നെയ്യാറ്റിന്‍കര/തിരുവനന്തപുരം: പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമരസേനിയുമായ പി. ഗോപിനാഥന്‍നായര്‍(100) അന്തരിച്ചു.
ഇന്നലെ രാത്രി 8.45ഓടെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നെയ്യാറ്റിന്‍കര ടി ബി ജംഗ്ഷനിലെ സ്വവസതിയില്‍ മേയ് ഒന്പതിനു കുഴഞ്ഞുവീണു തലയിൽ പരിക്കേറ്റതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്കുശേഷം ആശുപത്രിയില്‍ത്തന്നെ തുടരുകയായിരുന്നു.
റിട്ട. റീജണല്‍ വിമന്‍സ് വെല്‍ഫെയര്‍ ഓഫീസര്‍ എല്‍. സരസ്വതിയമ്മയാണു ഭാര്യ. നാളെ നൂറുവയസ് തികയാനിരിക്കേയാണു ഗോപിനാഥന്‍നായരുടെ അന്ത്യം. ജമനാലാല്‍ ബജാജ് പുരസ്കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ക്ക് അര്‍ഹനായ ഗോപിനാഥന്‍നായരെ 2016 ല്‍ രാജ്യം പദ്മശ്രീ നല്കി ആദരിച്ചു.
ഭൂദാനയജ്ഞത്തിനു നേതൃത്വം നൽകിയ വിനോബാഭാവെയുടെ പദയാത്രയിൽ പങ്കെടുത്തു. മാറാട് കലാപം ശമിപ്പിക്കാനും സമാധാനം സ്ഥാപിക്കാനുമുള്ള ശ്രമങ്ങൾക്കു നേതൃത്വം നൽകി.
ഇന്നലെ രാത്രി 8.45ഓടെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നെയ്യാറ്റിന്‍കര ടി ബി ജംഗ്ഷനിലെ സ്വവസതിയില്‍ മേയ് ഒന്പതിനു കുഴഞ്ഞുവീണു തലയിൽ പരിക്കേറ്റതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്കുശേഷം ആശുപത്രിയില്‍ത്തന്നെ തുടരുകയായിരുന്നു.
റിട്ട. റീജണല്‍ വിമന്‍സ് വെല്‍ഫെയര്‍ ഓഫീസര്‍ എല്‍. സരസ്വതിയമ്മയാണു ഭാര്യ. നാളെ നൂറുവയസ് തികയാനിരിക്കേയാണു ഗോപിനാഥന്‍നായരുടെ അന്ത്യം. ജമനാലാല്‍ ബജാജ് പുരസ്കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ക്ക് അര്‍ഹനായ ഗോപിനാഥന്‍നായരെ 2016 ല്‍ രാജ്യം പദ്മശ്രീ നല്കി ആദരിച്ചു.
ഭൂദാനയജ്ഞത്തിനു നേതൃത്വം നൽകിയ വിനോബാഭാവെയുടെ പദയാത്രയിൽ പങ്കെടുത്തു. മാറാട് കലാപം ശമിപ്പിക്കാനും സമാധാനം സ്ഥാപിക്കാനുമുള്ള ശ്രമങ്ങൾക്കു നേതൃത്വം നൽകി.