കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: ഭരണഘടനയെ അപമാനിക്കുന്ന തരത്തിൽ പ്രസംഗിച്ച സാംസ്കാരിക- ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ രാജിക്കായി മുറവിളി. മന്ത്രിയുടെ പ്രസംഗം ഭരണഘടനയെ അപമാനിച്ചിട്ടില്ലെന്നു വിലയിരുത്തി തത്കാലം രാജിവയ്ക്കേണ്ടതില്ലെന്ന സിപിഎം നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ തത്വത്തിൽ അംഗീകരിച്ചെങ്കിലും നിയമപരമായി തിരിച്ചടി നേരിടാമെന്ന നിയമോപദേശമാണു മുഖ്യമന്ത്രിക്കു ലഭിച്ചിട്ടുള്ളത്.
മന്ത്രി സജി ചെറിയാനെതിരേ ലഭിച്ച പരാതികൾ മുഖ്യമന്ത്രിക്കു കൈമാറിയ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുഖ്യമന്ത്രിയുടെ തുടർ തീരുമാനത്തിനായി കാതോർക്കുകയാണെന്നും അറിയിച്ചു. ഇതോടെ മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകമാകും.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം കോടതിയെ സമീപിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാന്റെ മന്ത്രിസ്ഥാനവും എംഎൽഎസ്ഥാനവും രാജിവയ്ക്കാൻ ആവശ്യപ്പെടണമെന്ന് അഭ്യർഥിച്ചു കോണ്ഗ്രസും ബിജെപിയും ഗവർണർക്കു പരാതി നൽകി. രണ്ടു പരാതികളും തുടർനടപടി സ്വീകരിക്കാൻ നിർദേശിച്ചു മുഖ്യമന്ത്രിക്കു കൈമാറി.
സജി ചെറിയാന്റെ മല്ലപ്പള്ളിപ്രസംഗത്തിന്റെ വീഡിയോയുടെ ഇംഗ്ലീഷ് പരിഭാഷയും ഗവർണർ തേടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നടപടി സസൂക്ഷ്മം നിരീക്ഷിച്ചു തുടർനടപടിയിലേക്കു കടക്കാനാണു ഗവർണറുടെ നീക്കം.
ഭരണഘടനയെ അവഹേളിച്ചത് ഇങ്ങനെ
മല്ലപ്പള്ളി (പത്തനംതിട്ട): “മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവച്ചിട്ടുള്ളതെന്നു നമ്മളെല്ലാം പറയും. ഞാൻ പറയുന്നത്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്.
ബ്രിട്ടീഷുകാർ തയാറാക്കി ക്കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാർ എഴുതിവച്ചിരിക്കുന്നു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാൾ പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ, ഏറ്റവും മനോഹരമായ ഒരു ഭരണഘടനയെന്നു ഞാൻ പറയും. അതിൽ കുറച്ച് മുക്കിലും മൂലയിലുമൊക്കെ ഗുണങ്ങളിട്ടിട്ടുണ്ടെന്ന് വേണമെങ്കിൽ പറയാം. എന്നു വച്ചാൽ മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം ഒക്കെ അതിന്റെ സൈഡിൽ എഴുതിയിട്ടുണ്ട്. പക്ഷേ, കൃത്യമായി കൊളളയടിക്കാൻ പറ്റുന്നതാണത്. തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത നാടാണ് ഇന്ത്യ.
1957ലെ ഗവൺമെന്റ് തീരുമാനിച്ച കാര്യം തൊഴിൽ നിയമം നടപ്പാക്കണം എന്നാണ്. അന്നു കൂലി ചോദിച്ചാൽ പോലീസുകാർ നടുവ് ചവിട്ടിയൊടിക്കുമായിരുന്നു. ചൂഷണത്തെ ഏറ്റവും കൂടുതൽ അംഗീകരിച്ചിട്ടുള്ള ഒരു ഭരണഘടനയാണ് ഇന്ത്യയിൽ. അതുകൊണ്ടാണ് അംബാനിയും അദാനിയും ശതകോടീശ്വരൻമാരും ഇന്ത്യയിൽ വളർന്നുവരുന്നത്. ’’
സിപിഎം മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയംഗം കെ.പി. രാധാകൃഷ്ണൻ അവതാരകനായി നടത്തിവരുന്ന" പ്രതിവാര രാഷ്ട്രീയ നിരീക്ഷണം' എന്ന പരിപാടിയുടെ നൂറാംവാരത്തോടനുബന്ധിച്ചു നടന്ന അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് ഞായറാഴ്ച മന്ത്രി നടത്തിയ പ്രസംഗത്തിലായിരുന്നു ആക്ഷേപം.
പോലീസിൽ പരാതി
ഭരണഘടനയെ അപകീർത്തിപ്പെടുത്തി പ്രസംഗിച്ച മന്ത്രി സജി ചെറിയാനെതിരേ നടപടി ആവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ, പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകി. മന്ത്രിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎൽഎ ജോസഫ് എം.പുതുശേരി മല്ലപ്പള്ളി കീ ഴ്വായ്പൂര് പോലീസിൽ പരാതി നൽകി.
ഖേദപ്രകടനം
തിരുവനന്തപുരം: തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന ന്യായീകരണവുമായി മന്ത്രി സജി ചെറിയാൻ. തെറ്റായ വ്യാഖ്യാനത്തിനിടനൽകിയതിൽ മന്ത്രി ദുഃഖവും ഖേദവും പ്രകടിപ്പിച്ചു.
രാജ്യത്തെ ചൂഷണം ചെയ്യപ്പെടുന്ന ജനകോടികൾക്കു നീതി ലഭിക്കണമെങ്കിൽ ഭരണഘടനയുടെ നിർദേശകതത്വങ്ങൾക്കു കൂടുതൽ ശക്തീകരണം അനിവാര്യമാണ്. അല്ലെങ്കിൽ വർധിച്ചുവരുന്ന അസമത്വങ്ങൾക്കെതിരേ പ്രതിരോധം തീർക്കുന്നതിൽ ഭരണഘടനയ്ക്കു ശക്തിയുണ്ടാവില്ല എന്ന ആശങ്കയാണ് പ്രകടിപ്പിച്ചത്. ഒരിക്കൽപോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങൾ പറയാനോ ഉദ്ദേശിച്ചിട്ടേയില്ല.
തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനു നിലവിലുണ്ടായിരുന്ന നിമയങ്ങളെല്ലാം റദ്ദാക്കിക്കൊണ്ടു ലേബർ കോഡുകൾ രാജ്യത്ത് അടിച്ചേൽപ്പിച്ചതു കൊടിയ ചൂഷണത്തിനു വഴിവയ്ക്കും എന്നാണു ചൂണ്ടിക്കാണിച്ചത്- മന്ത്രി വിശദീകരിച്ചു.
തിരുവനന്തപുരം: ഭരണഘടനയെ അപമാനിക്കുന്ന തരത്തിൽ പ്രസംഗിച്ച സാംസ്കാരിക- ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ രാജിക്കായി മുറവിളി. മന്ത്രിയുടെ പ്രസംഗം ഭരണഘടനയെ അപമാനിച്ചിട്ടില്ലെന്നു വിലയിരുത്തി തത്കാലം രാജിവയ്ക്കേണ്ടതില്ലെന്ന സിപിഎം നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ തത്വത്തിൽ അംഗീകരിച്ചെങ്കിലും നിയമപരമായി തിരിച്ചടി നേരിടാമെന്ന നിയമോപദേശമാണു മുഖ്യമന്ത്രിക്കു ലഭിച്ചിട്ടുള്ളത്.
മന്ത്രി സജി ചെറിയാനെതിരേ ലഭിച്ച പരാതികൾ മുഖ്യമന്ത്രിക്കു കൈമാറിയ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുഖ്യമന്ത്രിയുടെ തുടർ തീരുമാനത്തിനായി കാതോർക്കുകയാണെന്നും അറിയിച്ചു. ഇതോടെ മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകമാകും.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം കോടതിയെ സമീപിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാന്റെ മന്ത്രിസ്ഥാനവും എംഎൽഎസ്ഥാനവും രാജിവയ്ക്കാൻ ആവശ്യപ്പെടണമെന്ന് അഭ്യർഥിച്ചു കോണ്ഗ്രസും ബിജെപിയും ഗവർണർക്കു പരാതി നൽകി. രണ്ടു പരാതികളും തുടർനടപടി സ്വീകരിക്കാൻ നിർദേശിച്ചു മുഖ്യമന്ത്രിക്കു കൈമാറി.
സജി ചെറിയാന്റെ മല്ലപ്പള്ളിപ്രസംഗത്തിന്റെ വീഡിയോയുടെ ഇംഗ്ലീഷ് പരിഭാഷയും ഗവർണർ തേടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നടപടി സസൂക്ഷ്മം നിരീക്ഷിച്ചു തുടർനടപടിയിലേക്കു കടക്കാനാണു ഗവർണറുടെ നീക്കം.
ഭരണഘടനയെ അവഹേളിച്ചത് ഇങ്ങനെ
മല്ലപ്പള്ളി (പത്തനംതിട്ട): “മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവച്ചിട്ടുള്ളതെന്നു നമ്മളെല്ലാം പറയും. ഞാൻ പറയുന്നത്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്.
ബ്രിട്ടീഷുകാർ തയാറാക്കി ക്കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാർ എഴുതിവച്ചിരിക്കുന്നു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാൾ പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ, ഏറ്റവും മനോഹരമായ ഒരു ഭരണഘടനയെന്നു ഞാൻ പറയും. അതിൽ കുറച്ച് മുക്കിലും മൂലയിലുമൊക്കെ ഗുണങ്ങളിട്ടിട്ടുണ്ടെന്ന് വേണമെങ്കിൽ പറയാം. എന്നു വച്ചാൽ മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം ഒക്കെ അതിന്റെ സൈഡിൽ എഴുതിയിട്ടുണ്ട്. പക്ഷേ, കൃത്യമായി കൊളളയടിക്കാൻ പറ്റുന്നതാണത്. തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത നാടാണ് ഇന്ത്യ.
1957ലെ ഗവൺമെന്റ് തീരുമാനിച്ച കാര്യം തൊഴിൽ നിയമം നടപ്പാക്കണം എന്നാണ്. അന്നു കൂലി ചോദിച്ചാൽ പോലീസുകാർ നടുവ് ചവിട്ടിയൊടിക്കുമായിരുന്നു. ചൂഷണത്തെ ഏറ്റവും കൂടുതൽ അംഗീകരിച്ചിട്ടുള്ള ഒരു ഭരണഘടനയാണ് ഇന്ത്യയിൽ. അതുകൊണ്ടാണ് അംബാനിയും അദാനിയും ശതകോടീശ്വരൻമാരും ഇന്ത്യയിൽ വളർന്നുവരുന്നത്. ’’
സിപിഎം മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയംഗം കെ.പി. രാധാകൃഷ്ണൻ അവതാരകനായി നടത്തിവരുന്ന" പ്രതിവാര രാഷ്ട്രീയ നിരീക്ഷണം' എന്ന പരിപാടിയുടെ നൂറാംവാരത്തോടനുബന്ധിച്ചു നടന്ന അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് ഞായറാഴ്ച മന്ത്രി നടത്തിയ പ്രസംഗത്തിലായിരുന്നു ആക്ഷേപം.
പോലീസിൽ പരാതി
ഭരണഘടനയെ അപകീർത്തിപ്പെടുത്തി പ്രസംഗിച്ച മന്ത്രി സജി ചെറിയാനെതിരേ നടപടി ആവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ, പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകി. മന്ത്രിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎൽഎ ജോസഫ് എം.പുതുശേരി മല്ലപ്പള്ളി കീ ഴ്വായ്പൂര് പോലീസിൽ പരാതി നൽകി.
ഖേദപ്രകടനം
തിരുവനന്തപുരം: തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന ന്യായീകരണവുമായി മന്ത്രി സജി ചെറിയാൻ. തെറ്റായ വ്യാഖ്യാനത്തിനിടനൽകിയതിൽ മന്ത്രി ദുഃഖവും ഖേദവും പ്രകടിപ്പിച്ചു.
രാജ്യത്തെ ചൂഷണം ചെയ്യപ്പെടുന്ന ജനകോടികൾക്കു നീതി ലഭിക്കണമെങ്കിൽ ഭരണഘടനയുടെ നിർദേശകതത്വങ്ങൾക്കു കൂടുതൽ ശക്തീകരണം അനിവാര്യമാണ്. അല്ലെങ്കിൽ വർധിച്ചുവരുന്ന അസമത്വങ്ങൾക്കെതിരേ പ്രതിരോധം തീർക്കുന്നതിൽ ഭരണഘടനയ്ക്കു ശക്തിയുണ്ടാവില്ല എന്ന ആശങ്കയാണ് പ്രകടിപ്പിച്ചത്. ഒരിക്കൽപോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങൾ പറയാനോ ഉദ്ദേശിച്ചിട്ടേയില്ല.
തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനു നിലവിലുണ്ടായിരുന്ന നിമയങ്ങളെല്ലാം റദ്ദാക്കിക്കൊണ്ടു ലേബർ കോഡുകൾ രാജ്യത്ത് അടിച്ചേൽപ്പിച്ചതു കൊടിയ ചൂഷണത്തിനു വഴിവയ്ക്കും എന്നാണു ചൂണ്ടിക്കാണിച്ചത്- മന്ത്രി വിശദീകരിച്ചു.