തിരുവനന്തപുരം: ഭരണഘടനയെ അപമാനിക്കുന്ന തരത്തിലുള്ള മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്ന തുടർ നടപടികളും നിർണായകമാണ്. ഇന്നലെ ലഭിച്ച പരാതികളെല്ലാം മുഖ്യമന്ത്രിക്കു കൈമാറി തുടർനീക്കങ്ങൾ നിരീക്ഷിക്കുകയാണെന്നു ഗവർണർ പറഞ്ഞതോടെ തുടർ നടപടികളിൽ ഇടപെടുമെന്ന സൂചനകൂടിയാണു ഗവർണർ നൽകുന്നത്.
നിയമം വഴി സ്ഥാപിതമായ ഭരണഘടനയോടു നിർവ്യാജമായ വിശ്വസ്തതയും കൂറും പുലർത്തുമെന്നു പറഞ്ഞു സത്യപ്രതിജ്ഞ ചെയ്ത മന്ത്രി, ഭരണഘടനയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസംഗം നടത്തിയെന്നു കണ്ടെത്തിയാൽ മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രിയോടു നിർദേശിക്കാൻ ഭരണത്തലവനായ ഗവർണർക്കു കഴിയും. ഗവർണറുടെ നിർദേശം സ്വീകരിക്കാനും മന്ത്രിസഭ ചേർന്നു തള്ളാനും സർക്കാരിന്റെ തലവനായ മുഖ്യമന്ത്രിക്കും സാധിക്കും.
സാധാരണയായി ഗവർണർ ഇത്തരമൊരു നിർദേശം നൽകിയാൽ അംഗീകരിക്കുകയാണു മുഖ്യമന്ത്രി ചെയ്യുന്നത്. പിന്നാലെ കോടതിയിൽനിന്നു തിരിച്ചടി ഭയന്നാണു മറുതീരുമാനത്തിനു മുതിരാത്തത്. സജി ചെറിയാന്റെ കാര്യത്തിൽ നിയമനടപടി സ്വീകരിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കിയ സാഹചര്യത്തിൽ നിയമക്കുരുക്കിനും ഇടയാക്കും.
കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാമിന്റെ നേതൃത്വത്തിലുള്ള കോണ്ഗ്രസ് സംഘവും കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ബിജെപിസംഘവും മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു ഗവർണർക്കു നിവേദനം നൽകിയിട്ടുണ്ട്.
"മുഖ്യമന്ത്രി ഉചിത തീരുമാനം എടുക്കുമെന്നു പ്രതീക്ഷ'
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാനെതിരേ മുഖ്യമന്ത്രി ഉചിത തീരുമാനമെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു.
ഭരണഘടനയുടെ പേരിലാണു ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്യുന്നത്. പൗരന്മാരെന്ന നിലയിൽ ഭരണഘടനയോടും നിയമത്തോടും വിധേയത്വം പ്രകടിപ്പിക്കുകയെന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് ഗവർണർ പറഞ്ഞു.
ഭരണതലവനായ മുഖ്യമന്ത്രി, ബന്ധപ്പെട്ട മന്ത്രിയോടു വിശദീകരണം ചോദിച്ചതായി അറിഞ്ഞു. മുഖ്യമന്ത്രി ഭരണഘടനാ മൂല്യം ഉയർത്തിപ്പിടിക്കുമെന്നു വിശ്വസിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഞാൻ മന്ത്രിയോടു വിശദീകരണം തേടിയിട്ടില്ല. മന്ത്രിയുടെ വിവാദ പ്രസംഗത്തിന്റെ വീഡിയോ രാജ്ഭവൻ ആവശ്യപ്പെട്ടതായി അറിയില്ല. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്. മന്ത്രി മാപ്പുപറഞ്ഞ കാര്യം തന്റെ ശ്രദ്ധയിൽ വന്നിട്ടില്ലെന്നു ഗവർണർ പറഞ്ഞു.
നിയമം വഴി സ്ഥാപിതമായ ഭരണഘടനയോടു നിർവ്യാജമായ വിശ്വസ്തതയും കൂറും പുലർത്തുമെന്നു പറഞ്ഞു സത്യപ്രതിജ്ഞ ചെയ്ത മന്ത്രി, ഭരണഘടനയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസംഗം നടത്തിയെന്നു കണ്ടെത്തിയാൽ മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രിയോടു നിർദേശിക്കാൻ ഭരണത്തലവനായ ഗവർണർക്കു കഴിയും. ഗവർണറുടെ നിർദേശം സ്വീകരിക്കാനും മന്ത്രിസഭ ചേർന്നു തള്ളാനും സർക്കാരിന്റെ തലവനായ മുഖ്യമന്ത്രിക്കും സാധിക്കും.
സാധാരണയായി ഗവർണർ ഇത്തരമൊരു നിർദേശം നൽകിയാൽ അംഗീകരിക്കുകയാണു മുഖ്യമന്ത്രി ചെയ്യുന്നത്. പിന്നാലെ കോടതിയിൽനിന്നു തിരിച്ചടി ഭയന്നാണു മറുതീരുമാനത്തിനു മുതിരാത്തത്. സജി ചെറിയാന്റെ കാര്യത്തിൽ നിയമനടപടി സ്വീകരിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കിയ സാഹചര്യത്തിൽ നിയമക്കുരുക്കിനും ഇടയാക്കും.
കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാമിന്റെ നേതൃത്വത്തിലുള്ള കോണ്ഗ്രസ് സംഘവും കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ബിജെപിസംഘവും മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു ഗവർണർക്കു നിവേദനം നൽകിയിട്ടുണ്ട്.
"മുഖ്യമന്ത്രി ഉചിത തീരുമാനം എടുക്കുമെന്നു പ്രതീക്ഷ'
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാനെതിരേ മുഖ്യമന്ത്രി ഉചിത തീരുമാനമെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു.
ഭരണഘടനയുടെ പേരിലാണു ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്യുന്നത്. പൗരന്മാരെന്ന നിലയിൽ ഭരണഘടനയോടും നിയമത്തോടും വിധേയത്വം പ്രകടിപ്പിക്കുകയെന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് ഗവർണർ പറഞ്ഞു.
ഭരണതലവനായ മുഖ്യമന്ത്രി, ബന്ധപ്പെട്ട മന്ത്രിയോടു വിശദീകരണം ചോദിച്ചതായി അറിഞ്ഞു. മുഖ്യമന്ത്രി ഭരണഘടനാ മൂല്യം ഉയർത്തിപ്പിടിക്കുമെന്നു വിശ്വസിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഞാൻ മന്ത്രിയോടു വിശദീകരണം തേടിയിട്ടില്ല. മന്ത്രിയുടെ വിവാദ പ്രസംഗത്തിന്റെ വീഡിയോ രാജ്ഭവൻ ആവശ്യപ്പെട്ടതായി അറിയില്ല. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്. മന്ത്രി മാപ്പുപറഞ്ഞ കാര്യം തന്റെ ശ്രദ്ധയിൽ വന്നിട്ടില്ലെന്നു ഗവർണർ പറഞ്ഞു.