തിരുവനന്തപുരം: ഭരണഘടനയെയും ഭരണഘടനാ നിർമാതാക്കളെയും പരസ്യമായി അവഹേളിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി സംഘം രാജ് ഭവനിലെത്തി ഗവർണർക്കു നിവേദനം നൽകി. മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി മന്ത്രിയുടെ രാജി ആവശ്യപ്പെടാൻ ഗവർണർ തയാറാകണമെന്നു കെപിസിസി സംഘം അഭ്യർഥിച്ചു.
ഭരണഘടനയുടെ നിയമസാധുതയെ കടന്നാക്രമിക്കുന്ന പ്രസംഗമാണു മന്ത്രി നടത്തിയത്. ഇതു സത്യപ്രതിജ്ഞാലംഘനമാണ്. രാജ്യത്തിന്റെ പരമാധികാരത്തിനു നേരേയുള്ള ആക്രമണമാണു മന്ത്രി നടത്തിയതെന്നും സംഘം ചൂണ്ടിക്കാട്ടി.
കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, ജിഎസ് ബാബു, ജി. സുബോധൻ, ട്രഷറർ പ്രതാപചന്ദ്രൻ എന്നിവരാണു നിവേദകസംഘത്തിലുണ്ടായിരുന്നത്.
ഭരണഘടനയുടെ നിയമസാധുതയെ കടന്നാക്രമിക്കുന്ന പ്രസംഗമാണു മന്ത്രി നടത്തിയത്. ഇതു സത്യപ്രതിജ്ഞാലംഘനമാണ്. രാജ്യത്തിന്റെ പരമാധികാരത്തിനു നേരേയുള്ള ആക്രമണമാണു മന്ത്രി നടത്തിയതെന്നും സംഘം ചൂണ്ടിക്കാട്ടി.
കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, ജിഎസ് ബാബു, ജി. സുബോധൻ, ട്രഷറർ പ്രതാപചന്ദ്രൻ എന്നിവരാണു നിവേദകസംഘത്തിലുണ്ടായിരുന്നത്.