തിരുവനന്തപുരം: കോഴിക്കോട് ആവിക്കൽ തോട് മാലിന്യ സംസ്കരണ പ്ലാന്റിനെതിരേയുള്ള സമരത്തിനു പിന്നിൽ എസ്ഡിപിഐയെയും ജമാഅത്ത് ഇസ്ലാമിയെയും പോലുള്ള തീവ്രവാദ സംഘടനകളെന്നു നിയമസഭയിൽ മന്ത്രി എം.വി. ഗോവിന്ദൻ ആരോപിച്ചു.
സമരത്തിന്റെ പേരിൽ കുഴപ്പമുണ്ടാക്കാൻ തീവ്രവാദ സംഘടനകൾക്കു മാത്രമേ കഴിയൂ. ബോധപൂർവമായ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണു പോലീസുമായി ഏറ്റുമുട്ടലുണ്ടായത്. എട്ടു പോലീസുകാരാണു പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. ജനങ്ങളെ ബോധവത്കരിച്ചു മാലിന്യപ്ലാന്റുമായി മുന്നോട്ടു പോകുമെന്നും അടിയന്തരപ്രമേയ നോട്ടീസിനുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു.
സമരക്കാർക്ക് ഒരു രാഷ്ട്രീയ കക്ഷിയുടെയും പിന്തുണ ആദ്യഘട്ടത്തിൽ ലഭിച്ചില്ലെന്നും എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും വലിയ പ്രചാരണം നടത്തിയതിന്റെ ഭാഗമായിട്ടാണു സമരത്തിന്റെ സ്വഭാവം മാറിയതെന്നു തോട്ടത്തിൽ രവീന്ദ്രൻ ആരോപിച്ചു. മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ കോഴിക്കോട് നഗരത്തിൽ മറ്റു സ്ഥലങ്ങൾ നിലവിലുള്ള സാഹചര്യത്തിൽ ചർച്ച നടത്താൻ തയാറാകാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്നു വാക്കൗട്ട് നടത്തി.
സ്വന്തം ജീവിതം തകരാതിരിക്കാൻ സമരം ചെയ്യുന്നവരെ തീവ്രവാദികളെന്നും അർബൻ നക്സലൈറ്റുകളെന്നും വിളിക്കുന്നതെന്നു വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ നിരവധി സ്ഥലങ്ങൾ കോഴിക്കോട് നിലവിലുള്ള സാഹചര്യത്തിലാണ് സ്ഥലപരിമിതിയുള്ള ആവിക്കൽ മേഖല തെരഞ്ഞെടുത്തത്. 500 ടാങ്കർ ലോറികൾ എത്തേണ്ട പ്രദേശത്ത് അഞ്ചു ടാങ്കറുകൾക്കു പോലും എത്താൻ കഴിയാത്ത 74 സെന്റ് സ്ഥമാണുള്ളത്. പ്ലാന്റിന്റെ സ്ഥലം സംബന്ധിച്ചു ചർച്ച നടത്താൻ സർക്കാർ തയാറാകണം. എസ്ഡിപിഐക്കാരും വെൽഫെയർ പാർട്ടിക്കാരുമല്ല, യുഡിഎഫ് സ്ഥാനാർഥി വലിയ ഭൂരിപക്ഷത്തിൽ ജയിക്കുന്ന വാർഡാണത്.
തീരദേശ വാസികളെ പ്രകോപിച്ചു രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന ചില പോലീസ് ഉദ്യോഗസ്ഥരാണു പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നും സതീശൻ പറഞ്ഞു.
സമരം ചെയ്യുന്ന സ്ത്രീകളും കാഴ്ച പരിമിതരും അടക്കമുള്ളവർക്കെതിരേ തീവ്ര വാദികളെ നേരിടുന്നപോലുള്ള നടപടികളാണു പോലീസ് സ്വീകരിച്ചതെന്ന് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയ എം.കെ. മുനീർ ആരോപിച്ചു. സമരപ്പന്തൽ പോലീസ് കൈയടക്കുന്നത് സംസ്ഥാനത്തിന്റെ സമരചരിത്രത്തിൽ ആദ്യമാണെന്നും അദ്ദേഹം ആരോപിച്ചു.
പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, കെ.കെ. രമ എന്നിവരും വാക്കൗട്ട് പ്രസംഗം നടത്തി.
അടിയന്തര പ്രമേയ നോട്ടീസിൽ തോട്ടത്തിൽ രവീന്ദ്രനെയും ക്ഷണിച്ചതിൽ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: എം.കെ. മുനീർ നോട്ടീസ് നൽകിയ അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെ സിപിഎം അംഗം തോട്ടത്തിൽ രവീന്ദ്രനേയും ക്ഷണിച്ചതിൽ പ്രതിപക്ഷ പ്രതിഷേധം.
കോഴിക്കോട് ആവിക്കൽ മാലിന്യ സംസകരണ പ്ലാന്റിനെതിരേ സമരം നടത്തുന്നവരെ അടിച്ചമർത്തുന്ന സർക്കാർ സമീപനത്തിനെതിരേ എം.കെ. മുനീർ പ്രസംഗിച്ച ശേഷമാണു തോട്ടത്തിൽ രവീന്ദ്രനെ സ്പീക്കർ ക്ഷണിച്ചത്.
ഇതോടെ പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം സബ്മിഷൻ പരിഗണിച്ചപ്പോൾ പ്രദേശത്തെ പ്രതിനിധീകരിക്കുന്ന പ്രതിപക്ഷ അംഗത്തിന് അവസരം നൽകിയിട്ടില്ലെന്നും പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു.
പ്രദേശം ഉൾപ്പെടുന്ന സ്ഥലത്തെ നിയമസഭാംഗം എന്ന നിലയിലാണു രവീന്ദ്രനെ ക്ഷണിച്ചതെന്നു സ്പീക്കർ എം.ബി. രാജേഷ് അറിയിച്ചു. അടിയന്തര പ്രമേയ നോട്ടീസിൽ പ്രദേശത്തെ എംഎൽഎയ്ക്കും പ്രസംഗിക്കാൻ അവസരം നൽകിയ കീഴ് വഴക്കം സഭയ്ക്കുണ്ടെന്നും എന്നാൽ, സബ്മിഷനിൽ അത് അനുവദിക്കാൻ കഴിയില്ലെന്നും സ്പീക്കർ പറഞ്ഞു.
സമരത്തിന്റെ പേരിൽ കുഴപ്പമുണ്ടാക്കാൻ തീവ്രവാദ സംഘടനകൾക്കു മാത്രമേ കഴിയൂ. ബോധപൂർവമായ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണു പോലീസുമായി ഏറ്റുമുട്ടലുണ്ടായത്. എട്ടു പോലീസുകാരാണു പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. ജനങ്ങളെ ബോധവത്കരിച്ചു മാലിന്യപ്ലാന്റുമായി മുന്നോട്ടു പോകുമെന്നും അടിയന്തരപ്രമേയ നോട്ടീസിനുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു.
സമരക്കാർക്ക് ഒരു രാഷ്ട്രീയ കക്ഷിയുടെയും പിന്തുണ ആദ്യഘട്ടത്തിൽ ലഭിച്ചില്ലെന്നും എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും വലിയ പ്രചാരണം നടത്തിയതിന്റെ ഭാഗമായിട്ടാണു സമരത്തിന്റെ സ്വഭാവം മാറിയതെന്നു തോട്ടത്തിൽ രവീന്ദ്രൻ ആരോപിച്ചു. മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ കോഴിക്കോട് നഗരത്തിൽ മറ്റു സ്ഥലങ്ങൾ നിലവിലുള്ള സാഹചര്യത്തിൽ ചർച്ച നടത്താൻ തയാറാകാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്നു വാക്കൗട്ട് നടത്തി.
സ്വന്തം ജീവിതം തകരാതിരിക്കാൻ സമരം ചെയ്യുന്നവരെ തീവ്രവാദികളെന്നും അർബൻ നക്സലൈറ്റുകളെന്നും വിളിക്കുന്നതെന്നു വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ നിരവധി സ്ഥലങ്ങൾ കോഴിക്കോട് നിലവിലുള്ള സാഹചര്യത്തിലാണ് സ്ഥലപരിമിതിയുള്ള ആവിക്കൽ മേഖല തെരഞ്ഞെടുത്തത്. 500 ടാങ്കർ ലോറികൾ എത്തേണ്ട പ്രദേശത്ത് അഞ്ചു ടാങ്കറുകൾക്കു പോലും എത്താൻ കഴിയാത്ത 74 സെന്റ് സ്ഥമാണുള്ളത്. പ്ലാന്റിന്റെ സ്ഥലം സംബന്ധിച്ചു ചർച്ച നടത്താൻ സർക്കാർ തയാറാകണം. എസ്ഡിപിഐക്കാരും വെൽഫെയർ പാർട്ടിക്കാരുമല്ല, യുഡിഎഫ് സ്ഥാനാർഥി വലിയ ഭൂരിപക്ഷത്തിൽ ജയിക്കുന്ന വാർഡാണത്.
തീരദേശ വാസികളെ പ്രകോപിച്ചു രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന ചില പോലീസ് ഉദ്യോഗസ്ഥരാണു പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നും സതീശൻ പറഞ്ഞു.
സമരം ചെയ്യുന്ന സ്ത്രീകളും കാഴ്ച പരിമിതരും അടക്കമുള്ളവർക്കെതിരേ തീവ്ര വാദികളെ നേരിടുന്നപോലുള്ള നടപടികളാണു പോലീസ് സ്വീകരിച്ചതെന്ന് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയ എം.കെ. മുനീർ ആരോപിച്ചു. സമരപ്പന്തൽ പോലീസ് കൈയടക്കുന്നത് സംസ്ഥാനത്തിന്റെ സമരചരിത്രത്തിൽ ആദ്യമാണെന്നും അദ്ദേഹം ആരോപിച്ചു.
പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, കെ.കെ. രമ എന്നിവരും വാക്കൗട്ട് പ്രസംഗം നടത്തി.
അടിയന്തര പ്രമേയ നോട്ടീസിൽ തോട്ടത്തിൽ രവീന്ദ്രനെയും ക്ഷണിച്ചതിൽ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: എം.കെ. മുനീർ നോട്ടീസ് നൽകിയ അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെ സിപിഎം അംഗം തോട്ടത്തിൽ രവീന്ദ്രനേയും ക്ഷണിച്ചതിൽ പ്രതിപക്ഷ പ്രതിഷേധം.
കോഴിക്കോട് ആവിക്കൽ മാലിന്യ സംസകരണ പ്ലാന്റിനെതിരേ സമരം നടത്തുന്നവരെ അടിച്ചമർത്തുന്ന സർക്കാർ സമീപനത്തിനെതിരേ എം.കെ. മുനീർ പ്രസംഗിച്ച ശേഷമാണു തോട്ടത്തിൽ രവീന്ദ്രനെ സ്പീക്കർ ക്ഷണിച്ചത്.
ഇതോടെ പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം സബ്മിഷൻ പരിഗണിച്ചപ്പോൾ പ്രദേശത്തെ പ്രതിനിധീകരിക്കുന്ന പ്രതിപക്ഷ അംഗത്തിന് അവസരം നൽകിയിട്ടില്ലെന്നും പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു.
പ്രദേശം ഉൾപ്പെടുന്ന സ്ഥലത്തെ നിയമസഭാംഗം എന്ന നിലയിലാണു രവീന്ദ്രനെ ക്ഷണിച്ചതെന്നു സ്പീക്കർ എം.ബി. രാജേഷ് അറിയിച്ചു. അടിയന്തര പ്രമേയ നോട്ടീസിൽ പ്രദേശത്തെ എംഎൽഎയ്ക്കും പ്രസംഗിക്കാൻ അവസരം നൽകിയ കീഴ് വഴക്കം സഭയ്ക്കുണ്ടെന്നും എന്നാൽ, സബ്മിഷനിൽ അത് അനുവദിക്കാൻ കഴിയില്ലെന്നും സ്പീക്കർ പറഞ്ഞു.