കൊച്ചി: വ്യാജ പുരാവസ്തുക്കളുടെ പേരില്‍ മോന്സൻ മാവുങ്കല്‍ വന്‍ സാമ്പത്തിക തട്ടിപ്പു നടത്തിയ കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പത്തു ദിവസത്തിനകം നല്കാന് ഹൈക്കോടതി ഉത്തരവിട്ടു.
കേസില്‍ അന്വേഷണം ഫലപ്രദമല്ലെന്നും ഡിജിപിയുടെ കീഴിലുള്ള പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നുമാവശ്യപ്പെട്ട് തട്ടിപ്പിനിരയായ കോഴിക്കോടു സ്വദേശി എം.ടി. ഷെമീര്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് എ.എ. സിയാദ് റഹ്മാനാണ് നിര്‍ദേശം നല്‍കിയത്.
കേസന്വേഷണം ഫലപ്രദമല്ലെന്നും തെളിവുകള്‍ നല്‍കിയിട്ടും ക്രൈംബ്രാഞ്ച് എസ്പി നടപടിയെടുക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. പത്തു ദിവസത്തിനു ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.
കേസില്‍ അന്വേഷണം ഫലപ്രദമല്ലെന്നും ഡിജിപിയുടെ കീഴിലുള്ള പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നുമാവശ്യപ്പെട്ട് തട്ടിപ്പിനിരയായ കോഴിക്കോടു സ്വദേശി എം.ടി. ഷെമീര്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് എ.എ. സിയാദ് റഹ്മാനാണ് നിര്‍ദേശം നല്‍കിയത്.
കേസന്വേഷണം ഫലപ്രദമല്ലെന്നും തെളിവുകള്‍ നല്‍കിയിട്ടും ക്രൈംബ്രാഞ്ച് എസ്പി നടപടിയെടുക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. പത്തു ദിവസത്തിനു ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.