിലെ അന്തേവാസികൾക്കു റേഷൻ വിഹിതവും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കുന്ന നയം മാറ്റണം.
അവരെ സംരക്ഷിക്കുന്ന കേന്ദ്രങ്ങളെ ഇല്ലാതാക്കുന്ന പ്രവണതകൾ അവസാനിപ്പിക്കണം. നിലവിലുള്ള അനാഥാലയങ്ങളുടെയും ആതുരാലയങ്ങളുടെയും നടത്തിപ്പ് സുഗമമാക്കുന്നതിനുള്ള നടപടികളാണു സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തിരമായി സ്വീകരിക്കേണ്ടതെന്നും കെസിബിസി പ്രോലൈഫ് സമിതി ഡയറക്ടർ ഫാ. ക്ലീറ്റസ് വർഗീസ്, പ്രസിഡന്റ് ജോൺസൺ ചൂരേപറമ്പിൽ , ജനറൽ സെക്രട്ടറി ജയിംസ് ആഴ്ച്ചങ്ങാടൻ എന്നിവർ ആവശ്യപ്പെട്ടു.
സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരും ആരോരുമില്ലാത്തവരെയും സംരക്ഷിക്കുന്ന കേന്ദ്രങ്ങളിലെ അന്തേവാസികൾക്കു റേഷൻ വിഹിതവും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കുന്ന നയം മാറ്റണം.
അവരെ സംരക്ഷിക്കുന്ന കേന്ദ്രങ്ങളെ ഇല്ലാതാക്കുന്ന പ്രവണതകൾ അവസാനിപ്പിക്കണം. നിലവിലുള്ള അനാഥാലയങ്ങളുടെയും ആതുരാലയങ്ങളുടെയും നടത്തിപ്പ് സുഗമമാക്കുന്നതിനുള്ള നടപടികളാണു സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തിരമായി സ്വീകരിക്കേണ്ടതെന്നും കെസിബിസി പ്രോലൈഫ് സമിതി ഡയറക്ടർ ഫാ. ക്ലീറ്റസ് വർഗീസ്, പ്രസിഡന്റ് ജോൺസൺ ചൂരേപറമ്പിൽ , ജനറൽ സെക്രട്ടറി ജയിംസ് ആഴ്ച്ചങ്ങാടൻ എന്നിവർ ആവശ്യപ്പെട്ടു.