തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ ഭരണഘടനയോട് അനാദരവു കാട്ടിയെന്ന പരാതി ഉയർന്ന പ്രസംഗം വിവാദമാകുന്പോൾ കേരള രാഷ്ട്രീയം ഓർക്കുന്നതു 37 വർഷം മുന്പു നടന്ന സമാനമായ മറ്റൊരു പ്രസംഗം. കെ. കരുണാകരൻ മന്ത്രിസഭയിൽ അംഗമായിരുന്ന ആർ. ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ് മോഡൽ പ്രസംഗമായിരുന്നു അത്. അന്നു ബാലകൃഷ്ണപിള്ളയ്ക്കു മന്ത്രിക്കസേര നഷ്ടമായി.
1985 മേയ് 25 നായിരുന്നു വിവാദ പ്രസംഗം. എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിൽ ബാലകൃഷ്ണപിള്ള കേന്ദ്രത്തിനെതിരേ നടത്തിയ പ്രസംഗമാണു വിനയായത്. പാലക്കാട്ട് അനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്കു മാറ്റിയതിനെതിരേ ആയിരുന്നു പിള്ളയുടെ രോഷം. ഭൂട്ടാസിംഗിനു പോലും കടന്നുചെല്ലാൻ പറ്റാത്ത നാടാണ് പഞ്ചാബ് എന്നും കേരളത്തിന് അർഹമായതു കിട്ടണമെങ്കിൽ പഞ്ചാബിൽ സംഭവിക്കുന്നതെല്ലാം കേരളത്തിലും സംഭവിക്കണമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. അതിനു ചോരയും നീരുമുള്ള യുവാക്കൾ രംഗത്തിറങ്ങണമെന്നും പിള്ള പറഞ്ഞു.
മന്ത്രിസഭയിൽ അംഗമായ ബാലകൃഷ്ണപിള്ളയുടെ പ്രസംഗം രാജ്യദ്രോഹമാണെന്നു പറഞ്ഞ് ആദ്യം രംഗത്തുവന്നത് അന്നത്തെ യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് ആയ ജി. കാർത്തികേയൻ ആയിരുന്നു. പിള്ളയെ മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്നു കാർത്തികേയൻ മുഖ്യമന്ത്രി കെ. കരുണാകരനോടാവശ്യപ്പെട്ടു. കാർത്തികേയന്റെ ആവശ്യത്തിനു പിന്നിൽ കെ. കരുണാകരൻതന്നെ ആയിരുന്നു എന്ന് അക്കാലത്ത് കേരള കോണ്ഗ്രസുകാർ പറഞ്ഞിരുന്നു. അന്നു കരുണാകരന്റെ ഉറ്റ അനുയായി ആയിരുന്നു കാർത്തികേയൻ.
ഇതോടൊപ്പം ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജിയും ഫയൽ ചെയ്തു. ഒരുവശത്തു രാഷ്ട്രീയസമ്മർദം ഉയരുകയും ഹൈക്കോടതി ജഡ്ജിയുടെ പ്രതികൂലമായ വാക്കാൽ പരാമർശം ഉണ്ടാകുകയും ചെയ്തതോടെ ബാലകൃഷ്ണപിള്ള രാജിവയ്ക്കാൻ നിർബന്ധിതനായി. 1986 മേയ് 25 നു ബാലകൃഷ്ണപിള്ള മന്ത്രിസഭയിൽ തിരിച്ചെത്തുകയും ചെയ്തു. അന്നു കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയതായിരുന്നു പഞ്ചാബ് മോഡൽ പ്രസംഗം എന്നു പിന്നീടു വിളിക്കപ്പെട്ട പിള്ളയുടെ പ്രസംഗം.
സജി ചെറിയാന്റെ മല്ലപ്പള്ളി പ്രസംഗവും ബാലകൃഷ്ണപിള്ളയുടെ പ്രസംഗവും തമ്മിൽ സമാനതകളുണ്ടെന്നാണു രാഷ്ട്രീയ, നിയമ വൃത്തങ്ങളിലുള്ള സംസാരം. സജി ചെറിയാൻ രാജിവയ്ക്കേണ്ടി വരുമോ എന്നു മാത്രമാണ് ഇനി അറിയാനുള്ളത്. അതിനുള്ള സാധ്യത ഏറെയാണെന്നാണ് ഇടതുകേന്ദ്രങ്ങളിൽതന്നെയുള്ള സംസാരം.
1985 മേയ് 25 നായിരുന്നു വിവാദ പ്രസംഗം. എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിൽ ബാലകൃഷ്ണപിള്ള കേന്ദ്രത്തിനെതിരേ നടത്തിയ പ്രസംഗമാണു വിനയായത്. പാലക്കാട്ട് അനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്കു മാറ്റിയതിനെതിരേ ആയിരുന്നു പിള്ളയുടെ രോഷം. ഭൂട്ടാസിംഗിനു പോലും കടന്നുചെല്ലാൻ പറ്റാത്ത നാടാണ് പഞ്ചാബ് എന്നും കേരളത്തിന് അർഹമായതു കിട്ടണമെങ്കിൽ പഞ്ചാബിൽ സംഭവിക്കുന്നതെല്ലാം കേരളത്തിലും സംഭവിക്കണമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. അതിനു ചോരയും നീരുമുള്ള യുവാക്കൾ രംഗത്തിറങ്ങണമെന്നും പിള്ള പറഞ്ഞു.
മന്ത്രിസഭയിൽ അംഗമായ ബാലകൃഷ്ണപിള്ളയുടെ പ്രസംഗം രാജ്യദ്രോഹമാണെന്നു പറഞ്ഞ് ആദ്യം രംഗത്തുവന്നത് അന്നത്തെ യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് ആയ ജി. കാർത്തികേയൻ ആയിരുന്നു. പിള്ളയെ മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്നു കാർത്തികേയൻ മുഖ്യമന്ത്രി കെ. കരുണാകരനോടാവശ്യപ്പെട്ടു. കാർത്തികേയന്റെ ആവശ്യത്തിനു പിന്നിൽ കെ. കരുണാകരൻതന്നെ ആയിരുന്നു എന്ന് അക്കാലത്ത് കേരള കോണ്ഗ്രസുകാർ പറഞ്ഞിരുന്നു. അന്നു കരുണാകരന്റെ ഉറ്റ അനുയായി ആയിരുന്നു കാർത്തികേയൻ.
ഇതോടൊപ്പം ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജിയും ഫയൽ ചെയ്തു. ഒരുവശത്തു രാഷ്ട്രീയസമ്മർദം ഉയരുകയും ഹൈക്കോടതി ജഡ്ജിയുടെ പ്രതികൂലമായ വാക്കാൽ പരാമർശം ഉണ്ടാകുകയും ചെയ്തതോടെ ബാലകൃഷ്ണപിള്ള രാജിവയ്ക്കാൻ നിർബന്ധിതനായി. 1986 മേയ് 25 നു ബാലകൃഷ്ണപിള്ള മന്ത്രിസഭയിൽ തിരിച്ചെത്തുകയും ചെയ്തു. അന്നു കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയതായിരുന്നു പഞ്ചാബ് മോഡൽ പ്രസംഗം എന്നു പിന്നീടു വിളിക്കപ്പെട്ട പിള്ളയുടെ പ്രസംഗം.
സജി ചെറിയാന്റെ മല്ലപ്പള്ളി പ്രസംഗവും ബാലകൃഷ്ണപിള്ളയുടെ പ്രസംഗവും തമ്മിൽ സമാനതകളുണ്ടെന്നാണു രാഷ്ട്രീയ, നിയമ വൃത്തങ്ങളിലുള്ള സംസാരം. സജി ചെറിയാൻ രാജിവയ്ക്കേണ്ടി വരുമോ എന്നു മാത്രമാണ് ഇനി അറിയാനുള്ളത്. അതിനുള്ള സാധ്യത ഏറെയാണെന്നാണ് ഇടതുകേന്ദ്രങ്ങളിൽതന്നെയുള്ള സംസാരം.